മന്ത്രിയുടെ പരിപാടിക്ക് ഗതാഗതം നിയന്ത്രിച്ചത് പ്രകോപിപ്പിച്ചു; സിപിഎം നേതാവ് എസ്‌ഐയെ ഭീഷണിപ്പെടുത്തി
കായംകുളം: കായംകുളത്ത് എസ് ഐയെ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തി. ചേരാപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം അഷ്‌കര്‍ അമ്പലശേരി എസ് ഐയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യള്‍ പ്രചരിക്കുന്നുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി വി ശിവന്‍കുട്ടി സ്ഥലത്ത് എത്തിയപ്പോഴായിരുന്നു സംഭവം.
ഗതാഗത നിയന്ത്രണത്തിന്‍ഫറെ ഭാഗമായി അഷ്‌കറിന്റെ വാഹനം തടഞ്ഞതാണ് പ്രകോപിപ്പിക്കാന്‍ കാരണമായത്. ഹെല്‍മെറ്റ് വയ്ക്കാത്തത് ചോദ്യം ചെയ്തത് നേതാവിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ഇതോടെയാണ് അഷ്‌കര്‍ എസ് ഐയെ ഭീഷണിപ്പെടുത്തിയത്. തല്ല് നടക്കേണ്ട വക്കിലെത്തിയിരുന്നു സംഭവം. ഈ സമയത്ത് മറ്റൊരു പൊലീസുകാരന്‍ പിടിച്ചുമാറ്റുകയായിരുന്നു.
അതേസമയം, ആലപ്പുഴയില്‍ സി പി എമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവാദം ഉയരുന്നതിന് പിന്നാലെയാണ് ഈ സംഭവവും. സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കികയാണ് ചെയ്തത്.
ആദില്‍ ഖാനെ വിവാഹം ചെയ്യാന്‍ മതംമാറിയോ? രാഖി സാവന്തിന്റെ മറുപടി ഇങ്ങനെ... പൊട്ടിക്കരയാന്‍ കാരണം
എ പി സോണയെയാണ് ഇപ്പോള്‍ പുറത്താക്കിയതാണ് കഴിഞ്ഞ ദിവസത്തെ സംഭവം. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്മ്യൂണിസ്റ്റുകാരന്റെ അന്തസിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അന്വേഷണ കമ്മിഷന്‍ വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട വിവാദം രണ്ട് മാസം ഉണ്ടാവുന്നത്.
'കേരളത്തില്‍ മുഴുവന്‍ പട്ടിണിക്കാരാണോ', കാര്യവട്ടത്ത് കളി കാണാന്‍ അരുമില്ല, സോഷ്യല്‍ മീഡിയയിൽ ട്രോൾ
എ പി സോണ വീട്ടില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നെന്ന് സി പി എം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിക്കൊപ്പം സ്ത്രീ ഫോണിലെ അശ്ലീല ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 അശ്ലീല ദൃശ്യങ്ങളാണ് ഫോണില്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.