Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗ വിവാഹം: എതിര്‍ത്ത് ബാര്‍ കൗണ്‍സിലിന്റെ പ്രമേയം; 'തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ്'

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനെ എതിര്‍ത്ത് ബാര്‍ കൗണ്‍സിലും. പാര്‍ലമെന്റ് ആണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് എന്നാണ് തങ്ങളുടെ അഭിപ്രായം എന്ന് ബാര്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ സാധുത നല്‍കണം എന്ന ആവശ്യത്തെ എതിര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അതേ വാദമാണ് ബാര്‍ കൗണ്‍സിലും മുന്നോട്ടുവെക്കുന്നത്.

ഒരുപാട് വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ എന്നും വിശ്വാസങ്ങള്‍ക്ക് ഇവിടെ ബലമുണ്ട് എന്നുമാണ് ബാര്‍ കൗണ്‍സില്‍ പ്രമേയത്തില്‍ പറയുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളില്‍ സുപ്രീംകോടതി ഇടപെടുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും രാജ്യത്തെ ഭാവി തലമുറയെ ഇത് ദോഷകരമായി ബാധിച്ചേക്കാം എന്നും ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ വിഷയം നിയമനിര്‍മാണ സഭയുടെ പരിഗണനയ്ക്ക് വിടുന്നതാണ് ഉചിതം.

bar council

രാജ്യത്തിന്റെ സാമൂഹിക-മത ഘടന കണക്കിലെടുക്കുമ്പോള്‍ സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്‌കാരത്തിന് വിരുദ്ധമാണ്. ഇത്തരം തീരുമാനങ്ങള്‍ നിയമനിര്‍മ്മാണത്തിന്റെ വിഷയമാണെന്നും കോടതികള്‍ തീരുമാനിക്കേണ്ടതില്ലെന്നും ബിസിഐ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു. ബാര്‍ കൗണ്‍സിലുകളുടെ എല്ലാ സംസ്ഥാന പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് പ്രമേയം തയ്യാറാക്കിയത്.

സ്വവര്‍ഗ വിവാഹത്തിന് ഭരണഘടനാപരമായ സാധുത ആവശ്യപ്പെട്ട് നിരവധി സ്വവര്‍ഗ ദമ്പതികളും സര്‍ക്കാരിതര സംഘടനകളും നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിഗണിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തുടരുക. സ്വവര്‍ഗ വിവാഹത്തെ രാജ്യത്തെ എല്ലാ മതങ്ങളും എതിര്‍ക്കുന്നുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ

നേരത്തെ, തിങ്കളാഴ്ച വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും രണ്ട് ജഡ്ജിമാരില്ലാത്തതിനാല്‍ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും അഭിപ്രായം തേടി കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജെന്‍ഡര്‍ എന്നത് ലിംഗാടിസ്ഥാനത്തിലുളള ആശയമല്ലെന്ന് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.

വ്യക്തി വിവാഹ നിയമങ്ങളില്‍ നിന്ന് മാറി സ്പെഷ്യല്‍ മാരേജ് ആക്ടിലാണ് കക്ഷികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+