Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്ണുകാണാൻ‌ എത്തിയ യുവാവിനെ വീട്ടിൽ പൂട്ടിയിട്ടു; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 50000 രൂപ

ബെം​ഗളൂരു: ബെംഗളൂരുവിൽ 34 കാരനായ റിയൽ എസ്റ്റേറ്റ് ഏജൻ്റിനെ സ്ത്രീകൾ അടങ്ങുന്ന ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി കബളിപ്പിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. വിവാഹാലോചനയ്ക്കായി എത്തിയ യുവാവിനെ സംഘം തടഞ്ഞുവെയ്ക്കുകയായിരുന്നു.

പെൺകുട്ടിയെ കാണാനായി ഒരു വീട്ടിലേക്ക് പോയതായിരുന്നു യുവാവ്. യുവതിയെ കാണാം എന്ന് പറഞ്ഞ് ഗുഡ്ഡഡഹള്ളിയിലെ ഒരു വീട്ടിലേക്ക് യുവാവിനെ കൊണ്ടുപോവുകയായിരുന്നു. അവിടെ രണ്ട് സ്ത്രീകളെ കണ്ടുമുട്ടി. അവർ യുവാവിനോട് വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ സംസാരിച്ചു.

Money

സംസാരത്തിനിടെ ,വിജയ എന്നു പേരുള്ള ഒരു സ്ത്രീ, തനിക്ക് അടിയന്തരമായി കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് പറഞ്ഞ് ഒരു ഡിജിറ്റൽ പേയ്‌മെൻ്റ് ആപ്പ് വഴി 1,200 രൂപ അയയ്ക്കാൻ യുാവവിനോട് അഭ്യർത്ഥിച്ചു. തിരിച്ചുവരുമ്പോൾ തുക തിരികെ നൽകാമെന്ന് യുവതി പറഞ്ഞു. യുവാവ് തുക അയച്ച് കൊടുക്കുകയും ചെയ്തു.

പുറത്തുപോയ വിജയ തിരിച്ചെത്തി വീടിൻ്റെ വാതിൽ അടച്ചു. യുവതി തൊട്ടുപിന്നാലെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. രണ്ട് പുരുഷന്മാരും മറ്റൊരു സ്ത്രീയും സാധാരണ വേഷത്തിൽ എത്തി തങ്ങൾ‌ പോലീസുകാരാണെന്ന് പറഞ്ഞ് യുവാവിനെ തടഞ്ഞ് വെച്ചു. യുവാവ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് പറയുകയും കേസ് എടുക്കുകയാണെന്നും പറഞ്ഞു. പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

യുവാവ് എതിർത്തെങ്കിലും ഈ സംഘം അദ്ദേഹത്തെ, ശാരീരികമായി ആക്രമിക്കുകയും മുറിയിൽ അടച്ചിടുകയും ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളെ മോചിപ്പിക്കാൻ രണ്ടുലക്ഷം രൂപ മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടു. അവസാനം , വൈകുന്നേരം 4:30 ഓടെ തൻ്റെ വിട്ടയക്കാൻ 50,000 രൂപ കൈമാറാൻ യുവാവ് നിർബന്ധിതനായി, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.

തിരിച്ച് എത്തിയ സതീഷ് സംഭവം സുഹൃത്തുക്കളോട് പറഞ്ഞു. സുഹൃത്തുക്കൾ പറഞ്ഞത് പ്രകാരം സംഭവം അധികൃതരെ അറിയിച്ചു. ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു, കുറ്റവാളികൾ പോലീസായി വേഷംമാറിയ കുറ്റവാളികളാണെന്ന് കണ്ടെത്തി. " പരാതിക്കാരൻ്റെ പതിപ്പും പരിശോധിച്ചുവരികയാണ്. ഞങ്ങൾ ഒരു കേസ് എടുത്തിട്ടുണ്ട്," പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ എടുത്തുകാണിച്ചുകൊണ്ട് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+