മുടിവെട്ടി കുളമാക്കി, മോഡലിന് നഷ്ടപരിഹാരം വിധിച്ചത് രണ്ട് കോടി; ഇടപെട്ട് സുപ്രീംകോടതി
നഷ്ടപരിഹാരം വിധിച്ചപ്പോൾ യുക്തിപരമായ സമീപനം ഉണ്ടായില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്

മോശമായി മുടിവെട്ടിയതിന് മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം വിധിച്ച വിധി പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി. ഡൽഹിയിലെ ഐ ടി സി മൗര്യ ഹോട്ടലിൽ വെച്ചും മുടി മുറിച്ച യുവതി പരാതിയുമായി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷന് മുമ്പാകെ എത്തുകയായിരുന്നു.
തന്റെ മുടി മുറിച്ചത് ശരിയായില്ലെന്നും ഇത് തനിക്ക് വലിയ മാനസിക പ്രയാസം ഉണ്ടാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഇതേ തുടർന്ന് കോടതി രണ്ട് കോടി രൂപ യുവതിക്ക് നഷ്ടപരിപാരം വിധിക്കുകയായിരുന്നു. ഈ വിധിയാണ് ഇപ്പോൾ പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിഭാഗം നൽകിയ വിവിധ ക്ലെയിമുകൾ
പ്രതിഭാഗം നൽകിയ വിവിധ ക്ലെയിമുകൾ പരിഗണിച്ച് മതിയായ നഷ്ടപരിഹാരം എന്താണെന്ന് എൻ സി ഡി ആർ സി പരിഗണിച്ചിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചോദിച്ചതിന്റെ അടിസ്ഥാനത്തിലല്ല, ഭൗതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം കണക്കാക്കേണ്ടതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. എൻ സി ഡി ആർ സിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഐ ടി സി ലിമിറ്റഡ് അപ്പീലുമായി കോടതിയിൽ എത്തുകയായിരുന്നു.

കൂടുതൽ നീളത്തിൽ മുടി വെട്ടി
താൻ ആവശ്യപ്പെട്ടതിലും കൂടുതൽ നീളത്തിൽ മുടി വെട്ടിയെന്നും മുടിക്കും തലയോട്ടിക്കും കേടുപാടുകൾ വരുത്തിയെന്നും ആരോപിച്ചായിരുന്നു ഉപഭോകൃത് കോടതി മോഡലിന് 2,00,00,000 രൂപ നഷ്ട പരിഹാരം നൽകാൻ വിധിച്ചത്. കേശസംരക്ഷണ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പാന്റീൻ, വിഎൽസിസി എന്നിവയുടെ മുൻ മോഡലാണ് പരാതിക്കാരി എന്നതും കമ്മീഷൻ പ്രത്യേകം നിരീക്ഷിച്ചിരുന്നു.എന്നാൽ ഹോട്ടലിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വിധി പുനപരിശോധിക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു.

നേരിട്ട് ഹാജരായ പ്രതിയോട് തെളിവുകൾ
“എൻ സി ഡി ആർ സിയുടെ യുടെ ഉത്തരവ് പരിശോധിച്ചപ്പോൾ നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള ഏതെങ്കിലും മെറ്റീരിയൽ തെളിവുകളെക്കുറിച്ചോ ചർച്ചകളോ ഞങ്ങൾ കണ്ടെത്തുന്നില്ല… ഇക്കാര്യത്തിൽ, നേരിട്ട് ഹാജരായ പ്രതിയോട് തെളിവുകൾ പരാമർശിക്കാൻ ഈ കോടതി ആവർത്തിച്ച് അഭ്യർത്ഥിച്ചു. ഈ കോടതി അവളുടെ മുൻകാലങ്ങളിലെ പരസ്യ, മോഡലിംഗ് അസൈൻമെന്റുകളെ സംബന്ധിച്ചോ അല്ലെങ്കിൽ അവൾ പ്രതീക്ഷിക്കുന്ന നഷ്ടം കാണിക്കുന്നതിന് ഏതെങ്കിലും ബ്രാൻഡുകളുമായി വർത്തമാനകാലത്തേക്കും ഭാവിയിലേക്കും ഏതെങ്കിലും കരാറിലോ ഏർപ്പെട്ടിരുന്ന കാര്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മേൽപ്പറഞ്ഞ ചോദ്യങ്ങൾ സംബന്ധിച്ച് എൻസിഡിആർസിക്ക് മുമ്പായോ ഈ കോടതിയുടെ മുമ്പാകെയോ സമർപ്പിച്ച രേഖയിൽ നിന്ന് തെളിവുകൾ നിരത്തുന്നതിൽ പ്രതിഭാഗം തീർത്തും പരാജയപ്പെട്ടു…” -ബെഞ്ച് ചൂണ്ടിക്കാട്ടി.

2 കോടി എന്ന തുക വളരെ അധികവും
വേദനയുടെയും കഷ്ടപ്പാടിന്റെയും ആഘാതത്തിന്റെയും നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. എന്നിരുന്നാലും, 2 കോടി എന്ന തുക വളരെ അധികവും ആനുപാതികമല്ലാത്തതുമായിരിക്കും. അതിനാൽ, 2 കോടി രൂപ നഷ്ടപരിഹാരം നൽകിയതിലൂടെ എൻ സി ഡി ആർ സിക്ക് പിഴവ് സംഭവിച്ചുവെന്ന് ഈ കോടതി വിലയിരുത്തുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു.
kishmish Benefits; ദഹനം സുഖമമാക്കാൻ മാത്രമല്ല ഉണക്ക മുന്തിരി, മുടികൊഴിച്ചിലിന് മുതൽ താരന് വരെയുള്ള മരുന്ന്

മൂന്ന് കോടി രൂപയുടെ അവകാശവാദവുമായി
ഇതോടൊപ്പം തന്നെ മൂന്ന് കോടി രൂപയുടെ അവകാശവാദവുമായി ബന്ധപ്പെട്ട് തെളിവ് നൽകാൻ പ്രതിഭാഗത്തിന് അവസരം നൽകുന്നതിന് സുപ്രീം കോടതി വിഷയം എൻ സി ഡി ആർ സിക്ക് വിട്ടു.“ തെളിവുകൾ കൃത്യമല്ലെങ്കിൽ അപ്പീൽക്കാരനിലേക്ക് പണം തിരിച്ചടിക്കാനുള്ള മതിയായ അവകാശം നൽകും. നഷ്ടപരിഹാരത്തിന്റെ അളവ് സംബന്ധിച്ച വിഷയത്തിൽ രേഖപ്പെടുത്താവുന്ന മെറ്റീരിയലിന് അനുസൃതമായി എൻസിഡിആർസിക്ക് പുതിയ തീരുമാനം എടുക്കാം, ” എന്നും കോടതി വ്യക്തമാക്കി












Click it and Unblock the Notifications