ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്: ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ കോടതി ഉത്തരവ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം. വിജിലൻസ് കോടതിയുടെ ഉത്തരവിലാണ് നിർദേശം. സർക്കാർ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി തിങ്കളാഴ്ച തന്നെ വിജിലൻസ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

മെഡിക്കൽ ബോർഡ്
പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലായിരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദമായ വിവരം ലഭിക്കുന്നതിന് വേണ്ടിയാണ് വിജിലൻസ് കോടതിയുടെ നീക്കം. മെഡിക്കൽ ബോർഡിൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുൾപ്പെടെയുള്ള ഡോക്ടർമാരാണ് ഉണ്ടാകുക. മെഡിക്കൽ ബോർഡ് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും കേസിലെ തുടർ നടപടികൾ. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വാങ്ങാനാണ് വിജിലൻസിന്റെ നീക്കം. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും തുടർ നടപടികൾ.

മാറ്റമില്ലെന്ന് ഡോക്ടർമാർ
കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ് ഇബ്രാഹിം കുഞ്ഞ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇദ്ദേഹത്തെ പ്രവേശിപ്പിച്ച മുറിയ്ക്ക് പുറത്ത് പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീർപ്പ് കൽപ്പിക്കുക.

ഗുരുതര ആരോപണങ്ങൾ
ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതിന് പിന്നാലെ വിജിലൻസ് സമർപ്പിച്ചിട്ടുള്ള റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. പാലം നിർമാണത്തിനുള്ള കരാർ ആർഡിഎസ് എന്ന കമ്പനിയ്ക്ക് നൽകാൻ മന്ത്രി ഗൂഢാലോചന നടത്തിയെന്നും ഇത് വഴി സർക്കാരിന് 13 കോടിയിലധികം നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പാലം നിർമാണത്തിനായി നൽകിയ അഡ്വാൻസ് തുകയുടെ പലിശ ഏഴ് ശതമാനമായി കുറച്ച് നൽകിയതോടെ സർക്കാരിന് 85 ലക്ഷം രൂപ നഷ്ടം സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രിക ദനപത്രത്തിൽ നിക്ഷേപിച്ച നാലരക്കോടി രൂപ സംബന്ധിച്ചും വിജിലൻസ് സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
Recommended Video

നാല് ദിവസത്തെ കസ്റ്റഡി
പാലാരിവട്ടം പാലം അഴിമതിക്കേസിൽ ന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇബ്രാഹിം കുഞ്ഞ് പറയുന്നത്. ലേക് ഷോർ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഉന്നയിക്കുന്ന ആവശ്യം. നാല് ദിവസത്തേയ്ക്ക് അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന ആവശ്യമാണ് വിജിലൻസ് ഉന്നയിച്ചിട്ടുള്ളത്. എന്നാൽ ഇതിനെ എതിർത്ത ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകർ രേഖകൾ ഹാജരാക്കുന്നതിന് കുടുതൽ സമയം വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇനി ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications