Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം വോട്ട്'; ദളിത് നേതാവ് തുപ്പിയ ഭക്ഷണമെടുത്ത് കഴിച്ച് കോണ്‍ഗ്രസ് എംഎല്‍എ

ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്നതും അവര്‍ക്കൊപ്പം ഇരിക്കുന്നതുമെല്ലാം ദേശീയ രാഷ്ട്രീയത്തിലെ പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ, ദളിതന്‍ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം അദ്ദേഹത്തിന്റെ വായില്‍ നിന്നെടുത്ത് കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ചാമജാപേട്ട എം എല്‍ എയായ സമീര്‍ എ ഖാന്റെതാണ് ഈ പ്രവൃത്തി. ജാതി വിവേചനത്തിനെതിരായ പ്രതികരണം എന്ന രീതിയിലാണ് സമീര്‍ ഖാന്റെ നടപടി. അടുച്ച വര്‍ഷമാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒന്നിലധികം തവണ ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോയില്‍ കോണ്‍ഗ്രസ് എം എല്‍ എയായ സമീര്‍ ഒരു ദളിത് ദര്‍ശകന് ഭക്ഷണം കൊടുക്കുന്നത് കാണാം. ഇത് ചുറ്റുമുള്ളവര്‍ കൈയടിക്കുകയും ചെയ്യുന്നുണ്ട്.

DS

എന്നാല്‍ അടുത്ത നിമിഷം സമീര്‍ ദളിത് ദര്‍ശകനായ നാരായണനോട് വായിലിട്ട ഭക്ഷണം തുപ്പാന്‍ പറയുന്നു. കൈയിലേക്ക് വായിലെ ഭക്ഷണം എടുത്ത ദളിത് ദര്‍ശകന്റെ കൈയില്‍ നിന്ന് ഭക്ഷണത്തിന്റെ അവശിഷ്ടം സമീര്‍ വാങ്ങുകയും ഉടന്‍ സ്വന്തം വായിലേക്ക് ഇടുന്നതുമാണ് വീഡിയോയിലുള്ളത്. കൂടി നിന്നവരെല്ലാം അവിശ്വാസത്തോടെയാണ് ഇത് കണ്ട് കൈയടിക്കുന്നത്. ജാതി വിവേചനത്തിനെതിരെ മാതൃക കാട്ടാനുള്ള ശ്രമത്തിലാണ് ഇതെല്ലാം എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്.

നേരത്തെ ബുര്‍ഖയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളിലൂടെ സമീര്‍ എം എല്‍ എ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സ്ത്രീകളുടെ സൗന്ദര്യം മറയ്ക്കാന്‍ ഇസ്ലാമില്‍ ഹിജാബ് എന്നാല്‍ പര്‍ദ എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ഹിജാബ് ഇല്ലെങ്കില്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളും ബലാത്സംഗങ്ങളും കാണുമ്പോള്‍ എനിക്ക് ഉത്കണ്ഠയും ഭയവും തോന്നുന്നു.

തുര്‍ക്കിയിലായാലും പോസ് ചെയ്യാന്‍ മറക്കരുത്; കനിഹയുടെ കിടിലന്‍ ചിത്രങ്ങള്‍

നമ്മുടെ സമൂഹത്തിന്റെ ഈ അവസ്ഥ കാരണം, ബുര്‍ഖ-ഹിജാബ് ഉപയോഗിച്ചെങ്കിലും ബലാത്സംഗങ്ങള്‍ തടയാന്‍ നമുക്ക് കഴിയുമെന്ന് ഞാന്‍ പറയുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിന്നീട് തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. സ്ത്രീകളെ സംരക്ഷിക്കുന്നത് വിദ്യാഭ്യാസം മാത്രമാണെന്നാണ് തന്റെ അഭിപ്രായം. മതപരമായ കാരണങ്ങളാല്‍ ഹിജാബ് ധരിക്കാത്തത് അവരെ വിദ്യാഭ്യാസത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നുവെങ്കില്‍, അവര്‍ ആദ്യം അത് ധരിച്ച് വിദ്യാഭ്യാസം നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹം പിന്നീട് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+