ഖത്തര്‍ രാജകുടുംബാംഗത്തെ യുഎഇ തടവിലാക്കിയ സംഭവം: തങ്ങള്‍ സശ്രദ്ധം വീക്ഷിക്കുകയാണെന്ന് ഖത്തര്‍
Recommended Video

ദോഹ: ഖത്തര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ ശെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയെ യുഎഇ തടവിലാക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ സശ്രദ്ധം നിരീക്ഷിച്ചുവരികയാണെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്കി.

ശെയ്ഖിന്റെ അവകാശങ്ങള്‍ സംരക്ഷിക്കും
ശെയ്ഖ് അബ്ദുല്ലയുടേതായി പ്രചരിക്കുന്ന വീഡിയോയില്‍ തന്നെ തടഞ്ഞുവച്ചതായി അദ്ദേഹം പറയുന്നതായാണ് വ്യക്തമാകുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇപ്പോള്‍ ഏത് അവസ്ഥയിലാണുള്ളത് എന്ന കാര്യം പറയാനാവില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ലുലുവ അല്‍ ഖാത്തര്‍ പറഞ്ഞു. എന്നിരുന്നാലും അദ്ദേഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് ഖത്തര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് യുഎഇയുടെ സ്ഥിരം പരിപാടി
യുഎഇ ഉള്‍പ്പെടെയുള്ള ഉപരോധ രാഷ്ട്രങ്ങളുടെ സ്ഥിരം രീതിയാണിത്. വ്യക്തികളുടെയും ഉദ്യോഗസ്ഥരുടെയും അവകാശങ്ങള്‍ ഹനിക്കുന്ന സ്വഭാവം ഇവരുടെ ഭാഗത്തുനിന്ന് ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെയുള്ള ഇത്തരം ചെയ്തികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശെയ്ഖ് അബ്ദുല്ലയുടെ വീഡിയോ
താന്‍ തടവിലാണെന്ന വിവരം ശെയ്ഖ് അബ്ദുല്ല തന്നെയാണ് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പുറത്തുവിട്ടത്. താന്‍ യുഎഇ തലസ്ഥാനമായ അബൂദബിയില്‍ തടവിലാക്കപ്പെട്ടിരിക്കുന്നുവെന്ന് ശൈഖ് അബ്ദുല്ല വീഡിയോയില്‍ പറയുന്നുണ്ട്. ഞായറാഴ്ചയാണ് ശെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയുടെ വീഡിയോ പുറത്തുവന്നത്. 'ഞാനിപ്പോള്‍ അബൂദാബിയിലാണ്. ശെയ്ഖ് മുഹമ്മദിന്റെ അതിഥിയായിട്ടാണ് യു.എ.ഇയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. എന്നെ തടവിലാക്കിയിരിക്കുകയാണ്' -എന്നായിരുന്നു വീഡിയോ സന്ദേശം. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ശെയ്ഖ് മുഹമ്മദ് ആയിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. അബൂദാബി കിരീടവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ ആണോ ശെയ്ഖ് അബ്ദുല്ല എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്ന കാര്യം വ്യക്തമല്ല.

വാര്‍ത്ത നിഷേധിച്ച് യുഎഇ
അതേസമയം, ശെയ്ഖ് അബ്ദുല്ല തടവിലാണെന്ന വാര്‍ത്ത യുഎഇ നിഷേധിച്ചു. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം യു.എ.ഇയിലേക്ക് അതിഥിയായി എത്തിയതാണെന്നും ഇവിടത്തെ താമസസമയത്ത് ഒരു തരം യാത്രാവിലക്കും അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഖത്തര്‍ അമീര്‍ ആയിരുന്ന ശെയ്ഖ് അലി ബിന്‍ അബ്ദുല്ല അല്‍ഥാനിയുടെ മകനാണ് ശൈഖ് അബ്ദുല്ല. ഖത്തറുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത അദ്ദേഹം ഖത്തറിനെതിരായ ഉപരോധത്തെ അനുകൂലിച്ച് സൗദി, യുഎഇ ടിവികളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ കാരണം എന്തെന്ന് വ്യക്തമല്ല.
-
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications