Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്റെ കോച്ചാകുമോ..? ജഡേജയുടെ തകര്‍പ്പന്‍ മറുപടി ഇങ്ങനെ, കൈയടി

ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം നടത്തി എല്ലാവരേയും ഞെട്ടിച്ച പ്രകടനമായിരുന്നു അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്. മുന്‍പ് നടന്ന രണ്ട് ലോകകപ്പുകളില്‍ ഒരു വിജയം മാത്രമുണ്ടായിരുന്ന അഫ്ഗാനിസ്ഥാന്‍ ഈ ലോകകപ്പില്‍ നാല് വിജയങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചാണ് മടങ്ങിയത്. മുന്‍ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളേയും നെതര്‍ലാന്റിനേയുമാണ് ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചത്.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ജയിച്ചിരുന്നെങ്കില്‍ സെമിഫൈനലില്‍ വരെ എത്താനുള്ള സാധ്യത അഫ്ഗാന് മുന്നില്‍ തെളിഞ്ഞിരുന്നു. എട്ട് പോയന്റുമായി ആറാം സ്ഥാനത്താണ് ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ഫിനിഷ് ചെയ്തത്. അതേസമയം അഫ്ഗാനിസ്ഥാന്റെ ഈ മിന്നുന്ന പ്രകടനത്തിന് പിന്നില്‍ ഒരു ഇന്ത്യക്കാരന്റെ സാന്നിധ്യമുണ്ട്. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയായിരുന്നു ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ ഉപദേശകന്‍.

Jadeja

ലോകകപ്പിലുടനീളം അഫ്ഗാനിസ്ഥാന്റെ പ്രകടനം രൂപപ്പെടുത്തുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നിര്‍ണായക പങ്ക് വഹിച്ചു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ മുഖ്യ പരിശീലകനായ മുന്‍ ഇംഗ്ലണ്ട് താരം ജൊനാഥന്‍ ട്രോട്ടും ടീമിന്റെ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും ലോകകപ്പ് ക്യാംപെയ്നിലെ ടീമിന്റെ മികച്ച പ്രകടനത്തിന് അജയ് ജഡേജയെ പ്രശംസിച്ചു.

അതിനിടെ പാകിസ്ഥാന്‍ പരിശീലകനാകുമോ എന്ന ചോദ്യത്തിന് ജഡേജ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്പോര്‍ട്സ് ടാക്കുമായുള്ള സംഭാഷണത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജഡേജയോട് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാന്‍ തയ്യാറാണ്' എന്നായിരുന്നു മറുപടി പറഞ്ഞത്.

''ഞാന്‍ എന്റെ പഠനങ്ങള്‍ അഫ്ഗാനികളുമായി പങ്കിട്ടു. പാകിസ്ഥാന്‍ ഒരിക്കല്‍ അഫ്ഗാനിസ്ഥാനെ പോലെ ആയിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ടീമിലെ താരങ്ങളുടെ മുഖത്ത് നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാം,'' ജഡേജ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കായി 196 ഏകദിനങ്ങളിലും 15 ടെസ്റ്റുകളിലും പാഡണിഞ്ഞിട്ടുള്ള താരമാണ് അജയ് ജഡേജ.

അതേസമയം അടുത്ത വര്‍ഷം ജനുവരിയില്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനം നടത്തും. ജനുവരി 11ന് ആരംഭിക്കുന്ന പരമ്പര ജനുവരി 17 വരെ നീളും. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യത്തേത് ജനുവരി 11 ന് മൊഹാലിയിലും, രണ്ട്, മൂന്ന് മത്സരങ്ങള്‍ യഥാക്രമം ജനുവരി 14, 17 തീയതികളില്‍ ഇന്‍ഡോറിലും ബെംഗളൂരുവിലും നടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+