'ജയിച്ചാല്‍ 10 കൊല്ലത്തേക്ക് നോക്കേണ്ട, ചില കോണ്‍ഗ്രസുകാര്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു'; തുറന്നടിച്ച് പത്മജ
തൃശൂര്‍: തൃശൂരില്‍ തന്നെ തോല്പിക്കാന് പല കോണ്‍ഗ്രസുകാരും ശ്രമിച്ചിരുന്നെന്ന് പത്മജ വേണുഗോപാല്‍. തൃശൂരിലെ തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിയാണെന്നും പത്മജ വേണുഗോപല്‍ ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം. തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുടെ പേരെടുത്ത് തന്നെ പറയേണ്ടവരോട് പറഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ പ്രത്യേകിച്ച് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും പത്മജ കുറ്റപ്പെടുത്തി.
പാര്‍ട്ടിക്കുള്ളില്‍ പല എം എല്‍ എ മോഹികളുമുണ്ടെന്നും സുരേഷ് ഗോപി വന്നിരുന്നെങ്കില്‍ പോലും താന്‍ വിജയിച്ചിരുന്നേനെ എന്ന് വിശ്വസിക്കുന്നയാളാണെന്നും അവര്‍ പറഞ്ഞു. പത്മജ ജയിച്ചാല്‍ ഇനി പത്ത് കൊല്ലത്തേക്ക് നോക്കേണ്ട എന്നൊക്കെ പറഞ്ഞവരുണ്ട്. മത്സരിക്കാന്‍ താത്പര്യമില്ലാത്ത ചില ആളുകളെ അവിടെയിറക്കി തനിക്കെതിരെ പ്രവര്‍ത്തിച്ചു എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ നിന്ന് നല്ല അനുഭവമുണ്ടായാലും ചീത്ത അനുഭവമുണ്ടായാലും പാര്‍ട്ടിയുമായി യോജിച്ച് പോവുക എന്നതാണ് തന്റെ നിലപാട് എന്നും ഒന്നും തുറന്നു പറയുന്ന പ്രകൃതമല്ല തന്റേത് എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. 'അതില്‍ ഞാനും സഹോദരനും തമ്മില്‍ വ്യത്യാസമുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ നിലവിലുളള എംപിയെ പിന്തുണയ്ക്കും', പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.
അച്ഛന് തനിക്ക് വേണ്ടി ഒന്നും ചെയ്ത് തന്നിട്ടില്ലെന്നും അച്ഛന്റെ അവസാന കാലത്താണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുരളിയേയും കൊണ്ടുവരണമെന്ന് കരുണാകരന്റെ മനസിലുണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്ന ചിലരെയായിരുന്നു അച്ഛന് താല്പര്യമെന്നും പത്മജ വെളിപ്പെടുത്തി. എന്നാല്‍ എല്ലാവരും കൂടി മുരളിയെ ചവിട്ടികൂട്ടുന്നത് കണ്ട് അച്ഛന് എന്ന നിലക്ക് അദ്ദേഹത്തിന് താത്പര്യം വരികയായിരുന്നു.
കരുണാകരന് കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നപ്പോള്‍ കെ മുരളീധരന് വേറെ പാര്‍ട്ടിയില്‍ പോയതില്‍ അദ്ദേഹം വേദനിച്ചിരുന്നു എന്നും പത്മജ പറഞ്ഞു. അച്ഛനെ എനിക്ക് നന്നായി അറിയാം. അച്ഛന് സഹായിക്കാന്‍ കഴിയാത്തവരാണ് അദ്ദേഹത്തോട് നീതി ചെയ്തത് എന്നും അല്ലാത്തവര്‍ ഇപ്പോഴും വേദനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ദോഷം വരുത്തുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും പത്മജ വ്യക്തമാക്കി.
തൃശൂര്‍ ജില്ലയിലെ എല്ലാ ഭാഗത്തും എത്താന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറിനില്‍ക്കുകയാണ് എന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications