അബുദാബി: അണ്ണാ ഹസാരെയുടെ സമരത്തിന് ഇന്ത്യയിലും മറ്റു പല വിദേശരാജ്യങ്ങളിലും നല്ല ജനപിന്തുണ ലഭിയ്ക്കുമ്പോഴും ഗള്‍ഫില്‍ പല പത്രങ്ങളും ഹസാരെയുടെ സമരത്തെ വിമര്‍ശിയ്ക്കുകയാണ്. അബുദാബിയിലെ ഒരു പ്രാദേശിക ദിനപത്രം ഹസാരെയുടെ സമരം പൗരന്‍മാര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള അവകാശവും പാര്‍ലമെന്റിന്റെ അധികാരവും തമ്മിലുളള അതിര്‍വരമ്പ് മായ്ച്ചു കളഞ്ഞുവെന്ന് ആരോപിയ്ക്കുന്നു.
ആളുകള്‍ക്ക് പ്രതിഷേധിയ്ക്കാന്‍ പലമാര്‍ഗ്ഗങ്ങള്‍ തുറന്നു കൊടുക്കുന്നുവെന്നതാണ് ഇന്ത്യ പോലുള്ള ജനാധിപത്യ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്നും പത്രം വിലയിരുത്തി. ഹസാരെ ഈ സമരമാര്‍ഗ്ഗങ്ങളെ ദുരുപയോഗം ചെയ്തുവെന്നും പത്രം ആരോപിയ്ക്കുന്നു.
എല്ലാ പൗരന്‍മാര്‍ക്കും ഇന്ത്യയില്‍ പ്രതിഷേധിയ്ക്കാന്‍ അവകാശമുണ്ട്. ഹസാരെയും ആ മാര്‍ഗ്ഗം തന്നെയാണ് അവലംബിച്ചതെങ്കിലും എവിടയോ അവര്‍ക്ക് തെറ്റ് പറ്റിയെന്നാണ് പത്രം കണ്ടെത്തിയിരിക്കുന്നത്. ജനലോക്പാല്‍ ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഹസാരെയ്ക്ക് അവകാശമില്ലെന്ന് പത്രം പറയുന്നു. സമരം നിര്‍ത്തി ഭക്ഷണം കഴിയ്ക്കുന്നതാവും ഹസാരെയ്ക്ക് നല്ലതെന്ന് ഉപദേശിയ്ക്കാനും പത്രം മറന്നില്ല.
An Emirati newspaper claimed that Hazare and his camp has blurred the lines between the right of the individual vis-a-vis the authority of an elected parliament in India. The problem with a fully functioning democracy like India is that it offers the public more than one channel to voice their grievances, Gulf News explained.