സൂഫിയയുടെ ജാമ്യവ്യവസ്ഥകളില്‍ ഇളവ്

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയായ സൂഫിയയ്ക്ക് ജാമ്യം അനുവദിക്കുന്നത് തെളിവു നശിപ്പിക്കാന്‍ ഇടയാക്കുമെന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ വാദം നിരാകരിച്ചു കൊണ്ടാണ് വിധി. സൂഫിയയുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നത് എന്‍ഐഎ ശക്തിയായി എതിര്‍ത്തിരുന്നു.
എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് വെള്ളിയാഴ്ച മുതല്‍ പത്തുദിവസത്തേയ്ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. ചികിത്സയിലുള്ള ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മദനിയേയും രോഗിയായ മാതാവിനേയും കാണാനാണ് സൂഫിയ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കര്‍ശന വ്യവസ്ഥകളോടെയാണ് ഇളവ് അനുവദിച്ചിരിയ്ക്കുന്നത്. ഈ കാലയളവില്‍ സൂഫിയ പോകുന്ന സ്ഥലങ്ങളെക്കുറിച്ച് എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കണം. കേസ് അന്വേഷണത്തില്‍ ഒരു തരത്തിലും ഇടപെടരുത്. കേസിലെ സാക്ഷികളെ കാണാനോ, സ്വാധീനിക്കാനോ സൂഫിയ ശ്രമിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ബസ് കത്തിക്കല്‍ സംഭവത്തില്‍ മുഖ്യ ഗൂഡാലോചന നടത്തിയ സൂഫിയയാണെന്നും ബസ് കത്തിച്ച ശേഷം പ്രതികള്‍ സൂഫിയയെ ഫോണില്‍ വിളിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വാദിച്ചിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications