Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ മോഹികള്‍ക്കൊരു സന്തോഷ വാർത്ത: നയം വ്യക്തമാക്കി മന്ത്രി, പക്ഷെ പുതിയ പരിശോധന വരുന്നു

വിദേശ വിദ്യാർത്ഥികള്‍ക്കായി പുതിയ പരിശോധനാ പ്രക്രിയ ആരംഭിച്ച് കാനഡ. ജൂണില്‍ 700 ഇന്ത്യന്‍ വിദ്യാർത്ഥികളെ നാടുകടത്തുന്നതിന്റെ വക്കിലേക്ക് വരെ എത്തിച്ച തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരിശോധന ഏർപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ഒരു സ്റ്റഡി പെർമിറ്റ് ലഭിക്കുന്നതിന് ആവശ്യമായ 'ലെറ്റർ ഓഫ് ആക്സപ്റ്റൻസ്' പരിശോധന ഉൾപ്പെടേയുള്ളവയാണ് പുതിയ നിയന്ത്രണങ്ങളില്‍ വരുന്നത്.

പുതിയ നിയന്ത്രം ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. "പുതിയ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ വരവിന് പരിധി ഏർപ്പെടുത്തുന്നതിനെ ഞങ്ങള്‍ അനുകൂലിക്കുന്നില്ല. എന്നാൽ ഈ പരിശോധനാ പ്രക്രിയ പഠനാനുമതികൾ അടിസ്ഥാനമാക്കി മാത്രമേ നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കും. 'ലെറ്റർ ഓഫ് ആക്സപ്റ്റൻസ്' ഉള്‍പ്പടേയുള്ള യഥാർത്ഥ രേഖകള്‍ വേണം" പുതിയ നിയമം പ്രഖ്യാപിക്കുന്ന വേളയിൽ, കാനഡയിലെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

canada-job

പുതിയ നിയമങ്ങൾ അനുസരിച്ച്, ഓരോ അപേക്ഷകന്റെയും ലെറ്റർ ഓഫ് ആക്സപ്റ്റൻസ് നേരിട്ട് IRCC (ഇമിഗ്രേഷൻ, അഭയാർത്ഥികൾ, പൗരത്വ കാനഡ) സ്ഥിരീകരിക്കേണ്ടതുണ്ട്. ഇത്തരം പരിശോധനകള്‍ വിദ്യാർത്ഥികളെ 'ലെറ്റർ ഓഫ് ആക്സപ്റ്റൻസ്' തട്ടിപ്പിൽ നിന്ന് സംരക്ഷിക്കുമെന്നും ഈ വർഷം ആദ്യം ചില വിദ്യാർത്ഥികൾ അഭിമുഖീകരിച്ച സമാനമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ അവരെ സഹായിക്കുമെന്നും മില്ലർ പറഞ്ഞു.

ഏകദേശം നാല് വർഷം മുമ്പ് കനേഡിയൻ പഠന വിസയ്ക്ക് അപേക്ഷിക്കാൻ ഉപയോഗിച്ച 'ലെറ്റർ ഓഫ് ആക്സപ്റ്റൻസ്' കത്തുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള 700-ലധികം കോളേജ് വിദ്യാർത്ഥികളെ നാടുകടത്താന്‍ കാനഡ തീരുമാനിച്ചിരുന്നു. ഈ വർഷം മാർച്ചിൽ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷം സ്ഥിരതാമസത്തിന് അപേക്ഷിച്ചതിനെ തുടർന്ന് കനേഡിയൻ ബോർഡർ ഏജൻസി അവരുടെ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും തുടരുകയാണ്.

കേന്ദ്ര സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് പിന്നീട് വിദ്യാർത്ഥികളുടെ നാടുകടത്തല്‍ കാനഡ നിർത്തിവെച്ചത്. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാർത്ഥികളുടെയും ബിരുദധാരികളുടെയും കേസുകൾ അവലോകനം ചെയ്യുന്നതിന് കാനഡ ബോർഡർ സർവീസസ് ഏജൻസിയുമായി (സിബിഎസ്എ) പ്രവർത്തിക്കാൻ ഐ ആർ സി സി ഒരു ടാസ്‌ക്ഫോഴ്‌സ് രൂപീകരിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സി ബി എസ്‌ എ ഇന്ത്യൻ പൗരനായ ബ്രിജേഷ് മിശ്രക്കെതിരെ കുടിയേറ്റവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി. വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിൽ ഉൾപ്പെടെ തട്ടിപ്പിന്റെ കേന്ദ്ര ബിന്ദുവായി ഇയാള്‍ പ്രവർത്തിച്ചുവെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ഈ മാസം ആദ്യം, സിബിഎസ്എ 103 കേസുകൾ അന്വേഷിക്കുകയും അതിൽ 63 എണ്ണം മാത്രമാണ് യഥാർത്ഥമെന്ന് കണ്ടെത്തുകയും ചെയ്തു.

അതേസമയം, വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്നുള്ളത് കാനഡ കുടിയേറ്റം മോഹിക്കുന്നവർക്ക് വലിയൊരു ആശ്വാസമാണ് നല്‍കുന്നത്. ഖാലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരമൊരു തീരുമാനം വരുന്നതെന്നാണ് ശ്രദ്ധേയം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+