Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ ഭീതി: കേരളത്തിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാൻ നിർദേശം നൽകി കർണ്ണാടക, ലക്ഷണങ്ങളുള്ളവർക്ക് പരിശോധന

ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് ബാധിച്ച് 12കാരൻ മരിച്ചതോടെ അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളത്തിൽ നിന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂർ, കുടക്, ചാമരാജനഗര ജില്ലകളിലേക്കുള്ള യാത്രക്കാരെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. "കേരളത്തിൽ സ്ഥിരീകരിച്ച നിപ്പ വൈറസ് കേസുകളുടെ പശ്ചാത്തലത്തിൽ, കേരളത്തിന്റെ അതിർത്തി ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കർണാടകയിൽ നിരീക്ഷണവും തയ്യാറെടുപ്പും ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മാർഗ്ഗനിർദേശങ്ങൾ കർണാടക ആരോഗ്യ മന്ത്രി ഡോ സുധാകർ കെ ട്വീറ്റ് ചെയ്തിട്ടുണ്ട്. പനി ബാധിച്ച് വെന്റിലേറ്ററിൽ കഴിയവെ സെപ്തംബർ അഞ്ചിന് മരിച്ച 12 കാരനാണ് കേരളത്തിൽ നിപാ വൈറസ് സ്ഥിരീകരിച്ചത്.

പനി, കടുത്ത ബലഹീനത, തലവേദന, ശ്വാസതടസ്സം, ചുമ, ഛർദ്ദി, പേശി വേദന, ഹൃദയാഘാതം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിർദേശത്തിൽ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ എൻസഫലൈറ്റിസ് ക്ലസ്റ്ററുകൾ തിരിച്ചറിയാൻ ഒരു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും ഇത് നിപ വൈറസ് ബാധ നേരത്തെ തിരിച്ചറിയാൻ ഇടയാക്കുമെന്നും അതിൽ പറയുന്നു.

nipah-163

അതിർത്തി ജില്ലകളിൽ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകളും അവരുടെ സമ്പർക്കങ്ങളുടെ സാമ്പിളുകളും പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച് അണുബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിപാ വൈറസ് കേസുകളൊന്നും കണ്ടെത്തിയില്ലെങ്കിലും, അതിന്റെ ദൈനംദിന റിപ്പോർട്ടുകൾ സമർപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, കേരളത്തിൽ, മരിച്ച കുട്ടിയുടെ എട്ട് അടുത്ത ബന്ധുക്കളുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച പറഞ്ഞു. ഇതിൽ ആൺകുട്ടിയുടെ മാതാപിതാക്കളും ആദ്യം ചികിത്സിച്ച രോഗലക്ഷണമുള്ള ആരോഗ്യ പ്രവർത്തകരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഏകദേശം 257 പേരാണ് 12 കാരനുമായി സമ്പർക്കം പുലർത്തിയത്. ഇതിൽ 21 ഓളം പേർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ വാർഡിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇത് മൂന്നാം തവണയാണ് കേരളത്തിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യത്തെ കേസ് 2018 ൽ കോഴിക്കോട് ജില്ലയിലാണ്. അന്നത്തെ നിപാ വൈറസ് ബാധ 17 പേരുടെ ജീവനെടുത്തിരുന്നു. തൊട്ടടുത്ത വർഷം, കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു 23-കാരന് നിപാ വൈറസ് സ്ഥിരീകരിച്ചത്. എന്നാൽ രോഗം സ്ഥിരീകരിച്ച് ചികിത്സ നൽകിയതോടെ യുവാവ് രോഗമുക്തി നേടുകയായിരുന്നു. എന്നാൽ അദ്ദേഹത്തിൽ നിന്ന് മറ്റാർക്കും രോഗം പകർന്നിരുന്നില്ല. അതോടെ നിപാ ഭീഷണി അവസാനിക്കുകയായിരുന്നു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അതേ സമയം കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നുള്ള നിർദേശം. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരളസന്ദർശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കർണാടക സർക്കാർ അഭ്യർത്ഥിച്ചിട്ടുള്ളത്. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ തിരിച്ചുവിളിക്കരുതെന്ന് ഐടി-വ്യവസായസ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും സർക്കാർ ഇതേ നിർദേശം നൽകിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+