അത് ഔട്ടാണ് ഭായ്, അമ്പയര്‍ക്ക് കണ്ണും കാണില്ലേ; കാര്‍ത്തിക്കിനെ രക്ഷപ്പെടുത്തി ഡിആര്‍എസ്
അഹമ്മദാബാദ്: ഐപിഎല്ലില്‍ വീണ്ടും വിവാദമായി മറ്റൊരു അമ്പയര്‍ പിഴവ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂ താരം ദിനേഷ് കാര്‍ത്തിക്കിന്റെ ഡിആര്‍എസ് റിവ്യൂവാണ് വിവാദത്തിലായിരിക്കുന്നത്. കാര്‍ത്തിക് പുറത്താണെങ്കില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ വിധിക്കുകയും, റിവ്യൂവില്‍ അത് ഔട്ടല്ലെന്ന് തേര്‍ഡ് അമ്പയര്‍ പറയുകയുമായിരുന്നു.
പന്ത് ബാറ്റില്‍ തട്ടിയെന്ന് കാണിച്ചായിരുന്നു തീരുമാനം മാറ്റിയത്. ഇതാണ് വിവാദമായിരിക്കുന്നത്. ഇത്തവണയും അമ്പയര്‍മാരുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നിരിക്കുന്നത്. വ്യാപകമായ വിമര്‍ശനമാണ് തേര്‍ഡ് അമ്പയര്‍ക്കെതിരെ ഉയരുന്നത്. ഓണ്‍ഫീല്‍ഡ് അമ്പയറുടെ കൃത്യമായ തീരുമാനമായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് എല്ലാവര്ക്കും വ്യക്തമാണ്.

തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരിയാണ് തീരുമാനം മാറ്റി കാര്‍ത്തിക് ഔട്ടല്ലെന്ന് വിധിച്ചത്. ആര്‍സിബി ആദ്യം ബാറ്റ് ചെയ്തപ്പോഴായിരുന്നു വിവാദ തീരുമാനമുണ്ടായത്. പതിനഞ്ചാം ഓവറില്‍ രാജസ്ഥാന് ബൗളര്‍ ആവേശ് ഖാന്റെ മികച്ചൊരു പന്തിന്റെ ദിശ മനസ്സിലാക്കുന്നതില്‍ ഡികെ പരാജയപ്പെടുകയായിരുന്നു. കൃത്യം മിഡില്‍ സ്റ്റമ്പിനും ലെഗ് സ്റ്റമ്പിനും ഇടയില്‍ പാഡില്‍ പന്ത് തട്ടിയതോടെ അമ്പയര്‍ ഔട്ട് നല്‍കുകയായിരുന്നു.
കാര്‍ത്തിക് ഉടനെ തന്നെ നോണ്‍ സ്ട്രൈക്കര്‍ എന്ഡിലു്ള മഹിപാല്‍ ലോംറോറിനോട് ചോദിക്കുകയും ഉടനെ തന്നെ റിവ്യുവിന് പോവുകയുമായിരുന്നു. അള്‍ട്രാ എഡ്ജില്‍ പന്ത് ചെറുതായി ഒന്ന് വ്യതിചലിക്കുന്നത് കാണാമായിരുന്നു. തൊട്ടടുത്ത് ബാറ്റുമുണ്ടായിരുന്നു. പന്തില്‍ തട്ടിയത് ബാറ്റാണെന്ന് ഉറപ്പിച്ച് തേര്‍ഡ് അമ്പയര്‍ തീരുമാനം മാറ്റുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ബാറ്റ് പാഡിന് കൊള്ളുക മാത്രമാണ് ചെയ്തത്.
അതേസമയം രാജസ്ഥാന് ടീമിന് തീരെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തൊരു തീരുമാനമായിരുന്നു ഇത്. സഞ്ജു സാംസണ് അടക്കം അവിശ്വസനീയതോടെ നോക്കി നില്‍ക്കുന്നത് കാണാമായിരുന്നു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍ അടക്കം തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ബാറ്റാണ് പാഡില്‍ തട്ടിയത്. ഞെട്ടിച്ച തീരുമാനമെന്ന് വോന്‍ ട്വീറ്റ് ചെയ്തു.
ഡികെയ്ക്ക് റിവ്യൂ എടുക്കാന്‍ മടിയുണ്ടായിരുന്നു. ഔട്ടാണെന്ന് താരത്തിന് അറിയാം. ബാറ്റാണ് പാഡില്‍ കൊണ്ടതെന്നും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറഞ്ഞു. ബാറ്റ് പന്തില്‍ തട്ടിയിട്ടേയില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കാര്‍ത്തിക് മടി കൂടാതെ ഡിആര്‍എസ് എടുക്കുമായിരുന്നുവെന്ന് ഇര്ഫാന് പഠാന് ട്വീറ്റ് ചെയ്തു.
അതേസമയം രാജസ്ഥാന് കോച്ചും ഡയറക്ടറുമായ കുമാര്‍ സംഗക്കാര അമ്പയറുടെ തീരുമാനത്തില്‍ രോഷാകുലനാവുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫോര്‍ത്ത് അമ്പയറോട് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് വിശദീകരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നത് കാണാം. ഡികെ 13 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായെങ്കിലും തേര്‍ഡ് അമ്പയറുടെ തീരുമാനം വ്യാപക വിമര്‍ശനത്തിന് കാരണമാവുകയായിരുന്നു.
ബാറ്റ് പന്തില്‍ തട്ടിയിരുന്നെങ്കില്‍ ഡികെ അത് നേരത്തെ അറിയുമായിരുന്നു ലോംറോറിനോട് റിവ്യു എടുക്കണോ എന്ന് ചോദിക്കില്ലായിരുന്നുവെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു. ബാറ്റാണ് പാഡില്‍ തട്ടിയത്. എഡ്ജ് ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ അത് അറിയാന്‍ നേരത്തെ സാധിക്കുമായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.
തീര്‍ത്തും മോശം അമ്പയറിംഗാണ് തേര്‍ഡ് അമ്പയറുടേതെന്ന് ശ്രീശാന്ത് പറഞ്ഞു. എന്ത് തീരുമാനമാണിത്. കാര്‍ത്തിക് ഔട്ടാണെന്ന് വ്യക്തമാണ്. തേര്‍ഡ് അമ്പയറുടെ യോഗ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇവര്‍ക്ക് കണ്ണുകാണില്ലേ അതോ ക്രിക്കറ്റ് പരിജ്ഞാനമില്ലേ എന്നും ശ്രീശാന്ത് ചോദിച്ചു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications