ബിജെപി മാസ്റ്റര്‍ പ്ലാന്‍ റെഡി... മൂന്നിടത്തും വേറിട്ട മുഖങ്ങള്‍; ലോക്സഭയിലേക്ക് കളംവരച്ചു
ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമി പിടിക്കാന്‍ സാധിച്ചാല്‍ രാജ്യം ഇനിയും ഭരിക്കാമെന്ന് ബിജെപിക്ക് നന്നായി അറിയാം. നിമയസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വെന്നിക്കൊടി നാട്ടിയ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇതിനൊപ്പം ഉത്തര്‍ പ്രദേശില്‍ പതിവ് പോലെ കൂടുതല്‍ സീറ്റ് നേടാന്‍ സാധിച്ചാല്‍ 2024ലും രാജ്യം ബിജെപി ഭരിക്കുമെന്ന് ഉറപ്പ്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നത് ഈ മാസം മൂന്നിനാണ്. ഒരാഴ്ച പിന്നിടുമ്പോഴാണ് ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിഷ്ണു ദേവ് സായ് ആയിരുന്നു മുഖ്യമന്ത്രി. തൊട്ടടുത്ത ദിവസം മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കി. ഇന്ന് ബ്രാഹ്മണ് വിഭാഗത്തില്‍ നിന്നുള്ള ബജന്‍ലാല്‍ ശര്‍മയെ രാജസ്ഥാന് മുഖ്യമന്ത്രിയാക്കി പ്രഖ്യാപിച്ചു.

ആദിവാസി വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. എങ്കിലും മുന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ് പൊതുവേ ഛത്തീസ്ഗഡിനെ നയിക്കാന്‍ എത്താറ്. ഇത്തവണ ബിജെപി കളി മാറ്റി. ഉത്തര്‍ പ്രദേശിലും ബിഹാറിലും കൂടുതല്‍ സ്വാധീനമുള്ള യാദവ വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയാക്കിയത് എല്ലാവര്ക്കും സര്‍പ്രൈസായി.
സമാനമായ സര്‍പ്രൈസ് തന്നെയാണ് ബിജെപി നേതൃത്വം രാജസ്ഥാനിലും സമ്മാനിച്ചത്. വസുന്ദര രാജെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു എങ്കിലും ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ബജന്‍ലാല്‍ ശര്‍മയെ ആണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്. മുന്നാക്ക വിഭാഗക്കാര്‍ക്ക് ഇതിലൂടെ പാര്‍ട്ടി വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്യുന്നു.
ഛത്തീസ്ഗഡില്‍ 32 ശതമാനമാണ് ആദിവാസികള്‍. രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ച് മറ്റു സമുദായങ്ങളെയും കൂടെ നിര്‍ത്താന്‍ ബിജെപി ശ്രദ്ധിച്ചു. മധ്യപ്രദേശില്‍ ദളിത്, ബ്രാഹ്മിണ്‍ വിഭാഗത്തില്‍ നിന്നുള്ളവരെ ഉപമുഖ്യമന്ത്രിമാരാക്കി. രജ്പുത്, ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിമാരാക്കി എന്നതും എടുത്തു പറയേണ്ടതാണ്. ദളിതരെ കൂടെ നിര്‍ത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കം പൊളിക്കുകയാണ് ബിജെപി.
ഈ മൂന്ന് സംസ്ഥാനങ്ങള്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ സഹായിച്ചിരുന്നു. ഒപ്പം ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മികച്ച ലീഡ് കൂടി ആയതോടെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന് രണ്ടാമൂഴം ലഭിച്ചത്. വിവിധ ജാതി-സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതിലൂടെ മൂന്നാമൂഴം മോദിക്ക് ലഭിക്കുമെന്ന് ബിജെപി കരുതുന്നു. ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ എസ്പിക്കോ കോണ്‍ഗ്രസിനോ സാധിക്കില്ല എന്നതാണ് നിലവിലെ സാഹചര്യം.
മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 2019ന് സമാനമായ സീറ്റുകള്‍ ലഭിച്ചാല്‍ മോദിക്ക് ആശ്വാസമാകും. മാത്രമല്ല, ബംഗാളില്‍ കഴിഞ്ഞ തവണ 18 സീറ്റ് നേടി മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാനുള്ള തന്ത്രവും ബിജെപി ഒരുക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലേക്ക് പ്രത്യേക പദ്ധതി ആര്‍എസ്എസ് സഹായത്തോടെ ബിജെപി തയ്യാറാക്കുന്നു എന്നാണ് ഒടുവിലെ വിവരം.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications