'അന്ന് ഞാൻ വിചാരിച്ചില്ല അതിന്റെ പ്രതികാരം ഈ രീതിയിൽ തിരിച്ചുവരുമെന്ന്'; ആ സംഭവത്തെക്കുറിച്ച് ജി പി
നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ എന്ന ജി പിയുടേയും നടി ഗോപിക അനിലിന്റേയും വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ജി പി തന്നെയായിരുന്നു വിവാഹനിശ്ചയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിവാഹിതരാകാൻ പോകുന്ന കാര്യം പറഞ്ഞത്.
പ്രേക്ഷകർ ശരിക്കും അമ്പരന്നുപോയി. ജിപിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ടെങ്കിലും ഗോപികയും ജിപിയും വിവാഹിതരാകുമെന്ന് ആരും കരുതിയിരുന്നില്ല. വിവാഹ നിശ്ചയത്തിന് പിന്നാലെ ആരാധകർ ചോദിച്ചത് ചോദ്യം പ്രണയമായിരുന്നോ എന്നായിരുന്നു, എന്നാൽ വീട്ടുകാർ വഴിയാണ് ആലോചനയിൽ എത്തിയതെന്ന് ഇരുവരും പറഞ്ഞിരുന്നു.

pc: GP/ Youtbe
എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും വിവാഹത്തിലെത്തിയതെന്നുമൊക്കെ ജിപിയും ഗോപികയും ജി പിയുടെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അത് വൻ വൈറലുമായിരുന്നു, ഇപ്പോൾ ബാക്കി കാര്യങ്ങൾ കൂടി പറയുകയാണ് ജിപിയും ഗോപികയും. ഗോപികയും അനിയത്തി കീർത്തനയും പണ്ട് ജി പിയെ കാണാൻ കാത്തുനിന്ന രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞു.
ഒരു കല്യാണത്തിന് പോയപ്പോഴാണ് താനും അനിയത്തിയും ജി പി ചേട്ടന്റെ അച്ഛനെ കണ്ടതെന്നും അച്ഛനോട് തങ്ങൾ ജി പി ചേട്ടന്റെ ഫാനാണെന്നും ഒരു സെൽഫി എടുക്കണമെന്ന് പറഞ്ഞെന്നും ഗോപിക പറഞ്ഞു. ചേട്ടനായിരുന്നു അച്ഛനെ ഡ്രോപ്പ് ചെയ്തത്. ചേട്ടൻ പിക്ക് ചെയ്യാൻ വരുമെന്ന് അച്ഛൻ പറഞ്ഞു, അപ്പോൾ പരിചയപ്പെടുത്താമെന്നും പറഞ്ഞു.
ഇത് കേട്ടപ്പോൾ തങ്ങൾ വലിയ സന്തോഷമായി എന്ന് ഗോപി പറയുന്നു. '' ചേട്ടൻ അച്ഛൻ ഫങ്ഷൻ കഴിഞ്ഞ് ഇറങ്ങിപ്പോകുമ്പോൾ ഞങ്ങളും പിന്നാലെ പോയി ഡോറിന്റെ അവിടെ നിന്നു. ഇപ്പോ ഇപ്പോ വിളിക്കും എന്ന് പറഞ്ഞ്, ചേട്ടൻ വന്നു അച്ഛൻ എന്തോ സംസാരിച്ചു ഞാൻ ഊഹിച്ചത് രണ്ട് കുട്ടികൾ കാണാൻ നിൽക്കുന്നുണ്ടെന്നും അപ്പോൾ ചേട്ടൻ ഇപ്പോളൊന്നും വേണ്ട എന്നുമാണ് പറഞ്ഞതെന്നാണ്. എന്നിട്ട് ചേട്ടൻ വണ്ടിയെടുത്ത് അങ്ങനെ പോയി., എന്നാണ് ഗോപിക പറഞ്ഞത്. എന്നാൽ ജി പി തന്റെ ഭാഗവും പറയുന്നുണ്ട്.
'' സംഭവിച്ചത് എന്താണെന്ന് വെച്ചാൽ ഞാൻ നീരജിന്റെ കല്യാണത്തിന് പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് അച്ഛൻ പറഞ്ഞത്, രണ്ട് കുട്ടികൾ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് അവിടെ നിൽക്കുന്നുണ്ടെന്ന. അപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു അങ്ങനെ ഒരുപാട് പേർ നിൽക്കില്ലേ അച്ഛാ എന്ന്, അവര് ഭയങ്കര സിൻസിയറാണെന്നാണ് അച്ഛൻ പറഞ്ഞത്. ശരി ഫോട്ടോ എടുക്കാം എന്ന് ഞാൻ അവർ എവിടെ ഉണ്ടെന്ന് ചോദിച്ചപ്പോഴാണ് ഹാളിൽ ഉണ്ടെന്ന് പറഞ്ഞത്.
എനിക്ക് അന്ന് വേറെ എവിടെയോ പോകാൻ ഉണ്ടായിരുന്നു അവിടെ കയറിയാൽ ഷെഡ്യൂൽ തെറ്റും. അവർ പുറത്തുണ്ടായിരുന്നെങ്കിൽ ഫോട്ടോ എടുക്കാമിയിരുന്നു ഓഡിറ്റോറിയത്തിന് അകത്ത് കയറിയാൽ എല്ലാവരും ഫോട്ടോ എടുക്കും ഈ ഷെഡ്യൂൾ തെറ്റും വഴിയില്ല എന്ന് പറഞ്ഞു. അന്ന് ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല അതിന്റെയൊരു പ്രതികാരം ഈ രീതിയിൽ തിരിച്ചുവരുമെന്ന്. അന്ന് രണ്ട് ഫോട്ടോ എടുത്ത് ആ വഴിക്ക് പോയാൽ മതിയായിരുന്നു, ജിപി തമാശയായി പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications