മാലിന്യകുഴലിലിട്ട കുഞ്ഞിനെ എംബസിക്ക് കൈമാറും
ഷാര്‍ജ: ഒന്‍പതാം നിലയില്‍ നിന്നും മാലിന്യ കുഴലിലൂടെ താഴേക്ക് എറിയപ്പെട്ട പിഞ്ചു കുഞ്ഞിനെ യുഎഇയിലെ ഫിലിപൈന്‍സ് എംബസിക്ക് കൈമാറും. ഷാര്‍ജയിലെ അല്‍ താവൂണ്‍ ഭാഗത്തുള്ള കെട്ടിടത്തില്‍ നിന്നും ആയിരുന്നു ഈ പിഞ്ചു കുഞ്ഞിനെ ജനിച്ച ഉടനെ സ്വന്തം അമ്മ ആരും അറിയാതെ മാലിന്യ കുഴലിലൂടെ താഴേക്കിട്ടത്.
ഷാര്‍ജയിലെ സോഷ്യല്‍ കെയര്‍ സെന്റിന്റെ സംരക്ഷണയില്‍ ആണ് ഈ പിഞ്ചു കുഞ്ഞ് ഇപ്പോള്‍ ഉള്ളത്. അല്‍ ക്വാസിമി ആശുപത്രിയില്‍ നീണ്ട 40 ദിവസത്തെ ശുശ്രൂഷയ്ക്ക് ശേഷം ആണ് കുഞ്ഞിനെ ഇങ്ങോട്ടേക്ക് മാറ്റിയത്.
കുട്ടിയെ താഴേക്കിട്ട കെട്ടിടത്തിലെ ഒരു വീട്ടില്‍ വീട്ടുവേലയ്ക്ക് നിന്നിരുന്ന ഒരു ഫിലിപൈന്‍ യുവതിയാണ് ഈ കുഞ്ഞിന്റെ അമ്മ. പുലര്‍ച്ചെ പ്രസവം നടന്ന ഉടനെ ആരെയും അറിയിക്കാതെ വീട്ടിലെ മാലിന്യ വസ്തുക്കള്‍ പുറത്തു കളയുന്ന കുഴലിലൂടെ കുഞ്ഞിനെ താഴേക്കിടുകയായിരുന്നു യുവതി.
കുഞ്ഞിനെ ഫിലിപൈന്‍ എംബസിക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫിലിപൈന്‍ എംബസിയില്‍ നിന്നും ഇക്കാര്യം സംബന്ധിച്ച് തീര്‍പ്പ് ലഭിക്കേണ്ടതുണ്ട്. അതുപോലെ കുഞ്ഞിന്റെ അമ്മയ്ക്ക് കൈമാറണോ അതോ ഫിലിപൈന്‍ എംബസിക്ക് കൈമാറണോ എന്ന കാര്യത്തില്‍ കോടതി ഉത്തരവും വരാനിരിക്കുന്നേയുള്ളൂ.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications