ഡല്‍ഹി ഓര്‍ഡിനന്‍സില്‍ കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് ബിജെഡി, എഎപിക്ക് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ വന്‍ തിരിച്ചടി. നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍ ഓര്‍ഡിനന്‍സില്‍ കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണ ബിജെഡി അറിയിച്ചു. ഇതോടെ ബില്ലിനെ പ്രതിപക്ഷം എതിര്‍ത്താലും എളുപ്പത്തില്‍ രാജ്യസഭ കടക്കും. അത് മാത്രമല്ല പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെയും ബിജെഡി എതിര്‍ക്കുമെന്നാണ് സൂചന.
ഇന്ത്യ സഖ്യത്തിനും കൂടിയുള്ള തിരിച്ചടിയാണിത്. രാജ്യസഭയില്‍ 9 എംപിമാര്‍ ബിജു ജനതാദളിനുണ്ട്. ഇതോടെ രാജ്യസഭയില്‍ പകുതിയില്‍ അധികം വോട്ടുകള്‍ കേന്ദ്രത്തിന് ലഭിക്കും. രാജ്യസയില്‍ ബിജെപിക്കോ എന്‍ഡിഎയ്ക്കോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല.അതേസമയം ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തെ തന്നെ ഡല്‍ഹി ഓര്‍ഡിനന്‍സില്‍ കേന്ദ്രത്തിന് പിന്തുണ അറിയിച്ചതാണ്.

രാജ്യസഭയില്‍ 9 എംപിമാരാണ് അവര്‍ക്കുള്ളത്. രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 120 സീറ്റാണ്. എല്ലാ അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ രാജ്യസഭയുടെ അംഗബലം 245 ആയിരിക്കും. എന്നാല്‍ ഇതില്‍ 7 ഒഴിവുകളുണ്ട്. അതുകൊണ്ട് 238 ആയി അംഗബലം കുറയും. ബിജെപിക്കും, എന്‍ഡിഎയിലെ മറ്റ് കക്ഷികള്‍ക്കുമായി 103 സീറ്റുകളാണ് ഉള്ളത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അഞ്ച് പേരും, ഒരു സ്വതന്ത്രനും എന്‍ഡിഎയെ തന്നെ പിന്തുണയ്ക്കുമെന്ന ഉറപ്പിലാണ് കേന്ദ്രം.
ബിജെഡി, വൈഎസ്ആര്‍സിപി, എന്നിവരുടെ പിന്തുണയോടെ 127 പേരായി കേന്ദ്രത്തിന്റെ അംഗബലം ഉയരും. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി, മായാവതിയുടെ ബിഎസ്പി, എന്നിവര്‍ക്ക് ഓരോ എംപിമാര്‍ രാജ്യസഭയിലുണ്ട്. ഇവരും പിന്തുണയ്ക്കാനാണ് സാധ്യത. ഇന്ത്യ പ്രതിപക്ഷ സഖ്യത്തില്‍ 109 എംപിമാരാണ് ഉള്ളത്. സ്വതന്ത്രനായ കപില്‍ സിബലിനെ പോലുള്ളവര്‍ ഓര്‍ഡിനന്‍സിനെ എതിര്‍ക്കാനാണ് സാധ്യത.
ഇന്ത്യ സഖ്യത്തിലെ 26 പാര്‍ട്ടികളില്‍ 18 പേര്‍ക്ക് രാജ്യസഭയില്‍ എംപിമാരുണ്ട്. കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് വോട്ട് ചെയ്യും. ഏഴ് എംപിമാരാണ് അവര്‍ക്കുള്ളത്. വോട്ടെടുപ്പിന്റെ ദിവസം സഭയിലുണ്ടാവണമെന്നും, ഓര്‍ഡിന്‍സിനെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുന്നതാണ് ഈ ഓര്‍ഡിനന്‍സ്. ഇതിനെതിരെ വ്യാപക പ്രചാരണം അരവിന്ദ് കെജ്രിവാള് നടത്തിയിരുന്നു. നേരത്തെ സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായി വിധി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റാനും, നിയമിക്കാനുമുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെ മറികടക്കാന്‍ വേണ്ടിയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications