Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല? എംജിആര്‍ സ്മാരകത്തില്‍ നിര്‍ണായക നീക്കം

ചെന്നൈ: തമിഴകത്ത് പുതിയ രാഷ്ട്രീയ നീക്കങ്ങളില്‍ അമ്പരന്ന് പനീര്‍സെല്‍വവും പളനിസ്വാമിയും. എംജിആര്‍ സ്മാരകത്തില്‍ ശശികല അനാച്ഛാദനം ചെയ്ത ശിലാഫലകത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ശശികലയെ അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായിട്ടാണ് ഇതില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

പാര്‍ട്ടിയുടെ അധികാരം പിടിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ശശികല. അണ്ണാഡിഎംകെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. ആകെ നേടിയത് രണ്ട് സീറ്റുകളാണ്. ഈ സാഹചര്യത്തില്‍ ശശികലയുടെ വരവ് വളരെ പ്രസക്തമാണ്.

1

ചെന്നൈയിലെ ടി നഗറിലുള്ള എംജിആര്‍ സ്മാരകത്തില്‍ എത്തിയാണ് ശിലാഫലകം ശശികല അനാച്ഛാദനം ചെയ്തത്. നാലര വര്‍ഷത്തിന് ശേഷം ജയലളിത സ്മാരകത്തില്‍ ശശികല സന്ദര്‍ശനത്തിനെത്തുകയും ചെയ്തു. 2017 ഫെബ്രുവരിയില്‍ ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ച ശശികല പാര്‍ട്ടിയെ ഉയര്‍ച്ചയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജയില്‍ വാസവും കേസുമൊക്കെ കഴിഞ്ഞ് അവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ശക്തമായി മടങ്ങി വന്നിരിക്കുകയാണ്. ഇത് ഡിഎംകെയേക്കാള്‍ വെല്ലുവിളി പനീര്‍സെല്‍വത്തിനും പളനിസ്വാമിക്കുമാണ് ഉയര്‍ത്തുന്നത്. ഇവര്‍ തമ്മിലുള്ള രാഷ്ട്രീയ പോരില്‍ അണികളെല്ലാം അതൃപ്തിയിലാണ്.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

2

ഡിഎംകെ അതിശക്തമാണ് തമിഴ്‌നാട്ടില്‍. ദക്ഷിണേന്ത്യയില്‍ ബിജെപി വേരുറപ്പിക്കാന്‍ വലിയ ശ്രമം നടത്തുന്നുണ്ട്. ഇതെല്ലാം ശശികലയെ തിരിച്ചുവരവിന് പ്രേരിപ്പിക്കുന്നതാണ്. ഉറപ്പായും ഇപ്പോഴത്തെ നേതാക്കള്‍ രണ്ട് പേരും പുറത്തുപോവേണ്ടിയും വരും. ഇവര്‍ ദുര്‍ബലരായ നേതാക്കളാണ്. നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞ് കിടക്കുകയാണ്. ഇതാണ് ശിലാ ഫലകത്തിലൂടെ ശശികല തന്നെ തന്റെ പേര് ഉയര്‍ത്തി കാണിക്കാന്‍ കാരണം. പളനിസ്വാമി ശരിക്കും അപ്രസക്തനാവുമെന്ന് ഉറപ്പാണ്. ശശികല പാര്‍ട്ടി പിടിക്കാന്‍ നിന്നാല്‍ നിരവധി പേര്‍ അവര്‍ക്കൊപ്പം പോകുമെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ നേതൃത്വത്തിന് ജയലളിതയെ പോലെ അണികളിലും വോട്ടര്‍മാരിലും സ്വാധീനവുമില്ല.

3

ശശികലയെ സ്ത്രീകള്‍ അടക്കമുള്ളവര്‍ ജയലളിതയുടെ അടുത്തയാള്‍ എന്ന രീതിയിലാണ് കാണുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും അവര്‍ക്ക് സ്വാധീനമുണ്ട്. എന്നാല്‍ ഡിഎംകെയ്ക്ക് ശശികയുടെ വരവാണ് കൂടുതല്‍ തലവേദനയുണ്ടാക്കുക. മാസ് ലീഡര്‍ എന്ന പ്രതിച്ഛായ അവര്‍ക്കുണ്ട്. ചില മേഖലകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവരാണ് പളനിസ്വാമിയും പനീര്‍സെല്‍വവും. ഇവര്‍ക്ക് ജയലളിതയുടെ മരണത്തോടെ ശരിക്കും വലിയ നേട്ടമാണ് ഉണ്ടായത്. ജയലളിത ഉണ്ടായിരുന്നെങ്കില്‍ ഇവരെ വലിയ പദവികളിലേക്ക് പോലും പരിഗണിക്കില്ലായിരുന്നു. അതുകൊണ്ട് ഇവര്‍ ശശികലയെ ശരിക്കും ഭയക്കുന്നുണ്ട്.

4

ശശികല സംസ്ഥാനത്താകെ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ നിര്‍ണായക ചുവടുവെപ്പാണിത്. ഇത് കഴിയുമ്പോഴേക്ക് പല അണികളും ഇവരുടെ കൂടെയാവുമെന്നാണ് സൂചന. പല നേതാക്കളും പാര്‍ട്ടിക്ക് ഒരു നേതൃത്വമില്ലെന്ന പരാതിയുണ്ട്. ഇതിന് പുറമേ ഗ്രൂപ്പിസം അതിശക്തമായും പാര്‍ട്ടിയിലുണ്ട്. അതുകൊണ്ട് പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാനും ഇവര്‍ക്ക് സാധിക്കുന്നില്ല. ശശികലയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ രണ്ട് പേരും സമ്മതിക്കില്ല. എന്നാല്‍ ഇവരെ മറികടന്ന് വരാനാണ് ശശികലയുടെ ശ്രമം. ഇടഞ്ഞ് നില്‍ക്കുന്നവരും വിമതരുമായ നേതാക്കളുമായി ശശികല തുടര്‍ച്ചയായി സംസാരിക്കുന്നുണ്ട്.

5

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ ഒപിഎസ്സും ഇപിഎസ്സും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അപ്രസക്തരായി കഴിഞ്ഞു. ഇതാണ് ശശികലയ്ക്ക് വഴിതുറന്നിട്ടിരിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് നിര്‍ത്താന്‍ ശശികലയ്ക്ക് മാത്രമേ സാധിക്കൂ എന്നാണ് കരുതുന്നത്. ജയലളിതയുടെ വിശ്വസ്തയായത് കൊണ്ട് എല്ലാവരും അവരില്‍ വിശ്വസിക്കുന്നുണ്ട്. ഇപ്പോഴത്തെ നേതൃത്വം വിഭാഗീയത അവസാനിപ്പിച്ചില്ലെങ്കില്‍ വൈകാതെ തന്നെ ശശികല പാര്‍ട്ടിയുടെ തലപ്പത്തെത്തുമെന്ന് ഉറപ്പാണ്. അണ്ണാഡിഎംകെയുടെ കരുത്തും ദൗര്‍ബല്യവും ശശികലയോളം അറിഞ്ഞ വേറെ നേതാവില്ല എന്നതും അവരുടെ മിടുക്കാണ്. നിലവില്‍ പനീര്‍സെല്‍വവും പളനിസ്വാമിയും പ്രതിരോധത്തിലാണ്. ഇവര്‍ ഒന്നിച്ചില്ലെങ്കില്‍ രണ്ട് പേര്‍ക്കും പുറത്തുപോവേണ്ടി വരും. അതിനാണ് സാധ്യത ഇപ്പോഴുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+