പുതിയ ആധാർ ആപ്പ് അവതരിപ്പിച്ച് യുഐഡിഎഐ; യുഎഇയിലെ പ്രവാസികൾ നിർബന്ധമായും ഇവ അറിയണം
ദുബായ്: ഇന്ത്യക്കാരുടെ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനത്തിൽ വലിയൊരു മാറ്റത്തിനൊരുങ്ങി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. നിലവിൽ ഉപയോഗത്തിലുള്ള mAadhaar മൊബൈൽ ആപ്പ് ഘട്ടംഘട്ടമായി അവസാനിപ്പിച്ച്, അതിന് പകരമായി കൂടുതൽ ആധുനികവും സുരക്ഷിതവുമായ പുതിയ ആധാർ ആപ്പ് അവതരിപ്പിക്കുകയാണ് യുഐഡിഎ.
സ്വകാര്യത സംരക്ഷണം, ഡാറ്റാ നിയന്ത്രണം, ഫേസ് ഓതന്റിക്കേഷൻ ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തി രാജ്യത്തെ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തെ സമഗ്രമായി അപ്ഡേറ്റ് ചെയ്യുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. യുഎഇയിലെ പ്രവാസികളെ സംബന്ധിച്ച് ഇത് ഏറെ പ്രാധാന്യമേറിയ വാർത്ത തന്നെയാണ്.

യുഐഡിഇ ഇതിനകം തന്നെ ഉപയോക്താക്കളോട് പുതിയ Aadhaar ആപ്പിലേക്ക് മാറാൻ നിർദ്ദേശം നൽകിത്തുടങ്ങി. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ പുതിയ ആപ്പ്, നിലവിലുള്ള mAadhaar ആപ്പിന്റെ സേവനങ്ങളെ ദ്രുതഗതിയിൽ പകരം വയ്ക്കും. എങ്കിലും, പഴയ ആപ്പ് പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിലവിലുള്ള mAadhaar ആപ്ലിക്കേഷന്റെ സേവനകാലാവധി അവസാനിക്കാറായെന്ന് യുഐഡിഎഐ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഇത് പൂർണ്ണമായി അവസാനിപ്പിക്കുന്ന ഒരു തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 'പഴയ #mAadhaar ആപ്പ് ഉടൻ പിൻവലിക്കും. പുതിയ #AadhaarApp ഉപയോഗിച്ച് കൂടുതൽ മികച്ചതും വേഗമേറിയതും സുരക്ഷിതവുമായ ഡിജിറ്റൽ അനുഭവം നേടൂ' എന്നാണ് തങ്ങളുടെ ഏറ്റവും പുതിയ പ്രസ്താവനയിൽ അറിയിച്ചു.
ആധാർ അധിഷ്ഠിത സ്ഥിരീകരണം ആധുനികവൽക്കരിക്കാനും സ്വകാര്യത സംരക്ഷണം ശക്തിപ്പെടുത്താനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷൻ, യാത്ര, പൊതു സേവനങ്ങൾ എന്നിവയിലുടനീളം ഡിജിറ്റൽ തിരിച്ചറിയൽ വ്യാപകമാവുന്ന സാഹചര്യത്തിൽ ഈ മാറ്റങ്ങൾ നിർണായകമാണ്. 1.3 ബില്യണിലധികം താമസക്കാർക്ക് സേവനം നൽകുന്ന ആധാർ, ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയൽ പദ്ധതികളിലൊന്നാണ്.
പുതിയ ആപ്പിൽ പഴയ പ്ലാറ്റ്ഫോമിൽ ലഭ്യമല്ലാത്ത നിരവധി സവിശേഷതകൾ അവതരിപ്പിച്ചിട്ടുണ്ട്. ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആധാർ പങ്കുവെക്കലാണ് ഇതിലെ പ്രധാന മാറ്റം. ഇത് വഴി ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഇടപാടിന് ആവശ്യമായ വിവരങ്ങൾ മാത്രം പങ്കുവെച്ച് മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്തുന്നത് ഒഴിവാക്കാം. നിലവിലുള്ള സ്ഥിരീകരണ രീതികൾക്കൊപ്പം മുഖം തിരിച്ചറിഞ്ഞുള്ള സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിരിക്കുന്നു.
പ്ലാറ്റ്ഫോം സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താനാണ് രൂപകൽപ്പന ചെയ്തതെന്ന് UIDAI വ്യക്തമാക്കി. സുരക്ഷിതമായ ക്യുആർ അധിഷ്ഠിത പങ്കുവെക്കൽ മുതൽ മെച്ചപ്പെടുത്തിയ സ്വകാര്യതാ നിയന്ത്രണങ്ങളും ആധാർ സേവനങ്ങളിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനവും വരെ ഉണ്ടാവുമെന്ന് പുതിയ ആപ്പിന്റെ കഴിവുകൾ അതോറിറ്റി വിശദീകരിച്ചു. പുനരൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമിൽ ബയോമെട്രിക് ലോക്ക്, അൺലോക്ക് നിയന്ത്രണങ്ങളും ഉൾപ്പെടുന്നു.
മെച്ചപ്പെട്ട സ്ഥിരീകരണ സംവിധാനങ്ങളും സ്വകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡാറ്റാ പങ്കുവെക്കൽ സവിശേഷതകളും ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങളിൽ കൂടുതൽ നിയന്ത്രണം നൽകാൻ ലക്ഷ്യമിടുന്നു. ഡിജിറ്റൽ തിരിച്ചറിയൽ രേഖകളുടെ സംഭരണിയായി എന്നതിലുപരി, സമ്മതപത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണത്തിനാണ് പുതിയ പ്ലാറ്റ്ഫോം ഊന്നൽ നൽകുന്നത്. അനാവശ്യ വിവരങ്ങൾ ഒഴിവാക്കി ആവശ്യമായവ മാത്രം പങ്കുവെക്കാം.
ഡിജിറ്റൽ ഇടപാടുകളിൽ വെളിപ്പെടുത്തുന്ന വിവരങ്ങളുടെ അളവ് കുറയ്ക്കുന്ന 'ഡാറ്റാ മിനിമൈസേഷൻ' തത്വത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തെ വ്യവസായ നിരീക്ഷകർ കാണുന്നത്. പുതിയ ചട്ടക്കൂട് പ്രകാരം, സേവനദാതാക്കൾക്കോ മൂന്നാം കക്ഷികൾക്കോ ആധാർ നമ്പർ വെളിപ്പെടുത്താതെ തന്നെ പ്രായം, വ്യക്തിത്വം, മറ്റ് രേഖകൾ എന്നിവ ഉപയോക്താക്കൾക്ക് സ്ഥിരീകരിക്കാനാകും.
രാജ്യത്ത് ബാങ്കിംഗ്, ടെലികോം, യാത്ര, വിദ്യാഭ്യാസം, സർക്കാർ സേവനങ്ങൾ എന്നിവയിൽ ആധാർ നിർണായക തിരിച്ചറിയൽ രേഖയായി മാറിയിരിക്കുന്നതിനാൽ, ഈ മാറ്റം ലക്ഷക്കണക്കിന് ഉപയോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ്. ഇന്ത്യയുടെ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനത്തിൽ ഒരു നിർണായക പരിഷ്കാരമായി കണക്കാക്കപ്പെടുന്നു.
പ്രവാസികളെ എങ്ങനെ ബാധിക്കും?
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി പുതിയ ആധാർ ആപ്പ് ഒരു വലിയ ഡിജിറ്റൽ അപ്ഗ്രേഡ് ആണ്. പ്രത്യേകിച്ച് സ്വകാര്യതയും സുരക്ഷയും മെച്ചപ്പെടുന്നു എന്നതിനാൽ തന്നെ. എന്നാൽ ഇന്ത്യയിലെ അടിസ്ഥാന സംവിധാനങ്ങളിൽ ഇപ്പോഴും ആശ്രയം ഉള്ളതിനാൽ ഇത് പൂർണ്ണമായ സ്വതന്ത്ര സംവിധാനം അല്ല ഇതെന്ന് ഓർക്കണം.












Click it and Unblock the Notifications