മെഹുൽ ചോക്സി ഉൾപ്പെടെയുള്ളവരുടെ 62,000 കോടി വായ്പ എഴുതി തള്ളി; ആർബിഐ
ദില്ലി;
വജ്ര
വ്യാപാരി
മെഹുൽ
ചോക്സിയുടേത്
ഉൾപ്പെടെ
മാര്‍ച്ച്
2020
വരെ
രാജ്യത്തെ
വിവിധ
ബാങ്കുകള്‍
എഴുതിത്തള്ളിയത്
62,000
കോടി
രൂപയുടെ
വായ്പ.
ആകെ
100
പേരുടെ
വായ്പകളാണ്
എഴുതിത്തള്ളിയത്.
വിവരാവകാശ
നിയമപ്രകാരമുള്ള
ചോദ്യത്തിന്
റിസർവ്
ബാങ്ക്
ഓഫ്
ഇന്ത്യ
ആണ്
മറുപടി
നൽകിയത്.
വിവരാവകാശ
പ്രവര്‍ത്തകനായ
ബിശ്വനാഥ്
ഗോസ്വാമിയാണ്
ആര്‍ടിഐ
അപേക്ഷ
നല്കിയത്.
5,071
കോടി
രൂപയുടെ
കടവുമായി
ചോക്സിയുടെ
ഗീതാഞ്ജലി
ജെംസ്
ലിമിറ്റഡാണ്
പട്ടികയില്‍
ഒന്നാം
സ്ഥാനത്തുള്ളത്.
കമ്പനിയുടെ
622
കോടി
രൂപയുടെ
വായ്പയാണ്
എഴുതിത്തള്ളിയിരിക്കുന്നത്.
വിന്‍സം
ഡയമണ്‍സിന്റെ
3098
കോടി,
ബസുമതി
അരി
ഉത്പാദകരായ
ആര്‍ഇഐ
അഗ്രോയുടെ
2789
കോടി,
കെമിക്കല്‍
കമ്പനിയായ
കുഡോസ്
കെമിയുടെ
1,979
കോടി,
നിര്‍മ്മാണ
കമ്പനിയായ
സൂം
ഡെവലപ്പേഴ്സിന്‍റെ
1927
കോടി,
കപ്പല്‍നിര്‍മ്മാണ
കമ്പനിയായ
എബിജി
ഷിപ്പ്യാര്‍ഡിന്‍റെ
1875
കോടി,
വിജയ്
മല്യയുടെ
കിങ്ഫിഷര്‍
എയര്‍ലൈന്‍സിന്‍റെ
1,3314
കോടി
രൂപ
എന്നിങ്ങനെയാണ്
വായ്പ
എഴുതിത്തള്ളിയിരിക്കുന്നത്.
അതേസമയം 2015 ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് വിദേശ വായ്പക്കാരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ ഓഗസ്റ്റില്‍ ബിശ്വനാഥ് ഗോസ്വാമി ഫയല്‍ ചെയ്ത വിവിരാവകാശ അപേക്ഷയയിൽ കടം എഴുതിതള്ളിയവരെ കുറിച്ചുള്ള വിവരം നൽകാൻ ആർബിഐ തയ്യാറായാിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം റിസർവ് ബാങ്കിന്റെ അപ്ലെറ്റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
2020 മാർച്ച് 31 വരെ ബാങ്കുകൾ 61,949 കോടി രൂപ വായ്പകൾ എഴുതിത്തള്ളിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. 2019 മാർച്ച് വരെ ഇത് 58,375 കോടി രൂപയായിരുന്നു. ഈ 100 പേരുടെയും ആകെ വായ്പാ തുക 84,000 കോടി രൂപയാണ്.
പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; റിപ്പോ നാല് ശതമാനം തുടരും
മഞ്ചേശ്വരത്ത് ഇക്കുറി അട്ടിമറിയോ?;2006 ആവർത്തിക്കാൻ സിപിഎം..കാസർഗോഡ് ലക്ഷ്യം 5 ൽ 4 മണ്ഡലം
Recommended Video