മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും താജ് ഹോട്ടലിലെ ജീവനക്കാര്‍ക്കും കൊറോണ, മഹാരാഷ്ട്ര ആശങ്കയില്‍
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെയുള്ള കണക്ക് പ്രകാരം 1761 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 127 പേരാണ് ഇവിടെ നിന്ന് രോഗം ബാധിച്ച് മരിച്ചത്. 208 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30വരെ ലോക്ക് നീട്ടിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. എന്നാല്‍ ഇതിനിടെ സംസ്ഥാനത്ത് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.ഇവരെ കൂടാതെ മുംബൈയിലെ താജ് ഹോട്ടലിലെ ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിശദാംശങ്ങളിലേക്ക്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ
സംസ്ഥാനത്ത് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പര്‍ക്കില്‍ ഏര്‍പ്പെട്ട 34ഓളം വരുന്ന സഹപ്രവര്‍ത്തകരെ ഐസോലേറ്റ് ചെയ്തിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വളരെ പെട്ടെന്നാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

താജ് ഹോട്ടല്‍
രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന താജ് ഹോട്ടലിലെ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആറ് ജീവനക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബോംബെ ആശുപത്രിയിലെ ഡോക്ടര്‍ ഗൗതം ബന്‍സാലി പറഞ്ഞു. ഏപ്രില്‍ എട്ടിനാണ് നാല് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11ന് രണ്ട് ജീവനക്കാരെയും രോഗ ലക്ഷണങ്ങളോട് പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.

രോഗം പിടിപെട്ടത്
അതേസമയം, ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ക്ക് താജ് ഹോട്ടലില്‍ താമസം ഒരുക്കിയിരുന്നു. ഇവരില്‍ നിന്നാകാം ജീവനക്കാര്‍ക്ക് കൊറോണ പടര്‍ന്നതെന്നാണ് കരുതുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ആദ്യം രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചില്ലായിരുന്നു. എന്നാല്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ധാരാവി
അതേസമയം, ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മഹാരാഷ്ട്രയിലെ ധാരാവി രോഗവ്യാപനത്തെ തുടര്‍ന്ന് മുനിസിപ്പല്‍ അധികൃതര്‍ അടച്ചിട്ടു. 15 ലക്ഷത്തോളം പേരാണ് ചേരിയില്‍ താമസിക്കുന്നത്. ഇവിടെ നിന്ന് നിരവധി പേര് രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ചേരി അടച്ചിട്ടതോടെ അത്യാവശ്യ സാധനങ്ങള്‍ അധികൃതര്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് അറിയിച്ചുണ്ട്. 15 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. എല്ലാവര്ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

മഹാരാഷ്ട്ര
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 1761 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 127 പേരാണ് ഇവിടെ നിന്ന് രോഗം ബാധിച്ച് മരിച്ചത്. 208 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30വരെ ലോക്ക് നീട്ടിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications