വിശ്വസ്തയായി രണ്ടു വര്‍ഷം ഒപ്പം; ദിയ കൃഷ്ണയുടെ അനുഭവം ആലിയ ഭട്ടിനും; നഷ്ടപ്പെട്ടത് 77 ലക്ഷം രൂപ
മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുന്‍ പഴ്സണല്‍ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി സാമ്പത്തിക ക്രമക്കേട് പരാതിയില്‍ അറസ്റ്റില്‍. ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയില്‍ നിന്നും സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നും 77 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് അറസ്റ്റ്. 32 കാരിയായ വേദികയെ ബെംഗളൂരുവില്‍ നിന്ന് ചൊവ്വാഴ്ചയാണ് ജൂഹു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈയിലെ ബാന്ദ്ര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ജൂലൈ 10 വരെ പോലീസ് കസ്റ്റഡിയില്‍ അയച്ചു.
ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാന്റെ പരാതിയെ തുടര്‍ന്ന് ജനുവരിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതേ തുടര്‍ന്ന് വേദിക ഒളിവില്‍ പോവുകയും നിരന്തരം സ്ഥലം മാറുകയും ചെയ്തതിനാലാണ് അറസ്റ്റ് ഇത്രത്തോളം വൈകിയതെന്ന് ജുഹു പോലീസ് പറഞ്ഞു.

2021 മുതല്‍ ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരിയാണ് വേദിക. വേദിക വ്യാജമായി തയ്യാറാക്കിയ നിരവധി ഇന്‍വോയ്സുകള്‍ ആലിയ ഭട്ടിനെക്കൊണ്ട് ഒപ്പിടീച്ചാണ് നടിയെ കബളിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്ര, മീറ്റിങ്ങുകള്‍, അനുബന്ധ ചെലവുകള്‍ എന്നിവയുടെ പേരിലാണ് വ്യാജ ബില്ലുകള്‍ നല്കി നടിയില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയിരുന്നത്.
2022 മെയ് മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ക്രമക്കേടുകള്‍ നടന്നത്. ഈ കാലയളവില്‍ നടിയുടെ വിശ്വസ്തയായി പെരുമാറി സാമ്പത്തിക രേഖകളും പെയ്മെന്റുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേദിക കൈകാര്യം ചെയ്തിരുന്നു. നടിയുടെ സ്വകാര്യ ഇടപാടുകള്‍ പോലും നിര്‍വഹിക്കാന്‍ തക്കവണ്ണം വിശ്വസ്തത വേദിക സമ്പാദിച്ചിരുന്നു.
ക്രമക്കേട് നടത്തി സ്വരൂപിച്ച പണം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് വേദിക വഴി മാറ്റുകയും ചെയ്തു. സുഹൃത്തിനെയും വേദികയെയും ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. വേദികയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും സാമ്പത്തിക രേഖകളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. വിശ്വാസ വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വേദികയെ അറസ്റ്റ് ചെയ്തത്.
2021 ലാണ് ആലിയ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് ആരംഭിച്ചത്. 2022-ലെ നെറ്റ്ഫ്ളിക്സ് റിലീസായ ഡാര്ലിംഗ്സ് ആയിരുന്നു കമ്പനിയുടെ ആദ്യ ചിത്രം. യാഷ് രാജ് ഫിലിംസിന്റെ ആല്‍ഫ എന്ന സ്പൈ ത്രില്ലറിലാണ് ആലിയ അടുത്തതായി അഭിനയിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര് എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.
അടുത്തിടെയാണ് മലയാളി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ സമാനമായ തട്ടിപ്പ് നടന്നത്. ദിയയുടെ ഫാന്‍സി ആഭരണ ഷോപ്പിലെ ജീവനക്കാര്‍ ഒന്നര വര്‍ഷത്തിനിടെ 66 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ദിയയുടെ വിശ്വാസം മുതലെടുത്താണ് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്. ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications