Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാടിനെ നടുക്കി ഫാക്ടറി ദുരന്തം; 7 മരണം, 60-ലധികം പേർ ആശുപത്രിയിൽ

തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുണ്ടായ വൻ വാതകച്ചോർച്ച ദുരന്തത്തിൽ ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പെരിയപാളയത്തിന് സമീപമുള്ള കന്നിഗൈപ്പേരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ മത്സ്യ-മാംസ കയറ്റുമതി സ്ഥാപനത്തിലാണ് ഇന്ന് ഉച്ചയോടെ അമോണിയ വാതകം ചോർന്നത്. അപകടത്തിൽ ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട നാൽപ്പതിലധികം തൊഴിലാളികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അസം, ഒഡീഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളടക്കം നൂറ്റിയിരുപതോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ ഫാക്ടറി കാമ്പസിനുള്ളിൽ താമസിച്ചിരുന്നത്. ഞായറാഴ്ച ഫാക്ടറിക്ക് അവധിയായതിനാൽ തൊഴിലാളികളെല്ലാം തങ്ങളുടെ താമസസ്ഥലത്ത് വിശ്രമിക്കുന്ന സമയത്താണ് വൻ ദുരന്തം സംഭവിച്ചത്.

ശ്വാസതടസ്സവും മൂക്കിൽ നിന്ന് രക്തസ്രാവവും; നടുക്കുന്ന നിമിഷങ്ങൾ

ഫാക്ടറിയിലെ പ്രോസസിങ് യൂണിറ്റിൽ നിന്നുമാണ് അതീവ മാരകമായ അമോണിയ വാതകം ചോർന്നത്. നിമിഷങ്ങൾക്കകം വാതകം തൊഴിലാളികൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സിലേക്ക് ഉൾപ്പെടെ വ്യാപിക്കുകയായിരുന്നു. വാതകം ശ്വസിച്ചതോടെ പലർക്കും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ചിലരുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ബോധരഹിതരായി വീണ തൊഴിലാളികളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ഏഴ് പേരുടെ ജീവൻ രക്ഷിക്കാനായില്ല. നില ഗുരുതരമായ ഒൻപത് പേരെ പിന്നീട് ചെന്നൈയിലെ സർക്കാർ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ammonia-gas-leak-1782042240 jpg

പെരിയപാളയം പോലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസും റവന്യൂ-ആരോഗ്യ വകുപ്പുകളും ചേർന്നാണ് സ്ഥലത്ത് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം എൻഡിആർഎഫ് സംഘവും പ്രത്യേക രാസ-ജൈവ പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അത്യാധുനിക വാതക നിരീക്ഷണ ഉപകരണങ്ങളുമായി എത്തിയ മുപ്പതംഗ സംഘമാണ് ഫാക്ടറിയിലെ വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കിയത്.

മൂന്നംഗ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി വിജയ്

സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കടുത്ത ദുഃഖം രേഖപ്പെടുത്തുകയും അടിയന്തിര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡയറക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, പബ്ലിക് ഹെൽത്ത് അഡീഷണൽ ഡയറക്ടർ എന്നിവരടങ്ങുന്ന മൂന്നംഗ ഉന്നതതല സമിതിക്ക് മുഖ്യമന്ത്രി രൂപം നൽകി. 24 മണിക്കൂറിനകം പ്രാഥമിക റിപ്പോർട്ടും മൂന്ന് ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദ്ദേശം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഐടി വകുപ്പ് മന്ത്രിയോടും പ്രത്യേക നിരീക്ഷണ ഓഫീസർ കെ.പി. കാർത്തികേയനോടും ഉടൻ തന്നെ തിരുവള്ളൂരിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ കളക്ടർക്കും ഭരണകൂടത്തിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പെരിയപാളയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+