'ഒളിച്ചോടിയതല്ല... ദുബായിയില്‍ എത്തിയത് അച്ഛന്റെ ചികിത്സയ്ക്ക്'; തിരിച്ചുവരുമെന്ന് ബൈജൂസ്
ദുബായ്: ഇന്ത്യ വിട്ട് ദുബായിയില്‍ അഭയം തേടി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ മറുപടിയുമായി എഡ്ടെക് ഭീമനായ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്. ദുബായിയില്‍ എത്തിയത് പിതാവിന്റെ ചികിത്സാര്‍ത്ഥമാണ് എന്നും ഇന്ത്യയിലേക്കുള്ള മടങ്ങി വരവ് വൈകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വര്‍ഷത്തിന് ശേഷമുള്ള തന്റെ ആദ്യത്തെ വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു രവീന്ദ്രന്.
ബൈജൂസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അത് വിജയത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒരു കാലത്ത് എഡ്ടെക് വ്യവസായത്തിലെ മുന്നിരക്കാരായിരുന്ന ബൈജൂസിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കടബാധ്യതകള്‍ നേരിടുകയാണ് കമ്പനി.

'അവര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ ഒരു രൂപ പോലും എടുക്കുന്നതിന് മുമ്പ് അവര്‍ക്ക് പണം തിരികെ നല്കാന് തയ്യാറാണ്. ഞങ്ങള്‍ 140 മില്യണ്‍ ഡോളര്‍ നല്കി, ഒട്ടുമിക്ക വായ്പാ ദാതാക്കള്‍ക്കും പണം തിരികെ നല്‍കാമായിരുന്നു, '' ബൈജു രവീന്ദ്രന് പറഞ്ഞു. കമ്പനി ഒരു വെല്ലുവിളി നിറഞ്ഞ അവസ്ഥയിലാണെന്ന് ബൈജു രവീന്ദ്രന് സമ്മതിച്ചു.
തങ്ങളുടെ കടബാധ്യത കൂടുതലാണ് എന്നും വിശ്വാസം വീണ്ടെടുക്കാന്‍ നിര്‍ണായക നടപടി സ്വീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 'നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്. പ്രവര്‍ത്തന പിഴവുകള്‍ ഞങ്ങളെ ഈ ഘട്ടത്തിലേക്ക് നയിച്ചു. മുന്നോട്ട് പോകുമ്പോള്‍ ആ വിശ്വാസം പുനര്‍നിര്‍മ്മിക്കേണ്ടത് നിര്‍ണായകമാണ്,' അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബൈജൂസ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഞങ്ങള്‍ക്ക് മറ്റേതൊരു പ്ലാറ്റ്ഫോമിനെക്കാളും കൂടുതല്‍ ഉപയോക്താക്കളുണ്ട്, അത് വലിയ ഉത്തരവാദിത്തമാണ്. അതിനാല്‍ ഞങ്ങള്‍ ഓടിപ്പോകാനും പോകുന്നില്ല,' അദ്ദേഹം പറഞ്ഞു. 2022 ല്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനിയായിരുന്നു ബൈജൂസ്.
എന്നാല്‍ നിലവില്‍ വര്‍ധിച്ച് വരുന്ന കടങ്ങളും നിയമപരമായ തര്‍ക്കങ്ങളും കാരണം വലിയ പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്. നിലവില്‍ 1 ബില്യണ്‍ ഡോളറിലധികം തിരിച്ചടയ്ക്കാത്ത വായ്പകളില്‍ കടക്കാരുമായി സാമ്പത്തിക പോരാട്ടത്തിലാണ് കമ്പനി. ഇതുവഴി ഇന്ത്യയിലും അമേരിക്കയിലും പാപ്പരത്ത നടപടികളും ബൈജൂസ് നേരിടുന്നുണ്ട്. 2024 ല്‍ സ്പോണ്‍സര്‍ഷിപ്പ് ഇടപാടുമായി ബന്ധപ്പെട്ട 158.9 കോടി രൂപ നല്കുന്നതില് കമ്പനി വീഴ്ച വരുത്തിയെന്ന് ബിസിസിഐ ആരോപിച്ചതിനെത്തുടര്‍ന്നാണ് ബൈജൂസിനെതിരായ പാപ്പരത്ത നടപടികള്‍ ആരംഭിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications