Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസാദം കഴിച്ച് 15 പേര്‍ മരിച്ച സംഭവം; ട്രസ്റ്റ് മേധാവിയുടെ അറിവോടെ വിഷം കലര്‍ത്തിയത് പൂജാരി

ബെംഗളൂരു: ചാമരാജനഗര്‍ കിച്ചു മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 15 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നാല്‌പേരെ പോലീസ് പിടികൂടി. ക്ഷേത്രം ട്രസ്റ്റ് മേധാവി ഹിമ്മാടി മഹാദേവ സ്വാമി, പൂജാരി ദൊഡ്ഡയ്യ, ഗൂഡാലോചന നടത്തിയ മാദേശ്, ഭാര്യ അംബിക എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രം ഭരണസമിതിയിലെ ചേരിപ്പോരും ഭിന്നതയുമാണ് പ്രസാദദുരന്തത്തിന് ഇടയാക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

ക്ഷേത്രം ട്രസ്റ്റ് മേധാവിയായ ഹിമ്മാടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് പൂജാരി ദൊഡ്ഡയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദെഡ്ഡയ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്. പ്രസാദം കഴിച്ച ആളുകള്‍ മരിച്ചതോടെ വയറുവേദന അനുഭവിച്ച് ദൊഡ്ഡയ്യ മൈസൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

123

എന്നാല്‍ ദൊഡ്ഡയ്യക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ പരിശോധനിയില്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ക്ഷേത്രവരുമാനത്തില്‍ നിന്ന് ട്രസ്റ്റ് മേധാവിയായ ഹിമ്മാടി മഹാദേവ സ്വാമി അനധികൃതമായി പണം കവരുന്നെന്ന് എതിര്‍പക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

പണം ചിലവഴിക്കുന്നതിന്റെ കൃത്യമായ കണക്കുകള്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തതോടെ തര്‍ക്കം മുറുകി. ഇതോടെയാണ് ക്ഷേതത്തിന്റെ പുതിയ ഗോപുര നിര്‍മ്മാണ പദ്ധതിയും വരുന്നത്. ഹിമ്മാടിയുടെ താല്‍പര്യങ്ങള്‍ ഇവിടെയും നടപ്പിലാകാതെ പോയതോടെയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ ഇവര്‍ തീരുമാനിച്ചത്. ഭക്തര്‍ക്ക് പ്രശ്‌നം ഉണ്ടായാല്‍ ട്രസ്റ്റ് തന്റെ നിയന്ത്രണത്തിലാക്കാമെന്നായിരുന്നു ഹിമ്മാടിയുടെ കണക്ക് കൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+