Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികള്‍ വന്‍പിഴ; യുഎഇയില്‍ ജൂലൈ 1 മുതല്‍ പരിശോധന

അബുദാബി: 2024 ആദ്യ പകുതിയിലെ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള അവസാന സമയപരിധി ജൂണ്‍ 30 ആണെന്ന് ഓര്‍മിപ്പിച്ച് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. ജൂലൈ ഒന്ന് മുതല്‍ കമ്പനികളില്‍ പരിശോധന നടത്തും എന്നും നിയമം ലംഘിച്ചവര്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. സ്വകാര്യമേഖലാ കമ്പനികള്‍ നിയമം അനുശാസിക്കുംവിധം സ്വദേശിവത്കരണം നടത്തിയിട്ടുണ്ടോ അധികൃതര്‍ പരിശോധിക്കും.

കഴിഞ്ഞ ആറ് വര്‍ഷമായി ശമ്പളപ്പട്ടികയില്‍ ഒരു ശതമാനത്തിലേറെ സ്വദേശികളെ ചേര്‍ക്കണം എന്ന് കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അമ്പതോ അതില്‍ കൂടുതല്‍ ജീവനക്കാരോ ഉള്ള സ്ഥാപനങ്ങളോടാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ പിഴയൊടുക്കേണ്ടി വരും. മന്ത്രിമാരുടെ കൗണ്‍സില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

UAE News

അതിനിടെ, ആവശ്യമായ വളര്‍ച്ച കൈവരിച്ച കമ്പനികളെ അഭിനന്ദിച്ചു. എല്ലാ ബിസിനസ് മേഖലകളിലും പരിവര്‍ത്തനം ചെയ്യുന്ന ദ്രുതഗതിയിലുള്ള യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ പ്രതിബദ്ധതകള്‍ നിറവേറ്റാനുള്ള കമ്പനികളുടെ കഴിവിലുള്ള വിശ്വാസം മന്ത്രാലയം ആവര്‍ത്തിച്ചു. സ്വകാര്യ മേഖലയിലെ ജോലികളില്‍ യുഎഇ പൗരന്മാരുടെ റിക്രൂട്ട്മെന്റ് ബിസിനസ് മേഖലയ്ക്ക് ഗണ്യമായ മൂല്യം വര്‍ദ്ധിപ്പിക്കുകയും സംഭാവന നല്‍കുകയും ചെയ്തു.

നാഫിസ് പ്രോഗ്രാമിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താന്‍ ഇതുവരെ ലക്ഷ്യങ്ങള്‍ കൈവരിക്കാത്ത കമ്പനികളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഇത് വിവിധ സ്‌പെഷ്യലൈസേഷനുകളിലുടനീളം യോഗ്യതയുള്ള എമിറാത്തി തൊഴിലന്വേഷകരെ കണ്ടെത്താന്‍ സഹായിക്കുന്നു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഫെഡറല്‍ സംരംഭമാണ് നാഫിസ് പദ്ധതി.

യുഎഇ ഗവണ്‍മെന്റിന്റെ മുന്‍ഗണനയായ സ്വദേശിവത്കരണ ലക്ഷ്യങ്ങളില്‍ പ്രതിബദ്ധത കാണിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. യുഎഇയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളുമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. ഇതില്‍ ഭൂരിഭാഗവും സ്വദേശിവത്കരണ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം നിയമിക്കാത്ത ഓരോ സ്വദേശിക്കും അനുസരിച്ച് പ്രതിമാസം 8000 ദിര്‍ഹം വച്ചാണ് കമ്പനികള്‍ക്ക് പിഴ ചുമത്തുക.

കഴിഞ്ഞ വര്‍ഷം ഇത് പ്രതിമാസം 7000 ഉം 2022-ല്‍ 6000 ദിര്‍ഹവുമായിരുന്നു. പിഴ. 2026 വരെ പ്രതിവര്‍ഷം 1000 ദിര്‍ഹം വര്‍ധിക്കും എന്നാണ് മന്ത്രാലയം പറഞ്ഞിരിക്കുന്നത്. യുഎഇയിലെ സ്വകാര്യ കമ്പനികള്‍ അവരുടെ സ്വദേശി ജീവനക്കാരുടെ എണ്ണം ഓരോ വര്‍ഷവും രണ്ട് ശതമാനം വര്‍ധിപ്പിക്കണം. 2024 അവസാനിക്കുന്നതിന് മുന്‍പ് ഒരു സ്ഥാപനത്തിന്റെ തൊഴില്‍ ശക്തിയില്‍ 6 ശതമാനം യുഎഇ പൗരന്മാര്‍ ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. 2026 അവസാനത്തോടെ ഒരു കമ്പനിയുടെ ജീവനക്കാരുടെയെണ്ണം 10 ശതമാനത്തിലെത്തുകയാണ് സ്വദേശിവത്കരണത്തിന്റെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+