'പറയിപ്പിക്കരുത് എല്ലാം ഞാൻ വിളിച്ചു പറയും, തീർക്കാൻ ഞങ്ങൾ പുറത്തുണ്ട്'; ഗോപികയെ തുണച്ച് ശാലിനി നായർ
കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണർ മത്സരാർത്ഥയാണ് ഗോപിക ഗോപി. എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തിലൂടെയായിരുന്നു ഇടുക്കി മൂവാറ്റുപുഴ സ്വദേശിയായ ഗോപിക തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച മത്സരം താൻ കാഴ്ചവെയ്ക്കുമെന്ന് വ്യക്തമാക്കിയാണ് ബിഗ് ബോസ് ഹൗസിലേക്ക് കയറിയത്.
എന്നാൽ ഷോ തുടങ്ങി ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും ഗോപികയ്ക്കെതിരെ ഒരു കോണിൽ നിന്നും ചില വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. ഷോയിൽ ഗോപിക തുടരാൻ 50 ശതമാനം ചാൻസേ ഉള്ളൂ എന്ന നിലയ്ക്കുള്ളതാണ് ചർച്ചകളും കമന്റുകളും. എന്നാലിതാ ഇത്തരം വിമർശനങ്ങളിൽ രൂക്ഷവിമർശനം ഉയർത്തി ഗോപികയെ പിന്തുണച്ച് കൊണ്ട് പ്രതികരിക്കുകയാണ് ബിഗ് ബോസ് സീസൺ 4 താരം ശാലിനി നായർ. ശാലിനിയുടെ ഫേസബുക്ക് കുറിപ്പ് വായിക്കാം

പറയിപ്പിക്കരുത് എല്ലാം ഞാൻ വിളിച്ചു പറയും!!
അഭിനയിക്കരുതെന്ന് ഗോപികയോട് പറഞ്ഞതാരാണെങ്കിലും അതൊരു തമാശയായി ഇവിടെ തീരണം. ഇല്ലെങ്കിൽ തീർക്കാൻ ഞങ്ങൾ പലരും പുറത്തുണ്ട്.പുറത്ത് നിന്ന് സപ്പോർട്ട് ചെയ്യാൻ അന്ന് പ്രേക്ഷകർക്ക് എന്നെ അറിയാതെ പോയി,പക്ഷേ ഗോപിക ഒറ്റക്കല്ല
ഞാനുണ്ട് പുറത്ത്. എനിക്ക് സംഭവിച്ചത് അവൾക്ക് വരാൻ അനുവദിക്കില്ല!!
സ്നേഹിച്ചോളൂ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കരുത് പ്രിയപ്പെട്ട ഗോപിക,, ചുവടുകൾ തളരാതെ വാക്കുകൾ ഇടറാതെ ലക്ഷ്യങ്ങൾ പതറാതെ മുന്നോട്ട് പോകുവാൻ ധൈര്യമുണ്ടാവട്ടെ @gopika_bbm5
ഇന്നലെ ഗോപികയുടെ എൻട്രി കണ്ടു. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു!!ഗോപികയിൽ ഞാൻ എന്നെ തന്നെ കണ്ടു.
ഊതിയൂതി കനലാക്കി വെച്ച സ്വപ്‌നങ്ങൾ കൊണ്ട് അപമാനങ്ങളുടെ വിഴുപ്പ് ഭാണ്ഡം താങ്ങി ഒരിക്കലൊന്നു നിവർന്നു നിൽക്കാൻ കൊതിച്ച് കിട്ടിയ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ വേരിൽ വിന വിതച്ച് കപട സ്നേഹം കൊണ്ട് വരിഞ്ഞു മുറുക്കി ഊരാ കുടുക്കിട്ട് എന്നെ കരിച്ചു കളഞ്ഞു!! ഈ വാക്കുകൾക്ക് എന്റെ ഹൃദയം കുത്തിക്കീറുന്ന വേദനയുണ്ട്.

നഷ്ടമായതൊന്നും ഇനി തിരികെയില്ല എന്ന സത്യം മനസിലാക്കാൻ കഴിഞ്ഞ എട്ട് മാസങ്ങൾ വേണ്ടി വന്നു.ആദ്യ ആഴ്ചയിൽ തന്നെ പഴയ മത്സരാർത്ഥിയേയും വലിച്ചിഴച്ച് ഇമോഷണൽ സ്ട്രാറ്റർജി താരതമ്യ പട്ടം ചാർത്തി തരാൻ കണ്ണിൽ മഞ്ഞ തിമിരം ബാധിച്ച ചിലർ.'ചിലർ 'പുറത്തും കൂട്ടം ചേർന്നപ്പോൾ സ്വപ്നങ്ങളുടെ തോണി നടുക്കടലിൽ തുഴ മുറിഞ്ഞ് വീണു പോയി!!
സപ്പോർട്ട് ചെയ്യാൻ ശ്രമിച്ച ചാനലും നിസ്സഹായരായി. മൂന്നിലധികം സിംഗിൾ പ്രൊമോസ് എനിക്ക് വേണ്ടിഏഷ്യാനെറ്റ് ചെയ്തു,, പരമാവധി കൂടെ നിന്നു. എന്നെ ഇന്നത്തെ ഞാനാക്കാൻ പ്രാപ്തയാക്കിയ ഏഷ്യാനെററ്റിലെ ആ വ്യക്തിയോടും കേരളത്തിന്റെ അഭിമാനമായ ആ സഹോദര തുല്യനായി ഞാൻ കാണുന്ന സംഗീത സംവീധായാകനായ അദ്ദേഹത്തോടും നന്ദിയുണ്ടാകും ഈ ജീവിതകാലം മുഴുവൻ!
ഒരു സാധാരണ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള നാട്ടിൻപുറത്തു ജനിച്ചു വളർന്നയാളുടെ വാക്കുകളിലെ പരിചയകുറവ് നിഷ്കളങ്കതയുടെ മുഖം മൂടിയാണെന്ന് അടിച്ചാക്ഷേപിക്കരുത്. വലിയ പാത്രത്തിൽ ചപ്പാത്തി മാവ് കുഴക്കാൻ സമയം തികയാതെ വന്നാൽ അടുത്ത അടുക്കള ക്യാപ്റ്റൻ ആക്കി പതിനെട്ടിന്റെ പണി കൊടുത്തേക്കാം,, എല്ലാം ആവർത്തനങ്ങളാവാതിരിക്കട്ടെ,
ഒന്ന് മാത്രം കണ്ണുനീരും നാളിത്രയും നേർക്കേറിയപ്പെട്ട കരിങ്കല്ലാവണം എന്ന് അവസരം കിട്ടിയപ്പോൾ പറഞ്ഞു കൊടുത്താണ് .ഗോപികയെ അയച്ചത്. എനിക്ക് സംഭവിച്ചതൊന്നും അവൾക്ക് സംഭവിച്ചു കൂടാ എന്നത് തന്നെ കാരണം!! ബാക്കിയെല്ലാം വഴിയേ!! അർഹതയുള്ളത് കൊണ്ട് മാത്രം ഷോയിലെത്തിയവരാണ് എല്ലാ മത്സരാർഥികളും,, ഓരോരുത്തർക്കും എന്റെ വിജയാശംസകൾ












Click it and Unblock the Notifications