Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: കെ കേളപ്പന്‍, പോരാട്ടത്തിന്റെ കേരള ഗാന്ധി

കേരളത്തില്‍ നിന്നുള്ള പ്രമുഖ നവോത്ഥാന നേതാക്കളില്‍ ഒരാളായ കെ കേളപ്പന്‍ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യ സമര സേനാനിയും എന്ന നിലയില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. 1889 ഓഗസ്റ്റ് 24 ന് കോഴിക്കോട്ടെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച കേളപ്പന്‍ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കായും ബ്രിട്ടീഷുകാര്‍ക്കെതിരായും പോരാടി.

കേളപ്പന്‍ കേരള ഗാന്ധി എന്നാണ് അറിയപ്പെടുന്നത്. കെ കേളപ്പന്റെ ആദ്യകാല തൊഴില്‍ ജീവിതം അദ്ധ്യാപകനായും തുടര്‍ന്ന് പ്രിന്‍സിപ്പലായും അവസാനിച്ചത് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതോടെയാണ്.

KELAPPAN

അന്നുമുതല്‍, പയ്യന്നൂര്‍, കോഴിക്കോട് ഉപ്പ് സത്യാഗ്രഹങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേളപ്പന്‍ ഗാന്ധിജി ആരംഭിച്ച വ്യക്തിഗത സത്യാഗ്രഹ സമരത്തില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടു. 1932-ലെ വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവുമാണ് കേളപ്പനെ കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്നത്.

1930ല്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് ഒരു വലിയ ജാഥ കല്ല്യാശ്ശേരി, മൊറാഴ വഴി കടന്നുപോയി. സ്വാതന്ത്ര്യസമരം, ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള ഇന്ത്യന്‍ ജനതയുടെ ദാരിദ്ര്യാവസ്ഥ, ഫ്യൂഡല്‍ ആധിപത്യം തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രകടനക്കാരെ സ്വാഗതം ചെയ്യാന്‍ കല്ല്യാശ്ശേരിയില്‍ നടന്ന സമ്മേളനത്തിലെ പ്രസംഗങ്ങള്‍.

1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് ജയിലില്‍ അടയ്ക്കപ്പെട്ടു. തൊട്ടുകൂടായ്മ തുടച്ചുനീക്കാന്‍ അദ്ദേഹം കഠിനമായി പരിശ്രമിക്കുകയും ഹരിജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. കേരളത്തില്‍ നിരവധി ഹരിജന്‍ ഹോസ്റ്റലുകളും സ്‌കൂളുകളും അദ്ദേഹം സ്ഥാപിച്ചു. സ്വദേശി പ്രസ്ഥാനത്തിന്റെ മുന്‍നിരയിലായിരുന്ന അദ്ദേഹം ഖാദി, ഗ്രാമ വ്യവസായങ്ങളുടെ അടിത്തറ കെട്ടിപ്പടുക്കാന്‍ പരമാവധി ശ്രമിച്ചു.

1920-കളുടെ അവസാനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടന്നു. അക്കാലത്ത് താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നിരോധിച്ചിരുന്നതിനാല്‍, ഇതിനെതിരെ പ്രതിഷേധിക്കാന്‍ കേളപ്പന്‍ ഒരു പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 1931-ല്‍ കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു.

പത്മനാഭന്‍, എ കെ ഗോപാലന്‍, എന്‍ പി ദാമോദരന്‍ തുടങ്ങി നിരവധി നേതാക്കളും കേളപ്പനോടൊപ്പം ഉണ്ടായിരുന്നു. ഏകദേശം പത്തു മാസത്തോളം സമരംം തുടര്‍ന്നു. യാതൊരു പുരോഗതിയും കാണാതെ വന്നപ്പോള്‍ കേളപ്പന്‍ 1932 സെപ്റ്റംബര്‍ 21-ന് ക്ഷേത്രത്തിനുമുമ്പില്‍ ഉപവാസം തുടങ്ങി. അതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.

ഒടുവില്‍ ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം കേളപ്പന്‍ നിരാഹാരം അവസാനിപ്പിച്ചു. ക്ഷേത്രപ്രവേശന വിഷയത്തില്‍ ഹിന്ദുക്കളുടെ അഭിപ്രായം അറിയാന്‍ ജനഹിതപരിശോധന നടത്തി. 77 ശതമാനത്തിലധികം സ്ഥിരം ക്ഷേത്രദര്‍ശികളും എല്ലാവരുടെയും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു.

1946-ല്‍ ഗുരുവായൂര്‍ ക്ഷേത്രം എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നുകൊടുത്തു. സവര്‍ണ്ണരുടെയും സവര്‍ണ്ണ വിഭാഗങ്ങളുടെയും ഉടമസ്ഥതയിലുള്ള നിരവധി സ്വകാര്യ ക്ഷേത്രങ്ങള്‍ക്ക് ജാതി-വര്‍ഗ വ്യത്യാസമില്ലാതെ പൊതുജനങ്ങള്‍ക്കായി തുറന്നിടാന്‍ ഈ ജനഹിതപരിശോധന വഴിയൊരുക്കി.

ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..

സ്വാതന്ത്ര്യാനന്തരം, മലയാളം സംസാരിക്കുന്ന ജനതയുടെ മൂന്ന് നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് കേരളം രൂപീകരിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. കെ കേളപ്പന്‍ 1971 ഒക്ടോബര്‍ 7-നാണ് അന്തരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+