Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം കോണ്‍വെന്റുകളിലും പതിവോ?

Mary Chandy
അശ്ലീല പുസ്തകങ്ങളില്‍ മുഖം പൂഴ്തിയിരിയ്ക്കുന്ന സന്യാസിനിമാരെ കണ്ട് മടുത്താണ് മേരി ചാണ്ടി സെമിനാരിയ്ക്കുള്ളിലെ ജീവിതം അവസാനിപ്പിച്ച് പുറത്തെ കലര്‍പ്പില്ലാത്ത വായു ശ്വസിയ്ക്കാന്‍ തീരുമാനിച്ചത്. രഹസ്യങ്ങള്‍ വിളിച്ചോതുന്ന ഒരു പുസ്തകം മേരി എഴുതിയിരിയ്ക്കുകയാണ്. 'നന്‍മ നിറഞ്ഞവളേ സ്വസ്തി' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരിചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. ഇത് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനുമുന്നിലും ചോദ്യചിഹ്നമാണ്. മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു.

അവശരേയും അനാഥരേയും സേവിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന മേരിയ്ക്ക് മഠത്തില്‍ ചേര്‍ന്നപ്പോള്‍ അളവറ്റ സന്തോഷം തോന്നിയത് സ്വാഭാവികം. പക്ഷേ കര്‍ത്താവിന്റെ മണവാട്ടിയായി മറ്റുള്ളവരുടെ കണ്ണീരൊപ്പി കഴിയാന്‍ ആഗ്രഹിച്ച അവരെ കാത്തിരുന്നത് നടുക്കുന്ന അനുഭവങ്ങളായിരുന്നു.

കോഴിക്കോട്ടെ ചേവായൂര്‍ കോണ്‍വെന്റിലായിരുന്നപ്പോഴാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിക്താനുഭവം നേരിടേണ്ടിവന്നതെന്ന് സിസ്റ്റര്‍ ഓര്‍മ്മിയ്ക്കുന്നു. അവിടെ കോണ്‍വെന്റില്‍ അച്ചന്‍മാര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പതിവുണ്ടായിരുന്നു. ചിലപ്പോള്‍ അത് പള്ളിയിലേയ്ക്ക് കൊടുത്തയക്കും. ഊഴമനുസ്സരിച്ച് ഓരോ കന്യാസ്ത്രീകളും പാചകം ചെയ്യണം. അച്ചന്‍മാര്‍ക്ക് ഭക്ഷണം വിളമ്പണം.

പാചകത്തില്‍ മോശമായതിനാല്‍ തന്റെ ഊഴം വരുമ്പോള്‍ പേടിയായിരുന്നു. ഭക്ഷണം മോശമാണെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കും. എന്നാല്‍ പാചകത്തില്‍ സഹായിക്കാനോ വേണ്ട നിര്‍ദേശങ്ങള്‍ തരാനോ ആരും തയ്യാറാവില്ല. ഇതുപോലെ ഒരിക്കല്‍ ഒരു പുരോഹിതന് പ്രഭാതഭക്ഷണം വിളമ്പുകയായിരുന്നു. കൈകഴുകിയ ശേഷം അയാള്‍ മുറി കുറ്റിയിട്ടു. അതുകഴിഞ്ഞ് തന്നോട് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു.

ഒരിരുപതുകാരിയെ ഭീതിയിലാഴ്ത്തുന്ന കാര്യങ്ങളായിരുന്നു ഇതെല്ലാം. പേടി തോന്നിയതിനാല്‍ ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ തയ്യാറായില്ല. അച്ചന്‍ തീന്‍മേശയ്ക്കരികില്‍ നിന്ന് എഴുന്നേറ്റ് എന്റെയടുത്തു വന്നു. എന്നെ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപെടാനായി കയ്യില്‍ കിട്ടിയ സ്റ്റൂളു കൊണ്ട് അയാളെ അടിയ്‌ക്കേണ്ടി വന്നു.

അച്ചന്റെ തലയില്‍ നിന്ന് രക്തമൊലിക്കുന്നത് കണ്ട് താന്‍ പുറത്തേയ്‌ക്കോടി മഠത്തിലുണ്ടായിരുന്ന മറ്റുള്ളവരെ വിവരമറിയിച്ചു. എന്നാല്‍ അവരില്‍ നിന്ന് കുറ്റപ്പെടുത്തുന്ന സമീപനമാണുണ്ടായത്.
മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന പുരോഹിതനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. കുളിമുറിയില്‍ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്.

ആ സംഭവത്തിന് ശേഷം ഞാന്‍ മറ്റുള്ളവരുടെ കണ്ണിലെ കരടായി മാറി. എന്നെയവര്‍ ഒറ്റപ്പെടുത്തി. ഭയങ്കരമായ ഒരപകടത്തില്‍ പെട്ടിരിക്കുകയാണ് ഇതോടെ എനിയ്ക്ക് മനസ്സിലായി. തെറ്റിനെതിരെ പ്രതികരിക്കുക തന്റെ ശീലമാണെന്ന് സിസ്റ്റര്‍ പറയുന്നു. ഈ ശീലം മൂലമാണ് തിരുവസ്ത്രമണിഞ്ഞതിന് ശേഷം തനിക്ക് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നത്. എന്തായാലും പുരോഹിതന്‍മാര്‍ പറയുന്നത് കണ്ണുമടച്ച് അനുസരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മേരി ചാണ്ടി വ്യക്തമാക്കുന്നു.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+