ഒമാന്‍ സുല്‍ത്താന്റെ പത്നി; ആരാണ് സയ്യിദ അഹദ്? 4 മക്കളുടെ മാതാവായ പ്രഥമ വനിത
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനം മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ചര്ച്ചയാകുന്നവരില് ഒമാന്റെ പ്രഥമ വനിത സയ്യിദ അഹദും. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ പത്നി. നാല് മക്കളുടെ മാതാവായ ഇവര്‍ സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമാണ്. സാമൂഹിക സേവനം നടത്തുക എന്ന ലക്ഷ്യത്തോടെ ഒരു സംഘടനയും അവര്‍ രൂപീകരിച്ചിട്ടുണ്ട്.
50 വര്‍ഷത്തിന് ശേഷമാണ് പ്രഥമ വനിത എന്ന പദവി ഒമാനില്‍ വരുന്നത്. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന് പത്നിമാരുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് 2020 ജനുവരിയിലാണ് സുല്‍ത്താന്‍ ഹൈതം ചുമതലയേറ്റത്. സയ്യിദ അഹദ് ബിന്ത് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ബൂസൈദിയ എന്നാണ് പ്രഥമ വനിതയുടെ മുഴുവന്‍ പേര്.

1969 ഏപ്രില്‍ 4ന് മസ്ക്കത്തിലാണ് സയ്യിദ അഹദ് ജനിച്ചത്. മുസന്തമിന്റെ ഗവര്‍ണര്‍ പദവി ഉള്‍പ്പെടെ വഹിച്ച പ്രമുഖനായ വ്യക്തിയായിരുന്നു അവരുടെ പിതാവ് സയ്യിദ് അബ്ദുല്ല. ഒമാനിലും വിദേശത്തുമായിട്ടാണ് സയ്യിദ അഹദിന്റെ വിദ്യാഭ്യാസം. സോഷ്യോളജിയില്‍ ബിരുദം നേടിയ അവര്‍ 1989ലാണ് ഹൈതം ബിന്‍ താരിഖിനെ വിവാഹം ചെയ്തത്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്.
സയ്യിദ അഹദിന്റെ പ്രവര്‍ത്തനങ്ങള്‍
പ്രഥമ വനിത എന്ന നിലയില്‍ സയ്യിദ അഹദും പൊതുരംഗത്ത് സജീവമാണ്. വിദേശ പ്രതിനിധികളെ സ്വീകരിക്കുന്നതിനും ഭക്ഷണം ഒരുക്കുന്നതിനുമെല്ലാം സയ്യിദ അഹദ് സജീവമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്താഴം ഒരുക്കാന്‍ അവരുണ്ടാകുമെന്നാണ് പ്രതീക്ഷ. 2021ലാണ് സയ്യിദ അഹദ് സാമൂഹിക സേവന പ്രവര്‍ത്തനത്തിന് അഹദ് ഫൗണ്ടേഷന് എന്ന സംഘടന രൂപീകരിച്ചത്. സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെയാണ് സംഘടനയുടെ ലക്ഷ്യം.
പ്രകൃതി ദുരന്തം മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനും അഹദ് ഫൗണ്ടേഷന് സജീവമാണ്. പാവപ്പെട്ടവരെ സഹായിക്കുക, അംഗപരിമതര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുക, ചികില്‍സാ സഹായം എന്നിവയും സംഘടന ചെയ്യുന്നുണ്ട്. 2020ലെ ഒമാന്‍ വനിതാ ദിനത്തിലാണ് സയ്യിദ അഹദ് ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
സുല്‍ത്താന്‍ ഖാബൂസ് വിവാഹിതനായിരുന്നില്ല. അതുകൊണ്ടുതന്നെ ഔദ്യോഗികമായി ഒമാന്‍ ഇതുവരെ പ്രഥമ വനിതയുണ്ടായിരുന്നില്ല. 2020ല്‍ ഈ പദവിയില്‍ എത്തിയ സയ്യിദ അഹദ് സേവന തല്‍പ്പരയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനമാണ് ഇവരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വീണ്ടും നിറയാന്‍ ഇടയാക്കിയത്.
നരേന്ദ്ര മോദി മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്നാണ് പുറപ്പെട്ടത്. ആദ്യം ജോര്‍ദാനും പിന്നീട് എത്യോപ്യയുമാണ് മോദി സന്ദര്‍ശിക്കുക. 17ന് വൈകീട്ടാണ് അദ്ദേഹം ഒമാനിലെത്തുക. ഒമാനും ഇന്ത്യയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിടുമെന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്. ഇരുരാജ്യങ്ങളും സ്വതന്ത്ര്യ വ്യാപാര കരാര്‍ ചര്‍ച്ച അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications