സൗദി അറേബ്യ ഒപ്പുവച്ചു; തങ്ങളില്ലെന്ന് തുര്‍ക്കി, പാകിസ്താന് ചുറ്റും ആശങ്ക, കാരണം ഖത്തറിലെ സംഭവമല്ല
അങ്കാറ: സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ പ്രതിരോധ സഖ്യമുണ്ടാക്കിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഖത്തറില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെ ആയിരുന്നു അത്. കൂടുതല്‍ രാജ്യങ്ങള്‍ ഈ സഖ്യത്തിലേക്ക് എത്തുമെന്നും മുസ്ലിം നാറ്റോ വരികയാമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ തുര്‍ക്കി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഒപ്പുവച്ച പ്രതിരോധ കരാര്‍ പ്രകാരം ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ ഇടപെടാന്‍ സാധിക്കും. അതായത്, സൗദി അറേബ്യയെ ഏതെങ്കിലും രാജ്യം ആക്രമിച്ചാല്‍ അവര്‍ക്കെതിരായ സൈനിക നീക്കത്തിന് പാകിസ്താന് സാധിക്കും. തിരിച്ചും അങ്ങനെ തന്നെ. എന്നാല്‍ ഈ സഖ്യത്തിലേക്ക് ഇല്ല എന്നാണ് തുര്‍ക്കി പറയുന്നത്.

നാറ്റോ സൈനിക സഖ്യത്തിലെ അംഗരാജ്യമാണ് തുര്‍ക്കി. അമേരിക്ക കഴിഞ്ഞാല്‍ നാറ്റോയില്‍ കൂടുതല്‍ സൈനികരുള്ളത് തുര്‍ക്കിയുടേതാണ്. ലോകത്തെ പ്രധാന ആയുധ കയറ്റുമതി രാജ്യം കൂടിയാണ് തുര്‍ക്കി. യൂറോപ്പിലും ഏഷ്യയിലും വേരുള്ള തുര്‍ക്കി അതിവേഗം വളരുന്ന രാജ്യമായിട്ടാണ് കണക്കാക്കുന്നത്. പ്രതിരോധ സഹകരണം ആകാമെങ്കിലും സൈനിക സഖ്യത്തിന് ഇല്ല എന്ന് തുര്‍ക്കി പറയുന്നു.
തുര്‍ക്കിയിലെ രാഷ്ട്രീയ നേതാക്കളും സൈനിക ഓഫീസര്‍മാരും ഈ നിലപാടാണ് പങ്കുവയ്ക്കുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി വളരെ പിന്നിലാണ് പാകിസ്താന്. മാത്രമല്ല, പാകിസ്താന് നാല് ഭീഷണികള്‍ നിലനില്ക്കുന്നു എന്നും തുര്‍ക്കി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു രാജ്യത്തിന് സൈനിക സഖ്യത്തിന് നേതൃത്വം നല്കാന് സാധിക്കില്ല എന്നാണ് തുര്‍ക്കിയുടെ നിലപാടത്രെ.
തയ്യാറായി കൂടുതല്‍ രാജ്യങ്ങള്‍
ഇറാന്, ഇന്ത്യ, അഫ്ഗാനിസ്താന് എന്നീ മൂന്ന് അതിര്‍ത്തികളിലും പാകിസ്താന് വെല്ലുവിളി നേരിടുന്നുണ്ട്. കൂടാതെ ബലൂചിസ്താനിലേത് ഉള്‍പ്പെടെ ആഭ്യന്തര വെല്ലുവിളികളും പാകിസ്താനുണ്ട്. ഈ സാഹചര്യത്തില്‍ പാകിസ്താനുമായി സൈനിക സഖ്യമുണ്ടാക്കുന്നത് ബുദ്ധിയല്ല എന്നാണ് തുര്‍ക്കിയുടെ നിലപാട്. അതേസമയം, പ്രതിരോധ സഹകരണ ചര്‍ച്ച നടക്കുന്നുണ്ടെന്നും തുര്‍ക്കി പറയുന്നു.
ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം അല്ല പാകിസ്താന്-സൗദി അറേബ്യ സൈനിക പ്രതിരോധത്തിന് കാരണം. ഏറെ നാളായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഖത്തറില്‍ ആക്രമണമുണ്ടായ വേളയില്‍ ഈ കരാര്‍ ഒപ്പുവച്ചതോടെ ചേര്‍ത്തു വായിക്കപ്പെടുകയായിരുന്നു. സൈനിക സഖ്യത്തിലേക്ക് തുര്‍ക്കി കൂടി എത്തിയാല്‍ വലിയ സൈനിക സഖ്യത്തിന് വഴിയൊരുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മുസ്ലിം നാറ്റോ എന്നും ചില മാധ്യമങ്ങള്‍ വിശേഷഖിപ്പിച്ചു.
പശ്ചിമേഷ്യയിലെ പല സംഭവങ്ങളിലും വ്യത്യസ്ത നിലപാടാണ് തുര്‍ക്കിക്കും സൗദി അറേബ്യയ്ക്കും. മാത്രമല്ല, മുസ്ലിം രാജ്യങ്ങളിലെ പ്രധാനികള്‍ ആര് എന്ന കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുമുണ്ട്. എങ്കിലും സൗദിയുമായി അടുത്ത കാലത്ത് സഹകരണം ശക്തമാക്കിയിട്ടുണ്ട് തുര്‍ക്കി. ഇതിലേക്ക് ഇറാന്, ഈജിപ്ത്, മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എത്തിയേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. തുര്‍ക്കി പിന്മാറിയതോടെ സൈനിക സഖ്യം വരില്ലെന്ന് ഉറപ്പായി.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications