കോവിഡ് കേസുകള്‍ ഉയരുന്നു: വാക്സിന് ബൂസ്റ്റര്‍ ഡോസ് എടുക്കണോ? എയിംസിലെ ഡോക്ടര്‍ പറയുന്നത്
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ ആരോഗ്യ മേഖല വീണ്ടും ജാഗ്രതയിലാണ്. കേരളത്തില്‍ അടക്കം നിരവധി കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ കിടക്കകളും വെന്റിലേറ്റര്‍ സംവിധാനവും ഓക്സിജന്‍, മരുന്നുകള്‍, വാക്സിനുകള്‍ അടക്കമുള്ളവയുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന, തായ്ലന്ഡ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും സമീപ ദിവസങ്ങളില്‍ കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കാനും പരിഭ്രാന്തി ഒഴിവാക്കി ജാഗ്രത പാലിക്കാനുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഈ ഘട്ടത്തില്‍ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ ഡോ. പിയൂഷ് രഞ്ജന്‍ നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ദേശീയ മാധ്യമങ്ങളാണ് ഡോ. പീയൂഷിനെ ഉദ്ധരിച്ച് നിരീക്ഷണം പങ്കുവെച്ചിരിക്കുന്നത്.

പ്രായമായവരും ദുര്‍ബലരായ രോഗികളും കോവിഡ് രോഗവ്യാപനം തടയാന്‍ കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാനാണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള അണുബാധാ വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെഎന്‍1 വകഭേദമാണ് നിലവിലുള്ള വ്യാപനത്തിന് കാരണം.
ഒരു വര്‍ഷത്തിലേറെയായി ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാത്തവര്‍ രോഗം ഗുരുതരമാകാതിരിക്കാനും പ്രതിരോധശേഷി നിലനിര്‍ത്താനും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ആശുപത്രി വാസം, രോഗം ഗുരുതരമാകുന്ന അവസ്ഥ, മരണം എന്നിവ ഒഴിവാക്കാന്‍ പ്രതിരോധിശേഷി കുറഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഇപ്പോഴുള്ള കേസുകള്‍ തീവ്രമല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോ. പീയൂഷ് പറഞ്ഞു.
മെയ് പകുതി വരെ വളരെ കുറച്ച് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നതിനാല്‍ ഇന്ത്യയിലെ സാഹചര്യം ഗുരുതരമല്ല. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിക്ക കേസുകളുടെയും രോഗലക്ഷണങ്ങള്‍ നേരിയതായിരുന്നുവെന്നും പെട്ടെന്ന് സുഖം പ്രാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നതിലൂടെ പരിഭ്രാന്തി ഒഴിവാക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ കോവിഡുമായും വാക്സിനുമായും ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് ഡോ. പീയൂഷ് ഓര്‍മിപ്പിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications