മഴ: കേരളത്തിന്റെ സൈന്യം ഇറങ്ങുന്നു; ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളും
തൃശൂര്‍: അതിതീവ്ര മഴയില്‍ ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി ദുരിതം വിതക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ എത്തും. 3 ബോട്ടുകളില്‍ 12 പേരടങ്ങുന്ന സംഘത്തോട് പുറപ്പെടാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് പ്രളയത്തിന്റെ സമയത്തും വെള്ളം കയറിയ സ്ഥലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചിരുന്നു. അതേസമയം ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ചാലക്കുടി പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തൃശൂരില്‍ അഞ്ചു താലൂക്കുകളിലായി 200 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.

അതിനിടെ കുലംകുത്തിയൊഴുകുന്ന ചാലക്കുടി പുഴയില്‍ പെട്ട കാട്ടാന തുരുത്തില് കയറി രക്ഷപ്പെട്ടിരിക്കുകയാണ്. സ്ഥിതി വിലയിരുത്താന്‍ റവന്യു മന്ത്രി കെ.രാജന് ചാലക്കുടിയില്‍ യോഗം വിളിച്ചിരുന്നു. രണ്ട് ദിവസം കൂടി മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജന് പറഞ്ഞു. കഴിഞ്ഞ ദിവസം മുതല്‍ വന്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം ചാലക്കുടിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
തോരാമഴയില്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് കളക്ടര്‍ തൃശൂര്‍ കണ്ട്രോള് റൂമിലിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കാനുണ്ടായിരുന്നു. ചാലക്കുടി എം എല്‍ എ ടി ജെ സനീഷ് കുമാറിന്റെ നേത്യത്വത്തില്‍ ജനപ്രതിനിധികള്‍ പുലര്‍ച്ചെ തൊട്ട് ആളുകളെ മാറ്റിപാര്പ്പിക്കാനുണ്ടായിരുന്നു.
പറമ്പിക്കുളത്ത് നിന്ന് പതിനായിരം ഘനയടി ജലമാണ് പെരിങ്ങല്‍ക്കുത്തിലേയ്ക്ക് തുറന്ന് വിട്ടത്. ഇതോടെയാണ് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പിന്നാലെ കനത്ത മഴയും എത്തിയതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഒട്ടേറെ കുടുംബങ്ങള്‍ വീടൊഴിഞ്ഞു പോയിരിക്കുകയാണ്.
മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയ്ക്ക് സമീപം താമസിക്കുന്നവരോട് മാറി താമസിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി. മുരിങ്ങൂര്‍ ഡിവൈന്‍ കോളനി, പരിയാരം എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് ഏഴ് പേരാണ് മരിച്ചത്. സംസ്ഥാനത്തെ ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തത് കാരണം ജലനിരപ്പ് ഉയര്‍ന്നതോടെയാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍കുത്ത് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?











Click it and Unblock the Notifications