അർധനഗ്നരായി രാത്രിയിൽ, ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തി കുറുവ സംഘം; പിടികൂടാൻ പ്രത്യേക ടീം വരുന്നു
ആലപ്പുഴ: രണ്ടാഴ്‌ചയോളമായി ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തി കുറുവ സംഘത്തിന്റെ വിളയാട്ടം തുടരുന്നു. നവംബർ മാസം തുടങ്ങിയതിന് ശേഷം ആലപ്പുഴ മണ്ണഞ്ചേരിക്കാർക്ക് മര്യാദയ്ക്ക് ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്‌തവം. അതിന് കാരണമായതാവട്ടെ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങളും സിസിടിവി ദൃശ്യങ്ങളിൽ പതിയുന്ന അർധനഗ്നരായ മോഷ്ട്ടാക്കളുടെ ദൃശ്യവുമാണ്.
കഴിഞ്ഞ പതിനാല് ദിവസങ്ങൾക്കിടയിലെ മേഖലയിൽ മാത്രം നാല് മോഷണങ്ങളാണ് നടന്നത്. ഇതോടെയാണ് പോലീസ് ഇടപെടൽ ഊർജിതമാക്കുന്നത്. അതിന്റെ ഭാഗമായി പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. കുറുവ സംഘത്തെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.

ഡിവൈഎസ്‌പി മധു ബാബുവിന്റെ മേല്‍നോട്ടത്തില്‍ ഏഴംഗ സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്ന സ്ഥലങ്ങളില്‍ രാത്രിയില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഏത് വിധേനയും സംഘത്തെ പിടിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
ചൊവ്വാഴ്‌ച മാത്രം മൂന്ന് വീടുകളിലാണ് സംഘം കയറിയത്. ആദ്യം കയറിയ വീടിന് പിൻവശത്തെ ഇരുമ്പ് വാതിൽ തുറന്ന ശേഷം, അടുക്കള വാതിൽ കുത്തിത്തുറക്കുകയായിരുന്നു മോഷ്‌ടാക്കൾ. പിന്നീട് മുറിയിലെത്തി മാലയും പണമടങ്ങിയ പഴ്‌സുമായി കടന്നുകളയുകയായിരുന്നു. വേറെയും വീടുകളിൽ അതേദിവസം സംഘം എത്തിയതായാണ് വിവരം.
ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കുറുവ സംഘം നിർബാധം തങ്ങളുടെ പ്രവർത്തനം തുടരുന്നത്. പോലീസ്, ഡോഗ് സ്‌ക്വാഡ് എന്നിവർക്കൊപ്പം ഫോറൻസിക് വിദഗ്‌ധരും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ ഇവർക്കും കഴിഞ്ഞില്ല. ഇതോടെയാണ് പുതിയ അന്വേഷണ സംഘമെത്തുന്നത്.
അർധ നഗ്നരായി രാത്രിയിൽ മുഖം മറച്ചുകൊണ്ട് മോഷണത്തിനെത്തുക എന്നതാണ് കുറുവ സംഘത്തിന്റെ ശൈലി. മോഷണശ്രമം എതിർത്താൽ അതിക്രൂരമായി ആക്രമിക്കുന്ന ഇവരുടെ രീതിയാണ് ആളുകളെ ഏറെ ഭയപ്പെടുത്തുന്ന വിഷയങ്ങളിൽ ഒന്ന്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘം മോഷണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അർധരാത്രിയിൽ വീടിന് പുറത്ത് നിന്ന് കുട്ടികളുടെ കരച്ചിൽ കേൾപ്പിക്കുക, വീടിന് പുറത്തെ പൈപ്പ് പോലെയുള്ളവ തുറന്നിടുക തുടങ്ങിയ രീതികൾ ഇവർ അവലംബിച്ചു പോരാറുണ്ട്. അടുക്കള വാതിൽ കുത്തിത്തുറക്കുന്ന ശൈലിയിലും കുറുവ സംഘത്തിനുണ്ട്. ആഴ്‌ചകൾ പിന്നിടും ഇവരെ പിടികൂടാൻ കഴിയാത്ത ഭയത്തിലാണ് മണ്ണഞ്ചേരി നിവാസികൾ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications