പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സിദ്ധു; തന്ത്രങ്ങൾ മാറ്റാൻ ആം ആദ്മി
നവ്ജോത് സിങ് സിദ്ധുവിന്റെ വരവ് പ്രതിപക്ഷത്തും മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായാണ് റിപ്പോർട്ട്
ന്യൂഡൽഹി: ഏറെ നാൾ നീണ്ടു നിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് പഞ്ചാബിൽ കോൺഗ്രസ് തലപ്പത്ത് മാറ്റമുണ്ടായിരിക്കുന്നത്. പിപിസിസി അധ്യക്ഷനായി നവ്ജോത് സിങ് സിദ്ധു നിയമിക്കപ്പെട്ടതോടെ ചില രാഷ്ട്രീയ മാറ്റങ്ങൾക്കും സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുകയാണ്. അത് കോൺഗ്രസിൽ മാത്രമല്ല. നവ്ജോത് സിങ് സിദ്ധുവിന്റെ വരവ് പ്രതിപക്ഷത്തും മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) സിദ്ധുവിന്റെ നിയമനത്തോടെ തന്ത്രം മാറ്റുകയാണ്. അടുത്ത കാലം വരെ ആം ആദ്മി പാർട്ടി സിദ്ധുവിനെ ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പകരം മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെതിരെയായിരുന്നു ആം ആദ്മിയുടെ വിമർശന അമ്പുകളെല്ലാം. ഒരു ഘട്ടത്തിൽ സിദ്ധു കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നില്ലെങ്കിൽ ആം ആദ്മിയിലേക്ക് എത്തുമെന്നും സൂചനകളുണ്ടായിരുന്നു.

എന്നാൽ സിദ്ധുവിനെ അധ്യക്ഷനായി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി നിയമിച്ചതോടെ സിദ്ധുവിനോടുള്ള നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് എഎപി. വൈദ്യുതി വിവാദമടക്കം വീണ്ടും സജീവ ചർച്ചയാക്കുകയാണ് അവർ. കഴിഞ്ഞയാഴ്ച ആം ആദ്മി പാർട്ടി പഞ്ചാബ് യൂണിറ്റ് പ്രസിഡന്റ് ഭഗവന്ത് മാൻ പഞ്ചാബിലെ വൈദ്യുതി വാങ്ങൽ കരാറിനെക്കുറിച്ച് സംസാരിക്കാൻ വെല്ലുവിളിച്ചിരുന്നു.

എന്നിരുന്നാലും, സിദ്ധുവിന്റെ ഉയർച്ച ആം ആദ്മി പാർട്ടിയുടെ കാര്യങ്ങൾ സങ്കീർണ്ണമാക്കും. മുഖ്യധാരാ പാർട്ടികളിൽ ഉണ്ടായിരുന്നിട്ടും സിദ്ധു നിരന്തരമായ വിമതനാണ് - 2004 മുതൽ 2016 വരെ ബിജെപിയും 2017 മുതൽ ഇന്നുവരെ കോൺഗ്രസും. ബാഡലുകളെയും പിന്നീട് ക്യാപ്റ്റനെയും അദ്ദേഹം കടുത്ത വിമർശകനായിരുന്നു. ഉറച്ച രാഷ്ട്രീയ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ബാഡൽസ്, ക്യാപ്റ്റൻ എന്നിവരിൽ നിന്ന് വ്യത്യസ്തമായി, സിദ്ധുവിനെ ഒരു കരിയർ രാഷ്ട്രീയക്കാരനായി കാണുന്നില്ല, കാരണം ആദ്യം ഒരു കായികതാരമായും പിന്നീട് ടിവി വ്യക്തിത്വമായും തന്റെ പേര് ഉണ്ടാക്കിയാളാണ് സിദ്ധു.
Recommended Video

അതേസമയം കോൺഗ്രസിലും മഞ്ഞുരുകൽ ആരംഭിച്ചതായാണ് സൂചന. മാസങ്ങൾ നീണ്ടുനിന്ന അഭിപ്രായ ഭിന്നതകൾക്കൊടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും നവ്ജോത് സിങ് സിദ്ധുവും പ്രശ്നങ്ങൾ അവസാനിക്കുന്നു. സിദ്ധുവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ അമരീന്ദർ പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications