പന്നിപ്പനി: മുഖാവരണത്തിനും കിറ്റിനും ദൗര്‍ലഭ്യം
ചെന്നൈ: പന്നിപ്പനി ബാധയെ ചെറുക്കാന്‍ ധരിക്കുന്ന മുഖാവരണം മുതല്‍ പനിബാധ സ്ഥിരീകരിക്കാനുള്ള കിറ്റിനുവരെ വിലകൂടുകയും ദൗര്ലഭ്യമനുഭവപ്പെടുകയും ചെയ്യുന്നു.
വന്‍ തുകയ്ക്കാണ് ഇവ കച്ചവടക്കാര്‍ വില്‍ക്കുന്നത്. പന്നിപ്പനി ബാധ സ്ഥിരീകരിക്കാനുള്ള കിറ്റിന് വില 10,000 രൂപയാണ്. രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളവരുടെ രക്തസാമ്പില്‍ പരിശോധിക്കുന്നതിനുള്ള കിറ്റുകള്‍ വളരെ ചെലവേറിയതാണ്.
ഇതിലുപയോഗിക്കുന്ന ഘടകങ്ങളാണ് മൊത്തം കിറ്റിന്റെ വില ഉയര്‍ത്തുന്നത്. രക്തസാമ്പിള്‍ പരിശോധിക്കുമ്പോള്‍ നെഗറ്റീവാണ് ലഭിക്കുന്നതെങ്കില്‍ കിറ്റിന്റെ ചെലവ് 5000 രൂപയില്‍ ഒതുങ്ങും. എന്നാല്‍ പോസിറ്റീവ് കിറ്റിന് 10,000 രൂപയാണ് വില.
രക്തസാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവായി കണ്ടാല്‍ എച്ച്1എന്‍1വൈറസ് ബാധസ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ടെസ്ററുകള്‍ ആവശ്യമായി വരുന്നതിനാലാണ് പോസിറ്റീവ് കിറ്റിന് വിലയേറുന്നത്.
നിലവില്‍ പന്നിപ്പനിബാധ സ്ഥിരീകരിക്കുന്നതിനുള്ള ലാബ്ടെസ്റ്റുകള്‍ തമിഴ്നാട്ടിലെ സര്‍ക്കാര്‍ ലാബുകളില്‍ സൗജന്യമായിട്ടാണ് ചെയ്യുന്നത്.സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നയയ്ക്കുന്ന സാമ്പിളുകളാണ് ഈ ലാബുകളില്‍ പരിശോധിക്കുന്നത്.
ബാംഗ്ലൂരില്‍ രോഗബാധയുണ്ടെന്ന് സംശയിച്ച് ആശുപത്രികളിലെത്തുന്ന പലരെയും തിരിച്ചയയ്ക്കുന്നതായി റിപ്പോര്‍ട്ട്. രോഗപരിശോധനാ കിറ്റുകളുടെ ദൗര്‍ലഭ്യമാണ് രോഗികളെ തിരിച്ചയക്കാന്‍ കാരണം.
ചൊവ്വാഴ്ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിലെത്തിയ നൂറോളം പനിബാധിതരെ സാമ്പിള്‍ ശേഖരിക്കാതെ പ്രാഥമിക പരിശോധന മാത്രം നടത്തി തിരിച്ചയക്ക്കുയാണത്രേ ഉണ്ടായത്. എല്ലാവരെയും പരിശോധിക്കാനുള്ള കിറ്റുകള്‍ സംസ്ഥാനത്ത് ഇല്ലെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് വൃത്തങ്ങള്‍ പറയുന്നത്.
നിംഹാന്‍സ് ആശുപത്രിയിലാണ് ബാംഗ്ലൂരിലെ ആശുപത്രികളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്നത്. അടിയന്തിരമായി 500 പരിശോധനാ കിറ്റുകളെങ്കിലും ലഭ്യമാക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
സ്വകാര്യ ലാബുകളില്‍ക്കൂടി സാമ്പിള്‍ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയേയ്ക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെ പനിബാധ തടയുവാനായി ധരിക്കുന്ന മുഖാവരണത്തിനും ബാംഗ്ലൂര്‍ പോലുള്ള പലയിടത്തും ദൗര്‍ലഭ്യം അനുഭവപ്പെട്ടുതുടങ്ങി.
കുട്ടികള്‍ മുഖാവരണം ധരിക്കണമെന്ന് ചില സ്കൂളുകള്‍ നിര്‍ബന്ധമാക്കിയതാണ് വിപണിയില്‍ ദൗര്‍ലഭ്യമുണ്ടാകാന്‍ കാരണം. പല മെഡിക്കല്‍ സ്റ്റോറുകളും ഈ അവസ്ഥയെ മുതലെടുത്ത് തോന്നിയ വിലക്കാണ് മാസ്കുകള്‍ വില്‍ക്കുന്നത്.
സാധാരണ 75-80 രൂപ വില വരുന്ന ഇതിന് പലയിടത്തും 100മുതല്‍ 150 രൂപവരെ ഈടാക്കുന്നുണ്ട്. ചിലര്‍ ഇത് 250 രൂപ വിലയുള്ള സര്‍ജ്ജിക്കല്‍ കിറ്റായി മാത്രമേ നല്കുകയുള്ളുവെന്ന് വാശിപിടിക്കുകയാണെന്നും പരാതി ഉര്‍ന്നിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications