Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുവനേതാവ് എന്ന് സ്വയം വിളിക്കുന്ന 54 വയസ്സുകാരൻ'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വയം യുവനേതാവ് എന്ന് പറയുന്ന 54കാരനായ രാഹുൽ ഗാന്ധി ഭരണഘടന തങ്ങൾ മാറ്റുമെന്ന് അവകാശപ്പെട്ട് ഭരണഘടനയുമായി ചുറ്റിത്തിരിയുകയാണെന്ന് അമിത് ഷാ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കയ്യിലെ ഭരണഘടന ശൂന്യമാണെന്നും വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് രാഹുൽ ഭരണഘടന ഉപയോഗിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

" നമ്മുടെ ഭരണഘടന ഒരിക്കലും മാറ്റമില്ലാത്തതായി കണക്കാക്കപ്പെട്ടിട്ടില്ല. ആർട്ടിക്കിൾ 368 ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥയുണ്ട്.'യുവ' എന്ന് സ്വയം വിളിക്കുന്ന 54കാരനായ ഒരു നേതാവ് ഞങ്ങൾ ഭരണഘടന മാറ്റുമെന്ന് അവകാശപ്പെട്ട് ഭരണഘടനയുമായി ചുറ്റിത്തിരിയുകയാണ്," അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ ബി ജെ പിയെക്കാൾ മാറ്റം വരുത്തിയത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

RAHUL

ബി ജെ പി അധികാരത്തിലിരുന്നപ്പോൾ 16 വർഷത്തെ ഭരണത്തിൽ 22 തവണ ഭരണഘടന ഭേദഗതി ചെയ്തുവെന്നും കോൺഗ്രസ് അധികാരത്തിലിരുന്ന 55 വർഷത്തിനിടെ 77 ഭരണഘടന ഭേദഗതികൾ വരുത്തിയെന്നും അമിത് ഷാ പറഞ്ഞു. ഇരു പാർട്ടികളും ഭരണഘടനയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഭേദഗതികൾ നടപ്പിലാക്കാൻ വ്യത്യസ്ത വഴികളുണ്ട്, ചിലത് ഭരണഘടനപരമായ നടപടിക്രമങ്ങൾ പിന്തുടരുന്നു. മറ്റുള്ളവ ഒരു ഔപചാരികത എന്ന നിലയിൽ ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

1951 ജൂൺ 18 ന് ആദ്യ ഭേദഗതി വരുത്തിയത്. ഭരണഘടന രൂപീകരണത്തിന് ശേഷം അധികാരത്തിലെത്തുന്നതിന് മുൻപ് ലോക്സഭാ തിര‍ഞ്ഞെടുപ്പിന് കാത്തിരിക്കാനുള്ള ക്ഷമ കോൺഗ്രസിന് ഉണ്ടായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതിനാണ് ആർട്ടിക്കിൾ 19 എ ചേർത്തത്, അന്ന് ജവഹർലാൽ നെഹ്റുവായിരുന്നു പ്രധാനമന്ത്രി, അദ്ദേഹം പറഞ്ഞു.

24 ാം ഭേദഗതി കൊണ്ടുവന്നത് നെഹ്റുവിന്റെ മകൾ ഇന്ദിരാ ഗാന്ധിയാണെന്നും .1971 നവംബർ 24 ന് പൗരന്മാരുടെ മൗലികാവകാശങ്ങൾ കുറയ്ക്കാനുള്ള അവകാശം പാർലമെന്റിന് ലഭിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

കോൺഗ്രസ് ഭരണഘടനയെ കുടുംബത്തിന്റെ സ്വകാര്യ വകയായി കണക്കാക്കുകയും പാർലമെന്റിൽ വഞ്ചന കളിക്കുയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 75 വർഷമായി ഭരണഘടനയുടെ പേരിൽ കോൺഗ്രസ് വഞ്ചന കളിക്കുകയാണ്, അവർ ( നെഹ്റു - ഗാന്ധി കുടുംബം ) പാർട്ടിയേയും ഭരണഘടനയേയും സ്വകാര്യ വകയായി കണക്കാക്കുകയും ചെയ്തു അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+