വെണ്ടുരുത്തി പാലത്തിൽ നിന്ന് യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷയായത് നാവികസേനാ ഉദ്യോഗസ്ഥനും നാട്ടുകാരനും
കൊച്ചി: വെണ്ടുരുത്തി പാലത്തിൽ നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് 26കാരിയായ യുവതി പാലത്തിൽ നിന്ന് കൊച്ചി കായലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇത് കണ്ട ഒരു നാവിക സേനാ ഉദ്യോഗസ്ഥനും ഒരു നാട്ടുകാരനും ചേർന്ന് കായലിലേക്ക് ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയായ 26കാരിയാണ് ഇന്ന് ഉച്ചയോടെ പാലത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന നാവികസേനാംഗം ടി ആനന്ദ് കുമാറും സ്ഥലത്തുണ്ടായിരുന്ന പിജി രാജേഷ് എന്ന യുവാവുമാണ് കൊച്ചി കായലിലേക്ക് എടുത്തുചാടി യുവതിയെ രക്ഷിച്ച് കരയിലേക്ക് എത്തിച്ചത്.

അതേസമയത്ത് കായലിൽ പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ഇന്ത്യൻ നാവികസേനയുടെ ബോട്ടും ഇവർക്കടുത്തേക്ക് എത്തുകയായിരുന്നു. ഇതും രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കി. ബോട്ടിലുണ്ടായിരുന്ന നാവികസേനാംഗങ്ങൾ കൂടി ചേർന്നാണ് കായലിലേക്ക് ചാടിയ നാവിക സേനാ ഉദ്യോഗസ്ഥനടക്കം മൂന്നുപേരെയും രക്ഷിച്ചത്. തുടർന്ന് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ആനന്ദ് കുമാറിനും രാജേഷിനും പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്.
2019 ൽ കായലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ചത് നാവികസേനാംഗങ്ങളായിരുന്നു. 36കാരനായ ആദിത്യനായിരുന്നു അന്ന് ജീവനൊടുക്കുന്നതിനായി പഴയ വെണ്ടുരുത്തി പാലത്തിൽ നിന്ന് താഴേക്ക് ചാടിയത്. ഇത് കണ്ട് നിന്ന ലീഡിങ് എയർക്രാഫ്റ്റ്മാനായിരുന്ന റിങ്കുവും തൊട്ടുപിന്നാലെ കൊച്ചിക്കായലിലേക്ക് ചാടി ആദിത്യനെ ജീവനോടെ കരക്കെത്തിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തിൽ നാവികസേനാംഗങ്ങൾ വെണ്ടുരുത്തി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നവരെ രക്ഷിക്കാൻ ഇത്തരത്തിൽ സ്വന്തം ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ട് കായലിലേക്ക് എടുത്തുചാടിയിട്ടുണ്ട്.
കൊച്ചിക്കായലിന്റെ അടിയൊഴുക്കാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നവർക്ക് പോലും വെല്ലുവിളിയാവുന്നത്. 2014ൽ ഒക്ടോബർ നാലിന് കൈക്കുഞ്ഞിനൊപ്പം വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാവിക സേനാ ഉദ്യോഗസ്ഥന്റെ മരണം ഇതിനുള്ള ഉദാഹരണമാണ്. അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച ശേഷം ഉണ്ണിയെന്ന നാവികസേനാ ഉദ്യോഗസ്ഥൻ കൂടിയായ യുവാവ് അടിയൊഴുക്കിൽപ്പെട്ട് മരിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം ബോട്ടിലേക്ക് കയറാൻ ശ്രമിക്കവേയായിരുന്നു അപകടം സംഭവിച്ചത്. പിന്നീട് നാവിക സേനാംഗങ്ങൾ ഇറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ഏഴ് വർഷങ്ങൾക്ക് ശേഷവും മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications