'അവളുടെ രാവുകള്‍'... മലയാളികളെ അക്ഷരാര്‍ത്ഥത്തില് ഞെട്ടിച്ച ഇരുപ്പം വീട് ശശിധരൻ; രണ്ടാമത്തെ 'എ പടം'
അവളുടെ രാവുകള്‍ എന്ന് സിനിമ പേര് മലയാളികള്‍ ഒരിക്കലും മറക്കില്ല. കാരണം, അതുവരെ മലയാളി കണ്ടുശീലിച്ചിട്ടില്ലാത്ത ഒരു അത്യപൂര്‍വ്വ പരീക്ഷണം ആയിരുന്നു അത്.
സംവിധായകന് ഐവി ശശി അന്തരിച്ചു; അന്ത്യം ചെന്നൈയില്‍
ഒരുപക്ഷേ ഐവി ശശി എന്ന സംവിധായകന്റെ സിനിമ ജീവിതത്തില്‍ ഇത്രയേറെ വ്യത്യസ്തമായ ഒരു സിനിമ വേറെ ഉണ്ടായിട്ടുണ്ടാവില്ല. ആ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് സീമ പിന്നീട് ശശിയുടെ ജീവിത സഖിയും ആയി മാറി.
കുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലും
മലയളത്തിലെ രണ്ടാമത്തെ അഡള്‍ട്ട്‌സ് ഓണ്‍ലി ചിത്രം ആയിരുന്നു 'അവളുടെ രാവുകള്‍'. എന്നാല്‍ പ്രഖ്യാപിത എ പടങ്ങളുടെ എരിവും പുളിയും ആയിരുന്നില്ല ആ സിനിമയുടെ കാതല്‍. പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളുന്ന വെളിപ്പെടുത്തലുകള്‍ ആയിരുന്നു അത്.
അവളുടെ രാവുകള്‍
1978 ല്‍ ആയിരുന്നു അവളുടെ രാവുകള്‍ പുറത്തിറങ്ങുന്നത്. ആലപ്പി അഷറഫിന്റേതായിരുന്നു രചന. മലയാള സിനിമയിലെ ഒരു വഴിത്തിരിവ് തന്നെ ആയിരുന്നു ആ സിനിമ.
രാജിയുടെ ജീവിതം
രാജി എന്ന കൗമാരക്കാരിയായ ലൈംഗികത്തൊഴിലാളിയുടെ ജീവിതം ആയിരുന്നു 'അവളുടെ രാവുകള്‍'. ഒരുപക്ഷേ, ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ മലയാളത്തില്‍ വേറെ ഉണ്ടായിട്ടുണ്ടാവില്ല.
സീമയുടെ അരങ്ങേറ്റം
സീമയുടെ ആദ്യ സിനിമ ആയിരുന്നു 'അവളുടെ രാവുകള്‍'. പിന്നീട് മുപ്പതോളം സിനിമകളില്‍ ഐവി ശശി നായികയാക്കിയതും സീമയെ തന്നെ ആയിരുന്നു. ഒടുവില്‍ ജീവിത്തതിലെ നായികയായും സീമയെ തിരഞ്ഞെടുത്തു.
ആദ്യത്തെ 'എ പടം'
മലയാളത്തിലെ ആദ്യത്തെ എ പടം എന്ന റെക്കോര്‍ഡ് കല്യാണരാത്രിയില്‍ എന്ന ചിത്രമാണ്. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഈ പ്രേം നസീര്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണം അതിലെ ഭയപ്പെടുത്തുന്ന രംഗങ്ങള്‍ ആയിരുന്നു.
ലൈംഗികതയുടെ പേരില്‍
അമിത ലൈംഗികതയുടേയും ശരീര പ്രദര്‍ശനത്തിന്റേയും പേരില്‍ മലയാളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം എന്ന റെക്കോര്‍ഡ് അവളുടെ രാവുകള്‍ക്ക് മാത്രം സ്വന്തം. എന്നാല്‍ ശരീര പ്രദര്‍ശനമോ രതിദൃശ്യങ്ങളോ ആയിരുന്നില്ല ഈ സിനിമയുടെ ഹൈലൈറ്റ്.
പൊട്ടിപ്പോയെന്ന് കരുതി
എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമയെ അന്നത്തെ മലയാളി സമൂഹം എങ്ങനെ സ്വീകരിക്കും എന്നത് ഒരു വലിയ പ്രതിസന്ധി തന്നെ ആയിരുന്നു. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളില്‍ വളരെ മോശം പ്രതികരണം ആയിരുന്നു തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
വന്‍ ഹിറ്റ്
എന്നാല്‍ ദിവസങ്ങള്‍ക്ക്കം സാഹചര്യം മാറി. 'അവളുടെ രാവുക' തീയേറ്ററുകളില്‍ തരംഗമായി. ഏറെ നിരൂപക ശ്രദ്ധയും സിനിമ നേടി.
അസാമാന്യ ധൈര്യം
നായകന്‍, നായിക, വില്ലന്‍ എന്ന ഫോര്‍മാറ്റില്‍ മാത്രം ഹിറ്റ് ചിത്രങ്ങള്‍ പിറന്നിരുന്ന ഒരു കാലഘട്ടത്തില്‍ ആയിരുന്നു ഐവി ശശി അവളുടെ രാവുകള്‍ എടുക്കുന്നത്. നായികാ പ്രാധാന്യമുള്ള സിനിമ എന്നതിനപ്പുറം നായകനും വില്ലനും ഒന്നും അത്രയധികം പ്രാധാന്യം ഇല്ലാത്ത സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. അസാമാന്യ ധൈര്യ പ്രകടനം തന്നെ ആയിരുന്നു ഇക്കാര്യത്തില്‍ ഐവി ശശി പ്രകടിപ്പിച്ചത്.
നല്ലതും ചീത്തയും
നല്ലത് മാത്രമായി ഒന്നും ഇല്ല, ചീത്ത മാത്രമായും ഒന്നുമില്ല- ഈ സന്ദേശം തന്നെ ആയിരുന്നു അവളുടെ രാവുകള്‍. നന്മ-തിന്മകള്‍ മനുഷ്യനില്‍ എങ്ങനെ അന്തര്‍ലീനമായിരിക്കുന്നു എന്നതിന്റെ ഒരു ചലച്ചിത്രാവിഷ്‌കാരം കൂടിയായിരുന്നു അവളുടെ രാവുകള്‍.
സോമനും സുകുമാരനും
സോമന്‍, സുകുമാരന്‍, ബഹദൂര്‍, ഉമ്മര്‍, ശങ്കരാടി, കുതിരവട്ടം പപ്പു, തോപ്പില്‍ ഭാസി, മീന, കവിയൂര്‍ പൊന്നമ്മ, സത്താര്‍, മല്ലിക സുകുമാരന്‍ തുടങ്ങി വന്‍ താരനിര തന്നെ ഉണ്ടായിരുന്നു അവളുടെ രാവുകളില്‍.
കമല്‍ ഹാസന്‍
കമല്‍ ഹാസന്‍ ഗസ്റ്റ് റോളില്‍ എത്തി എന്ന പ്രത്യേകയും അവളുടെ രാവുകള്‍ക്കുണ്ട്. ഐവി ശശിയുംഅതിഥി വേഷത്തില്‍ അഭിനയിച്ചു.
സ്ത്രീപക്ഷ സിനിമ
മലയാളത്തിലെ എണ്ണം പറഞ്ഞ സ്ത്രീപക്ഷ സിനിമ എന്നാണ് അവളുടെ രാവുകള്‍ വിലയിരുത്തപ്പെടുന്നത്. ഇപ്പോഴും ഈ സിനിമ ചര്‍ച്ചയായി തുടരുന്നു എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ വിജയവും.