Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിയുടെ ഓര്‍മ്മകള്‍ക്ക് ഒരുവയസ്സ്

tp
വടകര: 2012 മെയ് 4 ന് രാത്രി പത്ത് മണി കഴിഞ്ഞ സമയത്താണ് ഒഞ്ചിയം വള്ളിക്കാട് വച്ച് മുഖത്തും ശരീരത്തുമായി അന്‍മ്പത്തിയൊന്ന വെട്ടുകളേറ്റ് ടി പി ചന്ദ്രശേഖരനെന്ന സഖാക്കളുടെ ടി പി മൃഗീയമായി കൊല്ലപ്പെട്ടത്. ഇന്ന് ടി പി യുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്. മനസാക്ഷി മരവിച്ച പ്രവര്‍ത്തിക്കു പിന്നില്‍ ടി പി യുടെ മാതൃ പ്രസ്ഥാനമായ സി പി ഐ(എം) ആണെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള രാഷ്ട്രീയക്കാരും ടി പിയുടെ ആര്‍ എം പി യും ആരോപിക്കുന്നു. പ്രതികളുടെ കൂറുമാറ്റം കൊണ്ടും ശ്രദ്ധേയമാണ് ടി പി വധത്തിന്റ അന്വേഷണം.

അടിയന്തരാവസ്ഥ കാലത്ത് മടപ്പള്ളി ഹൈ സ്‌കൂളില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയത്തിലേക്കുള്ള ടി പി യുടെ കാല്‍വെപ്പ്. വി എസിന്റെ അടിയുറച്ച അനുഗാമിയായിരുന്ന ടി പി പതിനെട്ടാമത്ത വയസ്സില്‍ നെല്ലച്ചേരി വൈസ് ബ്രാഞ്ച് സെക്രട്ടറിയായി. പിന്നീട് എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് സെക്രട്ടറി, കേന്ദ്ര സമിതി അംഗം എന്നീ നിലകളില്‍ പാര്‍ട്ടിയില്‍ സജീവമായി. ജീവിത പങ്കാളിയായി സ്വീകരിച്ച കെ കെ രമയോ എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും. മകന്‍ നന്ദു എന്ന അനന്ദുവും സ്‌കൂളില്‍ ചെറിയ രാഷ്ട്രീയമൊക്കെ ഉണ്ടായിരുന്നു.

2009 തില്‍ തന്റെ പാര്‍ട്ടിയായ സി പി ഐ (എം) പ്രത്യാശാസ്ത്രവ്യതിചലനങ്ങള്‍ നടക്കുന്നു എന്ന് പരസ്യമായി തുറന്നടിച്ച് പാര്‍ട്ടിയില്‍ നിന്നുമിറങ്ങിപ്പോയ ടി പി തന്റെ അതേ നിലപാടുകളുള്ള കുറച്ചു സഖാക്കളുമായി ചേര്‍ന്ന റവല്ല്യഷണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി (ആര്‍ എം പി) രുപീകരിച്ചു. സംഘടനയുടെ ഒഞ്ചിയം ഏരിയ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കണ്‍വീനറുമായിരുന്ന ടി പി സി പി ഐ (എം) ന്റെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ പോരാടുന്നവരുടെ പ്രതീകമായി മാറി.

പി ഐ (എം) ന്റെ അണികളെ പിടിച്ചെടുത്ത റവല്ല്യൂഷണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടിയോടുള്ള രാഷ്ട്രീയ വിരോധമാണ് ടി പി ചന്ദ്രശേഖരന്റെ കൊലക്ക് കാരണമെന്നാണ് പരക്കെ കരുതപ്പെടുന്നത്. എന്നാല്‍ പ്രതികളുടെ കൂറ് മാറ്റവും ശക്തമായ തെളിവുകള്‍ ലഭിക്കാത്തതും അന്വേഷണത്തെ പാതി വഴിയില്‍ നിര്‍ത്തുന്നു. എന്തും കാലം തെളിയിക്കുമെന്ന വിശ്വസിക്കുമ്പോഴും നഷ്ടം രമയ്ക്കും നന്ദുവിനും ആര്‍ എം പിക്കും മാത്രമാണ്. ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനമായ ശനിയാഴ്ച ആര്‍ എം പി പ്രവര്‍ത്തകര്‍ വിപുലമായ ചടങ്ങുകളാണ് ഒഞ്ചിയത്ത് ഒരുക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+