രാജ്യം ഇതുവരെ കാണാത്ത പ്രതിഷേധം, നിലപാടില്‍ മാറ്റമില്ലാതെ സൈനിക തലവന്മാര്, അഗ്നിപഥിന് പിന്തുണ
ദില്ലി: അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിനെതിരെ രാജ്യം മുഴുവന്‍ നിന്ന് കത്തുകയാണ്. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് സൈനിക മേധാവിമാര്‍. മൂന്ന് സേനാ വിഭാഗങ്ങളുടെയും തലവന്മാര് അഗ്നിപഥിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്ന് സൈനിക തലവന്മാര് പറയുന്നു. സൈന്യത്തെ മെച്ചപ്പെടുത്താനും, അതോടൊപ്പം തൊഴിവസരവുമാണ് സൈനിക മേധാവിമാര്‍ പറയുന്നു. ഈ ചൊവ്വാഴ്ച്ചയാണ് അഗ്നിപഥ് സ്കീം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ ട്രെയിനിംഗായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വലിയ പ്രതിഷേധമാണ് ഉത്തരേന്ത്യയില്‍ നിന്നുയര്‍ന്നത്.

സൈനിക റിക്രൂട്ട്മെന്റ് അഗ്നിപഥ് വഴി മാത്രമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്ഹരികുമാര് പറഞ്ഞു. ഈ പദ്ധതി സേനകള്‍ക്ക് ഗുണം ചെയ്യും. സേനയെ കൂടുതല്‍ ചെറുപ്പാക്കാനാണ് പദ്ധതി കൊണ്ടുവന്നത്. സേനയില്‍ വരുന്നവരുടെ സമ്പൂര്‍ണ വികസനം ഇതിലൂടെ സാധ്യമാകുമെന്നും നാവിക സേനാ മേധാവി പറഞ്ഞു. അതേസമയം പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് കരസേന മേധാവി പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാവുമെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.
അഗ്നിപഥിനെ പൂര്‍ണമായ അര്‍ത്ഥത്തില്‍ യുവാക്കള്‍ മനസ്സിലാക്കിയിട്ടില്ലെന്ന് കരസേനാ മേധാവി പറയുന്നു. ഇപ്പോഴത്തെ എതിര്‍പ്പുകള്‍ അതേ തുടര്‍ന്നുണ്ടായതാണ്. എന്താണ് ഈ സ്കീമെന്ന് മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രശ്നമാണിത്. അത് അവര്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് മനസ്സിലാവും. സേനയിലെ എല്ലാ വിഭാഗവും ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായി നില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാരും, വിവിധ സംസ്ഥാന സര്‍ക്കാരുകളും, കോര്‍പ്പറേറ്റുകളും അഗ്നിവീറുകള്‍ക്ക് തൊഴില്‍ മേഖലയില്‍ മുന്‍ഗണന നല്‍കും. ഇവരുടെ ആശങ്കകളും അവര്‍ മനസ്സിലാക്കുമെന്നാണ് തോന്നുന്നതെന്നും പാണ്ഡെ പറഞ്ഞു.
അതേസമയം സൈനികരുടെ പ്രായപരിധി 24 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട് കേന്ദ്രം. പ്രതിഷേധത്തെ തുടര്‍ന്നാണ് മാറ്റം. നേരത്തെ ഇത് 21 ആയിരുന്നു. സൈന്യത്തിലെ ശരാശരി പ്രായം ഇപ്പോള്‍ 32 വയസ്സാണ്. ഇത് 24-26 വയസ്സിനുള്ളിലാവും, അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍. സൈന്യം എന്ന് പറയുന്നത് തൊഴില്‍ നല്കുന്ന ഒരു സ്കീമല്ല. രാജ്യസ്നേഹം കാരണമാണ് നിങ്ങള്‍ അവിടെ ചേരുന്നത്. 75 ശതമാനം അഗ്നിവീറുകളെ പരിശീലനത്തിന് ശേഷം ഒഴിവാക്കുമ്പോള്‍ പ്രശ്നം സംഭവിക്കില്ല. അവര്‍ ചെറുപ്രായമായിരിക്കും. അതുകൊണ്ട് അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നും നാവിക സേന മേധാവി ഹരികുമാര്‍ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications