ജയ്പൂര്‍ സാഹിത്യോത്സവം മാര്‍ച്ച് അഞ്ചിന് ആരംഭിക്കും, സച്ചിദാനന്ദന് അടക്കമുള്ളവര്‍ പങ്കെടുക്കും
ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പതിനഞ്ചാമത് എഡിഷന് മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും പരിപാടി സ്ട്രീം ചെയ്യും. മാര്‍ച്ച് പതിനാല് വരെയാണ് സാഹിത്യോത്സവം ഉണ്ടാവുക. ഇത്തവണ ലോകത്തെമ്പാടുമുള്ള എഴുത്തുകാരും കലാകാരന്മാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 350ലധികം എഴുത്തുകാരും, ചിന്തകരും, രാഷ്ട്രീയ നേതാക്കളും, സാംസ്കാരിക നായകന്മാരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കും. വണ്‍ഇന്ത്യ ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ മീഡിയ പാര്‍ട്ണറും ഡെയ്ലി ഹണ്ട് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പാര്‍ട്ണറുമാണ്. ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ കുറിച്ചുള്ള വാദങ്ങളും പ്രതിവാദങ്ങളും അടങ്ങുന്ന ചര്‍ച്ചയ്ക്കും സാഹിത്യോത്സവം വേദിയാകും.

മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ബി ചൗള, ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശ് പാസ്വാന്, മുന്‍ സുപ്രീം ജഡ്ജി മദന്‍ ബി ലോകുര്‍, എന്നിവര്‍ ചര്‍ച്ചയുടെ ഭാഗമാകും. അക്കാദമിഷ്യനായ മുകുലിക ബാനര്‍ജിയാണ് ചര്‍ച്ച നയിക്കുന്നത്. സാഹിത്യ ചര്‍ച്ചകള്‍, ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍സ്, സംഗീത നിശകള്‍, എന്നിവ ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഉണ്ടാവും. 15 പേര് അടങ്ങുന്ന ശ്രോതാക്കള്‍ സാഹിത്യത്സോവത്തിന്റെ ഭാഗമാകും. ലേറ്റസ്റ്റ് വുമണ്‍ ഹു വെയര്‍ ഓണ്‍ലി തെംസെല്വ്സ് എന്ന പുസ്കതത്തിന്റെ രചയിതാവായ അരുന്ധതി സുബ്രഹ്മണ്യം, വാസ്കുലര്‍ സര്‍ജനായ ഡോ അംബരീഷ് സത്വിക്, കലാ നിരൂപകന് ബിഎന്‍ ഗോസ്വാമി, മുന്‍ പോര്‍ച്ചുഗീസ് രാഷ്ട്രീയ നേതാവായ ബ്രൂണോ മക്കായേസ്, ബയോആര്ക്കിയോളജിസ്റ്റ് കാറ്റ് ജര്‍മന്‍, 2021ലെ ബുക്കര്‍ പ്രൈസ് ജേതാവ്, ഇന്ത്യന്‍ നാടക രചയിതാവ് ഫാറൂഖ് ദോണ്ഡി എന്നിവരും പങ്കെടുക്കും.
പ്രമുഖ സാഹിത്യകാരന് ജൊനാഥന് ഫ്രാന്സന്, നിരൂപക ശ്രദ്ധ നേടിയ നിരവധി നോവലുകള്‍ എഴുതിയ കുനാല്‍ ബസു, എഴുത്തുകാരി മുകുലിക ബാനര്‍ജി, കോണ്‍ഗ്രസ് എംപി ഡോ ശശി തരൂര്‍, നോവലിസ്റ്റ് ശിവാനി സിബല്‍, ചരിത്രകാരന് വിക്രം സമ്പത്ത് എന്നിവര്‍ പരിപാടിയുടെ ഭാഗമാകും. ശ്രോതാക്കളുടെ രണ്ടാം ഘട്ട പട്ടികയില്‍ 25 പേരാണ് ഉള്ളത്. എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അഖില്‍ കത്യാല്‍, ബ്രിട്ടീഷ് ബയോഗ്രാഫറായ ആന്‍ഡ്രൂ ലോണി, മുംബൈ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക അനിന്തിത ഗോസെ, ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റായ ഡേവിഡ് വെന്ഗ്രോ, ഇംഗ്ലീഷ്-തുര്‍ക്കിഷ് നോവലിസ്റ്റായ എലിഫ് ഷഫാക്, രാജ്യസഭാ എംപി ജയറാം രമേശ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കവി സച്ചിദാനന്ദന്, ജമൈക്കന്‍ കവി കീ മില്ലര്‍ എന്നിവരും പങ്കെടുക്കും.
ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകര്‍ മഹഫൂസ് അനം, ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ള, അരേിക്കന്‍ അക്കാദമിക്കായ മായാ ജേസനോഫ്, ബ്രിട്ടീഷ് എഴുത്തുകാരി മോണിക്ക അലി, നന്ദന ദേവ്, സെന്‍, ഡി നൗഷാദ്, റിതു മേനോന്, റോബര്‍ട്ട് മക്ഫര്‍ലെയിന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. റൂപര്‍ട്ട് എവരറ്റ്, റൂത്ത് പാഡല്‍, എന്നിവരും പങ്കെടുക്കും. അതേസമയം 200 രൂപയാണ് സാഹിത്യോത്സവത്തിന്റെ ടിക്കറ്റ് നിരക്ക്. ജനുവരി 28നായിരുന്നു നേരത്തെ സാഹിത്യോത്സവം തുടങ്ങാനിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക jaipurliteraturefestival.org
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications