സര്‍ബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നുവെന്ന് ബാബ രാംദേവ്, 'ഇത് സര്‍ബത്ത് ജിഹാദ്'
ന്യൂഡല്‍ഹി: രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി പതഞ്ജലി സ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവ്. സര്‍ബത്ത് ജിഹാദാണ് ഇവിടെ നടക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചരണത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക' എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്ട്സ് ഫേസ്ബുക്കില്‍ ബാബ രാംദേവിന്റെ വീഡിയോ പങ്കുവെച്ചത്.

വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ വേണ്ടി ടോയ്ലറ്റ് ക്ലീനര്‍ ഉപയോഗിക്കുന്നത് പോലെയാണ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്ന് രാംദേവ് പറയുന്നു. ഇത് ഒരു തരത്തില്‍ ആക്രമണമാണ് എന്നും വിഷത്തിന് തുല്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ വേണ്ടി ആളുകള്‍ അടിസ്ഥാനപരമായി ടോയ്ലറ്റ് ക്ലീനറായ ശീതളപാനീയങ്ങള്‍ കുടിക്കുന്നു.
ഒരു വശത്ത് ടോയ്ലറ്റ് ക്ലീനര്‍ പോലുള്ള വിഷത്തിന്റെ ആക്രമണമാണ്. മറുവശത്ത്, സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനിയുണ്ട്.അ അവര്‍ അതില്‍ നിന്ന് സമ്പാദിക്കുന്ന പണം പള്ളികളും മദ്രസകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. അത് എന്തോ ആയിക്കൊള്ളട്ടെ. കാരണം അത് അവരുടെ മതമാണ്,' രാംദേവ് വീഡിയോയില്‍ പറയുന്നു. ഹംദര്‍ദിന്റെ റൂഹ് അഫ്സയെ ഉദ്ദേശിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ആ കമ്പനിയുടെ സര്‍ബത്ത് കുടിക്കുന്നത് പ്രത്യക്ഷത്തില്‍ പള്ളികളുടെയും മദ്രസകളുടെയും നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിന് തുല്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പതഞ്ജലിയുടെ റോസ് സര്‍ബത്ത് തിരഞ്ഞെടുക്കുന്നത് ഗുരുകുലങ്ങള്‍, ആചാര്യകുളം, പതഞ്ജലി സര്‍വകലാശാല, ഭാരതീയ ശിക്ഷാ ബോര്‍ഡ് എന്നിവയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ് എന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കിട്ട ഈ വീഡിയോ 37 ദശലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. അതേസമയം ബാബ രാംദേവിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. പുതിയ ജിഹാദ് കൂടി അവതരിച്ചിരിക്കുന്നു എന്നും ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നുമാണ് പലരും ചോദിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications