അതിജീവിതയോട് അനാവശ്യ ചോദ്യം വേണ്ട, മാന്യമായി ഇടപെടണം; വിചാരണ കോടതികളോട് സുപ്രീംകോടതി
ന്യൂദല്‍ഹി: ലൈംഗിക പീഡന കേസുകളിലെ നടപടി ക്രമങ്ങള്‍ അതിജീവിതക്ക് കഠിനമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് സുപ്രീംകോടതി. ക്രോസ് വിസ്താരം, പ്രത്യേകിച്ച് അവരുടെ പീഡനമേറ്റ സംഭവവുമായി ബന്ധപ്പെട്ട വിഷമകരമായ ചോദ്യങ്ങള്‍ ചോദിക്കാതെ ആയിരിക്കണം എന്നും സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതികളോടാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
ഒറ്റ സിറ്റിംഗിലും മാന്യമായ രീതിയിലും നടപടി ക്രമങ്ങള്‍ നടത്തുന്നതാണ് നല്ലത് എന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരാള്‍ക്ക് മാനസിക ആഘാതവും സാമൂഹിക നാണക്കേടും നേരിടേണ്ടിവരുന്നത് അവളുടെ തെറ്റ് മൂലമാണ് എന്നതിലേക്ക് കോടതികള്‍ എത്താതിരിക്കണം എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിത എന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. രഹസ്യ വിചാരണയാണ് നടക്കുന്നത് എന്ന് കോടതി വേണം ഉറപ്പ് വരുത്താനെന്നും സുപ്രീംകോടതി പറഞ്ഞു. മൊഴി നല്കുമ്പോള് അതിജീവിതയും പ്രതിയും കാണാതെയിരിക്കാന്‍ വിചാരണ കോടതി നടപടി സ്വീകരിക്കണം.

ഇതിനായി ഒരു സ്ക്രീന്‍ വെക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതിന് സാധിക്കാത്ത പക്ഷം അതിജീവിത മൊഴി നല്കുമ്പോള് പ്രതിയോട് കോടതി മുറിക്ക് പുറത്ത് നില്ക്കാന് നിര്‍ദേശിക്കണം എന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിജീവിതയ്ക്ക് വിചാരണ നടപടികള്‍ കഠിനമാകരുത് എന്നും കോടതി നിഷ്കര്‍ഷിച്ചു.

കുറ്റാരോപിതരുടെ അഭിഭാഷകന് ക്രോസ് വിസ്താരം മാന്യമായ രീതിയില്‍ നടത്തുന്നു എന്ന് ഉറപ്പാക്കണം. മധ്യപ്രദേശിലെ ഗ്വാളിയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വൈസ് ചാന്‍സലര്‍ക്കെതിരെ ലൈംഗീക പീഡന കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിര്‍ദേശം.

വൈസ് ചാന്‍സലര്‍ക്കെതിരെ നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. എഫ് ഐ ആര് ഫയല്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിക്കുകയും ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്.

ഒരു പരാതിയില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യേണ്ടത് പോലീസിന്റെ കടമയാണെന്നും ഈ കേസില്‍ പോലീസിന്റെ നിഷ്ക്രിയത്വം ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. മജിസ്ട്രേറ്റും തന്റെ കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ വിഷയം പോലീസിന് അന്വേഷണത്തിന് അയക്കേണ്ടതായിരുന്നു. ലൈംഗികാത്രിക്രമ കേസുകളില്‍ കോടതികള്‍ പരാതിക്കാരനെ കൂടുതല്‍ വിഷമിപ്പിക്കരുത്.

അന്വേഷണത്തിന് പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും വേണം. പരാതിക്കാരിക്ക് തന്റെ പരാതിയുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ വീണ്ടെടുക്കാന്‍ സാധ്യമല്ല എന്ന വസ്തുതയ്ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ട്. അത്തരം തെളിവുകളുടെ അഭാവത്തില്‍ കാര്യത്തിന്റെ സത്യാവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞേക്കില്ല.

പ്രസക്തമായ തെളിവുകള്‍ രേഖപ്പെടുത്താന്‍ കഴിയാതെ പരാതിക്കാരി തന്റെ കേസ് തെളിയിക്കേണ്ടതുണ്ട്, അത് അന്യായമായിരിക്കും,'' ബെഞ്ച് പറഞ്ഞു. ലൈംഗികാതിക്രമത്തിന് ഇരയായവര്‍ നേരിടുന്ന മാനസികാഘാതത്തിന് പുറമെ പരാതിക്കാര്‍ക്ക് നിയമനടപടികള്‍ കൂടുതല്‍ കഠിനമാകുമെന്ന വസ്തുത എല്ലാ കോടതികളും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ഈ ഘട്ടത്തില്‍, പ്രത്യേകിച്ച് അത്തരം പരാതിക്കാരുടെ പരാതി പരിഹരിക്കുന്നതില്‍ പോലീസ് പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍, കോടതികള്‍ക്ക് ഒരു പ്രധാന ഉത്തരവാദിത്തമുണ്ട് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications