ഓക്സ്ഫോഡ് വാക്സിന്: കൊവിഡിനെ നശിപ്പിക്കുമെന്ന് പ്രതീക്ഷ അര്‍പ്പിക്കാം, പ്രവര്‍ത്തനം ഇങ്ങനെ...
ലണ്ടന്‍: ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസനേക്കയും സംയുക്തമായി നിര്‍മിച്ച വാക്സിന് ഉപയോഗിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമെന്ന് പ്രതീക്ഷ. 18നും 55നുമിടയില്‍ പ്രായമുള്ള 1000 പേരില്‍ നടത്തിയ ആദ്യ പരീക്ഷണം വിജയകരമാണ്.
Recommended Video
രണ്ടു മാസം നീണ്ട പരീക്ഷണത്തില്‍ ഏര്‍പ്പെട്ടവരുടെ ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തി. ഇനിയും രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷണം കൂടി വിജയിച്ചാല്‍ വാക്സിന് ലോകരാജ്യങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും വിപണിയിലെത്തുകയും ചെയ്യും. എങ്ങനെയാണ് വാക്സിന്റെ പ്രവര്‍ത്തനം എന്ന് വിശദീകരിക്കാം....

പരീക്ഷണം
ആറ് ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഒട്ടേറെ മരുന്ന് പരീക്ഷണങ്ങളാണ് നടക്കുന്നത്. ഇതില്‍ പ്രധാനമാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ശ്രമം. AZD1222 എന്നാണ് ഗവേഷകര്‍ വാക്സിനെ വിശേഷിപ്പിക്കുന്നത്. ചൈനീസ് കമ്പനിയായ കാന്‍സിനോ ബയോലജിക്സും സമാനമായ വാക്സിന് നിര്‍മാണ ശ്രമത്തിലാണ്. കൂടാതെ അമേരിക്കയിലെ ജോണ്സണ് ആന്റ് ജോണ്‍സണും പരീക്ഷണം നടത്തുന്നുണ്ട്.

വാക്സിന് ഉല്‍പ്പാദനം ഇങ്ങനെ
ചിമ്പാന്സിയിലാണ് ആദ്യ പരീക്ഷണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാല നടത്തിയത്. ശേഷം ചിമ്പാന്സിയില് കോള്‍ഡിന് കാരണമാകുന്ന വൈറസില്‍ ജനതിക മാറ്റം വരുത്തി കൊറോണ വൈറസിന് സമാനമാക്കിയാണ് വാക്സിന് നിര്‍മിച്ചത്. കൊറോണ വൈറസ് മനുഷ്യ സെല്ലുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിന്റെ ജനതിക കോഡ് ചിമ്പാന്‍സിയുടെ വൈറസില്‍ കടത്തിവിട്ടു. ഇങ്ങനെ തയ്യാറാക്കിയ വാക്സിന് ഏത് തരം വൈറസാണ് എന്ന് കണ്ടെത്താനും പ്രതിരോധിക്കാനും മനുഷ്യ ശരീരത്തെ പ്രാപ്തമാക്കുന്നു എന്നതാണ് പ്രത്യേകത.

പ്രതികരണം ഇങ്ങനെ
വാക്സിന് കുത്തിവച്ചവരുടെ ശരീരത്തില്‍ അമിതമായി ആന്റി ബോഡിയും ടി സെല്ലുകളും ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇങ്ങനെയാണ് വൈറസിനെ പ്രതിരോധിക്കുന്നത്. ഒരു ഡോസ് മാത്രം കുത്തിവച്ചവരില് മികച്ച പ്രതികരണമുണ്ടായി. ചിലരില്‍ മാത്രം രണ്ടാമത്തെ ഡോസ് നല്‍കേണ്ടി വന്നു. പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ പ്രകടമായെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഗവേഷകര്‍ പറയുന്നു.

നാലിരട്ടി ആന്റിബോഡികള്‍
ഒരു തവണ വാക്സിന് നല്‍കിയവരുടെ ശരീരത്തില്‍ ഒരുമാസത്തിനകം നാലിരട്ടി ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചു. മാത്രമല്ല, ടി സെല്ലുകള്‍ ദീര്‍ഘകാലം ശരീരത്തില്‍ നശിക്കാതെ നില്‍ക്കാനും വാക്സിന് സഹായിക്കുന്നു. അതുകൊണ്ടുതന്നെ വൈറസ് വീണ്ടും ആക്രമണത്തിന് ശ്രമിച്ചാലും ശരീരം പ്രതിരോധിക്കും.

കൂടുതല്‍ പരീക്ഷണം
ബ്രിട്ടന് പുറമെ ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും 10000 പേരില്‍ പരീക്ഷണം നടക്കുകയാണിപ്പോള്‍. അമേരിക്കയില്‍ 30000 പേര് പരീക്ഷണത്തിന് തയ്യാറായി. പരീക്ഷണം വിജയകരമാണ് എന്ന് ഉറപ്പായാല്‍ ഈ വര്‍ഷം അവസാനത്തില്‍ വാക്സിന് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ എത്തും
പൂനെ കേന്ദ്രമായുള്ള സെറം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യ എന്ന കമ്പനിയാണ് ഇന്ത്യയില്‍ വാക്സിന് വില്‍ക്കുക. ലൈസന്‍സിനായി അവര്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. മാത്രമല്ല, ഒട്ടേറെ വികസ്വര രാജ്യങ്ങള്‍ക്കും വാക്സിന് നല്‍കുമെന്ന് ഈ കമ്പനി അറിയിച്ചു. ഒരു മാസത്തിനകം 50 ലക്ഷം ഡോസ് വാക്സിന് ഉല്‍പ്പാദിപ്പിക്കുമെന്ന് കമ്പനി സിഇഒ അദര്‍ പൂനംവാല പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications