ഭരണത്തിലെത്തിയാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കും; ബിഹാറില്‍ പ്രകടന പത്രികയുമായി ബിജെപി
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്നാണ് പ്രധാന വാഗ്ദാനം. 19 ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്. പത്ത് ലക്ഷം പേര്‍ക്ക് തൊഴിലെന്നതായിരുന്നു ആര്‍ജെഡി-കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തിന്‍റെ വാഗ്ദാനം. ഇതിനെ മറകടന്നുകൊണ്ടുള്ള പ്രഖ്യാപനമാണ് ബിജെപി നടത്തിയിരിക്കുന്നു.
Recommended Video
നടിയുടെ കൈ മുട്ടിന് താഴ കാണരുത്, കിട്ടപ്പറ രംഗം പാടില്ല; ആദ്യ ഹലാല്‍ സിനിമയുടെ കഥ പറഞ്ഞ് സലാം ബാപ്പു
ബിഹാര്‍ ജനതക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി നടപ്പാക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കികൊണ്ട് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. "ബീഹാറിന്റെ വളർച്ച ഇന്ത്യയുടെ വളർച്ചയുടെ അവിഭാജ്യ ഘടകമായിരിക്കും," എൻഡിഎ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാറിന് എല്ലാവിധ പിന്തുണ നൽകണമെന്നും നിര്‍മ്മല സീതാരാമന്‍ വോട്ടർമാരോട് അഭ്യർത്ഥിച്ചു. എല്ലാ പൗരന്മാരും രാഷ്ട്രീയമായി സംവേദനക്ഷമതയുള്ളവരും അറിവുള്ളവരുമായ സംസ്ഥാനമാണ് ബീഹാർ എന്നും ഒരു പാർട്ടികളും നൽകുന്ന വാഗ്ദാനങ്ങൾ അവർ മനസ്സിലാക്കുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഞങ്ങളുടെ പ്രകടന പത്രികയെ കുറിച്ച് ആരെങ്കിലും ചോദ്യങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, ഞങ്ങൾ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നിറവേറ്റാന്‍ കഴിയുമെന്ന് അവർക്ക് ആത്മവിശ്വാസത്തോടെ ഉത്തരം നൽകാൻ കഴിയുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബീഹാറിലെ ജിഡിപിയുടെ വർധനവ് ശ്രദ്ധേയമാണ്. . എൻഡിഎ ഭരണത്തിൻ കീഴിൽ ബീഹാറിലെ ജിഡിപി കുത്തനെ ഉയർന്നു. എൻഡിഎ സർക്കാരിന്റെ കഴിഞ്ഞ 15 വർഷത്തിനിടയിൽ ജിഡിപി സംസ്ഥാനത്ത് 3 ശതമാനത്തിൽ നിന്ന് 11.3 ശതമാനമായി ഉയർന്നു. 15 വർഷത്തെ ജംഗിൾ രാജിന്റെ കാലത്തല്ല. ആളുകൾക്ക് നല്ല ഭരണത്തിന് നമ്മുടെ സർക്കാർ മുൻഗണന നൽകിയതിനാലാണ് ഇത് സാധ്യമായതെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനം കൂടുതല്‍ പുരോഗതിയിലേക്ക് ഉയരുന്നതില്‍ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്നും സീതാരാമന്‍ ജനങ്ങളോട് അഭ്യർത്ഥിച്ചു. അടുത്ത 5 വർഷവും നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയാകും. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ബീഹാർ കൂടുതല്‍ വികസന നേട്ടങ്ങള്‍ കൈവരിക്കുമെന്നും അവര്‍ അവകാശപ്പെട്ടു. 243 സീറ്റിലേക്ക് നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ഈ മാസം 28 ന് നടക്കും.