ഹജ്ജ് തീർത്ഥാടകർക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്: തട്ടിപ്പാണെങ്കില്‍ 10000 റിയാൽ പിഴ ചുമത്തും
ഹജ്ജ് രംഗത്ത് നടക്കുന്ന തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി സൗദി അറേബ്യ. അനധികൃതമായ മാർഗ്ഗങ്ങളിലൂടെ ഹജ്ജിന് എത്തുന്ന തീർത്ഥാടകരില്‍ നിന്നും കനത്ത പിഴ ഈടാക്കുമെന്നും സൗദി അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. സാധുവായ വിസകൾ ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്തുന്നത് പുണ്യസ്ഥലത്തെ തയ്യാറെടുപ്പുകളെ ബാധിക്കും എന്നതിനാലാണ് സൗദി അറേബ്യയുടെ മുന്നറിയിപ്പ്.
ഈ സാഹചര്യത്തിലാണ് സാധുവായ വിസ പെർമിറ്റില്ലാതെ വരുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കുന്നത്. ജൂൺ 2 നും 20 നും ഇടയിൽ മക്കയിൽ ശരിയായ ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന ആളുകള്‍ 10000 സൗദി റിയാൽ (ഏകദേശം 23,000 രൂപ) അടയ്ക്കേണ്ടി വരും. വിദേശികള്‍ക്ക് മാത്രമല്ല, മക്കയിൽ താമസിക്കുന്നവർ ഉൾപ്പെടെയുള്ള സൗദി പൗരന്മാർക്കും ഈ നിയമം ബാധകമാണ്.

ജൂൺ രണ്ടാമത്തെ ആഴ്ചയിലാണ് ഹജ്ജിന്റെ കർമ്മങ്ങള്‍ ആരംഭിക്കുക. ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീർത്ഥാടകർ ഇതിനോടകം തന്നെ സൗദിയില്‍ എത്തിതുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ടൂർ ഓപ്പറേറ്റർമാർ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ഹജ്ജ് തീർത്ഥാടനം വാഗ്ദാനം ചെയ്ത് സർവ്വീസ് നടത്തുന്ന അനധികൃതമായ നിരവധി ഹജ് ടൂർ ഓപ്പറേറ്റർമാർ പല രാജ്യങ്ങളിലുമുണ്ട്. നിരവധി ആളുകള്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടതായുള്ള വാർത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
"ഈ ടൂർ ഓപ്പറേറ്റർമാർ തീർഥാടകരെ വിസിറ്റിങ് വിസയിലോ ബിസിനസ് വിസയിലോ വഞ്ചനാപരമായ രീതിയിൽ സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുന്നു. ഇപ്പോൾ സൗദി അറേബ്യയിലെ നിയമങ്ങൾ വളരെ കർശനമാണ്, സാധുവായ ഹജ് വിസയില്ലാത്ത തീർഥാടകരെ പിടികൂടിയാൽ പിഴ ഈടാക്കുകയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്യും," അൽ ഖാലിദ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമ യൂസഫ് അഹമ്മദ് ഖേരേദയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം, ഇന്ത്യയുടെ ആകെ ഹജ് ക്വാട്ടയായ 175025 തീർഥാടകരിൽ 140020 പേർ ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ (എച്ച്‌സിഒഐ) വഴി യാത്ര ചെയ്യും. ശേഷിക്കുന്ന 35005 തീർഥാടകർ രജിസ്റ്റർ ചെയ്ത 600 ഓളം സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സേവനം ഉപയോഗിക്കും. സാധാരണയായി ഹജ്ജ് കമ്മിറ്റി ഏകദേശം 40 ദിവസത്തെ താമസം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് 20 ദിവസത്തിൽ താഴെ മാത്രമേ വാഗ്‌ദാനം ചെയ്യാൻ കഴിയൂ.
ഹജ്ജ് കർമ്മങ്ങൾക്ക് അഞ്ച് ദിവസം മാത്രമേ വേണ്ടി വരികയുള്ളു. പക്ഷേ തീർത്ഥാടകർ പലപ്പോഴും സൗദിയിൽ ഇതിനേക്കാൾ കൂടുതൽ സമയം താമസിച്ച് വിശാലമായ രീതിയില്‍ തീർത്ഥാടനം പൂർത്തിയാക്കിയിട്ടാണ് മടങ്ങാറുള്ളത്.
"സൗദി അധികൃതരുടെ കൈകളിൽ നിന്ന് അപമാനവും ശിക്ഷയും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം ആദ്യം ടൂർ ഓപ്പറേറ്റർമാരുടെ ആധികാരികത പരിശോധിക്കലാണ്. തീർത്ഥാടകർ തങ്ങൾ തിരഞ്ഞെടുത്ത ഓപ്പറേറ്റർമാർരജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ലൈസൻസ് ഉണ്ടെന്നും ഉറപ്പാക്കണം. ഏജൻ്റുമാർ തീർഥാടകരെ അധികമായി ബുക്ക് ചെയ്തിട്ടില്ലെന്നും അവർ ഉറപ്പാക്കണം. " മറ്റൊരു വലിയ ഹജ്, ഉംറ ടൂർ ഓപ്പറേറ്ററായ അൽവി ട്രാവൽസിലെ ഇമ്രാൻ അൽവിയും പറയുന്നു.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications