പ്രിയങ്ക ലഖ്നൊവിൽ: പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസ്, പ്രിയങ്കയ്ക്ക് മുമ്പിലുള്ള വെല്ലുവിളികളെന്ത്?
ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കുമ്പോൾ കോൺഗ്രസ് പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ഒരാഴ്ചത്തെ യുപി സന്ദർശനത്തിനായി ലഖ്നൊവിലേക്ക് എത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പ്രിയങ്കയുടെ യാത്ര. കോൺഗ്രസ് യുപി യുണിറ്റിന് അകത്തും പുറത്തും പലതരത്തിലുള്ള വെല്ലുവിളി നേരിടുന്നതിനാൽ പ്രിയങ്കയുടെ ദൌത്യം എളുപ്പമാവില്ല. യുപിയിലെത്തിയതോടെ ലഖ്‌നൗ എയര്‍പോര്‍ട്ട് മുതല്‍ പിസിസി ഓഫീസ് വരെ ആയിരക്കണക്കിന് പാർട്ടി പ്രവര്‍ത്തകരാണ് പ്രിയങ്കയെ അനുഗമിച്ചത്.

2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ൽ 403 അംഗ നിയമസഭയിൽ കേവലം ഏഴ് സീറ്റുകളിലേക്ക് കോൺഗ്രസ് ചുരുങ്ങിപ്പോയിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാനം പുതിയൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ സംസ്ഥാന യൂണിറ്റിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിക്ക് മുമ്പിൽ വലിയ കടമകളാണുള്ളത്. സംസ്ഥാന യൂണിറ്റിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം, ചെറിയ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപീകരിക്കുക, പുതിയ ജില്ലാ പ്രസിഡന്റുമാരെ നിയമിക്കുക, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികൾ രൂപീകരിക്കുക തുടങ്ങി നിരവധി മാറ്റങ്ങളാണ് പ്രിയങ്ക ഗാന്ധി വരുത്തിയിട്ടുള്ളത്.

2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ൽ 403 അംഗ നിയമസഭയിൽ കേവലം ഏഴ് സീറ്റുകളിലേക്ക് കോൺഗ്രസ് ചുരുങ്ങിപ്പോയിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാനം പുതിയൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ സംസ്ഥാന യൂണിറ്റിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിക്ക് മുമ്പിൽ വലിയ കടമകളാണുള്ളത്. സംസ്ഥാന യൂണിറ്റിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം, ചെറിയ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപീകരിക്കുക, പുതിയ ജില്ലാ പ്രസിഡന്റുമാരെ നിയമിക്കുക, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികൾ രൂപീകരിക്കുക തുടങ്ങി നിരവധി മാറ്റങ്ങളാണ് പ്രിയങ്ക ഗാന്ധി വരുത്തിയിട്ടുള്ളത്.

അജയ് കുമാർ ലല്ലുവിനെ പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് ചീഫായി നിയമിക്കുകയെന്നതാണ് അവരുടെ ഏറ്റവും സുപ്രധാന തീരുമാനം. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തെരുവ് പോരാളി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. യോഗി ആദിത്യനാഥിന്റെ ബിജെപി സർക്കാരിനെതിരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, തൊഴിലില്ലായ്മ, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പാർട്ടിയുടെ അടിത്തട്ട് മുതൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ലല്ലുവായിരുന്നു. തിരഞ്ഞടുപ്പ് മുന്നിൽക്കണ്ട് നിരവധി ജില്ലകളിലെ കേഡർമാർക്കായി പരിശീലന ക്യാമ്പുകളും പാർട്ടി ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രിയങ്കാ ഗാന്ധി അവരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമായിരിക്കും യുപിയിൽ നിന്ന് മടങ്ങിപ്പോകുക.

യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നാണ് പാർട്ടി പ്രവർത്തകരിൽ നിന്ന് ഉയരുന്ന ആവശ്യം. പ്രക്ഷോഭങ്ങളോ പ്രതിഷേധങ്ങളോ നടത്തുമ്പോൾ പാർട്ടിക്കുള്ളിൽ മുതിർന്ന നേതാക്കളുമായി ഒരു തരത്തിലുമുള്ള ഏകോപനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ 30 വർഷമായി പാർട്ടിയ്ക്ക് വേണ്ടി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് പാർട്ടി പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. പിഎൽ പൂനിയ ഒഴികെയുള്ള നേതാക്കളുടെ കാര്യമാണെന്നും പ്രവർത്തകർ എടുത്ത് പറയുന്നു. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ പാർട്ടി വൺ മെൻ ആർമി ആകുമായിരുന്നുവെന്നും പ്രവർത്തകർ പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടി എല്ലാത്തരം പരീക്ഷണങ്ങളും നടത്തി. അതിനാൽ പുതിയ മുഖങ്ങൾക്ക് അവസരം നൽകണം. നേരത്തെ ആളുകൾ ഞങ്ങളെ നിലത്തു കണ്ടില്ലെന്ന് പരാതിപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഞങ്ങൾ തെരുവിലിറങ്ങുമ്പോൾ പഴയ കാവൽക്കാർക്കും അതുമായി പ്രശ്‌നമുണ്ട്, "ഒരു പാർട്ടി നേതാവ് പറഞ്ഞു, ആരോപണം നിരസിക്കുകയും അത്തരം സിദ്ധാന്തങ്ങൾ ഉണ്ടെന്ന് ആരോപിക്കുകയും ചെയ്തു "നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി തിരഞ്ഞെടുത്ത കുറച്ച് പേർ" ആരാധിക്കുന്നു.

പ്രിയങ്ക ഗാന്ധി ഇടയ്ക്കിടെ യുപി സന്ദർശിക്കാൻ തുടങ്ങിയാൽ യുപി കോൺഗ്രസിനകത്തുള്ള പ്രശ്നങ്ങൾ നീങ്ങുമെന്ന് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ശരിയായ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഒരേസമയം അടിത്തട്ടിൽ നിന്ന് പ്രശ്നങ്ങൾ ഉന്നയിക്കാനും പാർട്ടിയുടെ അടിത്തറ പുനരുജ്ജീവിപ്പിക്കാനും രാഷ്ട്രീയ അജണ്ട തയ്യാറാക്കാനും തുടങ്ങണമെന്നും പാർട്ടി നേതാക്കൾ കരുതുന്നു. ഉത്തർപ്രദേശിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനെ പുതിയ രൂപത്തിൽ കാണാൻ സാധിക്കുമെന്നും തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസയും പിന്തുണയും നേടുമെന്നും ലല്ലു പറഞ്ഞു.
അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..












Click it and Unblock the Notifications