Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ബന്ദ്: ഒക്ടോബർ 3 ന് രാജ്യവ്യാപക ബന്ദിന് ആഹ്വാനം; കേരളത്തില്‍ ഹർത്താലായി മാറുമോ?

രാജ്യത്ത് മറ്റൊരു ഭാരത് ബന്ദിന് കൂടെ ആഹ്വാനം. ഒക്ടോബർ 3-ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (എ ഐ എം പി എൽ ബി) ആണ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് "വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക" എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പ്രതിഷേധം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് (ഭേദഗതി) ബിൽ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, ആശുപത്രികളും അവശ്യ സേവനങ്ങളും ഒഴികെ, കടകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ അടച്ചിട്ട് ബന്ദിനോട് സഹകരണിക്കണമെന്ന് മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ബന്ദ് സമാധാനപരമായ പ്രതിഷേധമായിരിക്കുമെന്നും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ ബന്ദ് ഒരു പ്രത്യേക സമുദായത്തിന് വേണ്ടിയുള്ളതല്ല മറിച്ച് വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഭീഷണിപ്പെടുത്തുന്ന ഭേദഗതികൾക്കെതിരായ സംയുക്ത പ്രതിഷേധമാണ്. വെള്ളിയാഴ്ച നമസ്കാര വേളയിൽ മസ്ജിദുകളിലെ ഖത്തീബുകൾ ബില്ലിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ബന്ദിൽ വ്യാപകമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

bharat-bandh

ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സമർപ്പിക്കപ്പെട്ട വഖഫ് സ്വത്തുക്കളുടെ സ്വയംഭരണത്തെ കേന്ദ്ര സർക്കാറിന്റെ പുതിയ ബില്‍ ദുർബലപ്പെടുത്തുന്നു. ഭേദഗതികൾ വഖഫ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല, മറിച്ച് അവയുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറുകയാണ് ചെയ്യുന്നത്. ഇത് രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ മേൽനോട്ടത്തിനും ഉപയോഗത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ബില്ലിനെതിരെ ബോർഡ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടത്തി വരികയാണ്. ബോധവത്കരണ ക്യാമ്പെയ്നുകൾ, സെമിനാറുകൾ, പൊതുയോഗങ്ങൾ എന്നിവയിലൂടെ ബില്ലിന്റെ ആഘാതം ജനങ്ങളെ അറിയിക്കാൻ ബോർഡ് സജീവമായി പ്രവർത്തിക്കുന്നു. ഇതിനെല്ലാം ഒടുവിലാണ് ഒക്ടോബർ മൂന്നിന് ഭാരത് ബന്ദിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഒരുമിച്ച് നിന്ന് ബില്ലിനെ എതിർക്കാൻ സമുദായത്തെയും മറ്റ് സംഘടനകളേയും ശക്തിപ്പെടുത്തുകയാണ് ബന്ദിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി.

സ്വമേധയാ ബന്ദിൽ പങ്കെടുക്കാൻ വ്യക്തികളോടും വ്യാപാര സ്ഥാപനങ്ങളോടും ബോർഡ് അഭ്യർത്ഥിച്ചു. പ്രതിഷേധം സമാധാനപരവും അച്ചടക്കമുള്ളതുമായിരിക്കും. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും പോലുള്ള അവശ്യ സേവനങ്ങൾ പ്രവർത്തനക്ഷമമായി തുടരണമെന്നും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.

കേരളത്തെ ബാധിക്കുമോ?

കേരളത്തില്‍ ഇതുവരെ ഏതെങ്കിലും സാമുദായിക സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ബന്ദ് വലിയ തോതില്‍ ബാധിച്ചേക്കില്ല. അതേസമയം യുപി, ബിഹാർ എന്നിവിടങ്ങളില്‍ ബന്ദ് ബാധിക്കാനാണ് സാധ്യത.

വിഎച്ച്പിയുടെ പ്രതികരണം

അതേസമയം, വഖഫ് ഭേദഗതി നിയമത്തിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും (എ ഐ എം പി എൽ ബി) മറ്റ് മുസ്ലീം സംഘടനകളും പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധങ്ങളിൽ ഉണ്ടാകാവുന്ന അക്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ശനിയാഴ്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

കോടതിയിൽ നിയമത്തെ വെല്ലുവിളിക്കുമ്പോഴും സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കുന്നതിനുപകരം സംഘടനകൾ ഒരേസമയം തെരുവില്‍ പ്രക്ഷോഭങ്ങൾ നടത്തുന്നത് വിചിത്രമാണെന്നും വി എച്ച് പി പറഞ്ഞു. പുതിയ സമരങ്ങൾ "ക്രമസമാധാനം തകർക്കാനും, സംഘർഷങ്ങൾക്കും അക്രമം പ്രോത്സാഹിപ്പിക്കാനും" കാരണമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. സമൂഹത്തോട്, പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് "ജാഗ്രതയോടെയും സജ്ജമായും" തുടരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+